Connect with us

kerala

നെന്മാറ ഇരട്ടകൊലക്കേസ്; പ്രതി ചെന്താമരക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

പ്രതി പോത്തുണ്ടിയിലെ മാട്ടായി മലയിലേക്ക് കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് രാത്രിയിലും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു

Published

on

നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. പ്രതി പോത്തുണ്ടിയിലെ മാട്ടായി മലയിലേക്ക് കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് രാത്രിയിലും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചെന്താമരയെ പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനും പ്രതിയെ കണ്ടതായി സ്ഥിരീകരിച്ചു.
പിന്നീട് ചെന്താമരയുടെ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തെ സിസിടിവിയില്‍ കണ്ടത്തിയിരുന്നു.

2019ല്‍ കൊലപാതകം നടത്തിയ ശേഷവും ചെന്താമര ഒളിവില്‍ കഴിഞ്ഞത് കാട്ടിലായിരുന്നു. പിന്നീട് ഇയാളുടെ തറവാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. കൂമ്പാറയിലെ ക്വാറിയില്‍ ഒരു വര്‍ഷത്തോളം സുരക്ഷാ ജീവനക്കാരനായി ചെന്താമര ജോലി ചെയ്തിരുന്നു. അന്ന് കൂടെ ജോലി ചെയ്ത മണികണ്ഠന് ചെന്താമര തന്റെ ഫോണ്‍ കൈമാറിയിരുന്നു. ഇതിന്റെ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധനക്ക് നടത്തിയിരുന്നു. താന്‍ ഒരാളെ കൊന്നെന്നും രണ്ടുപേരെ കൂടി കൊല്ലാനുണ്ടെന്നും ചെന്താമര പറഞ്ഞതായി മണികണ്ഠന്‍ വെളിപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കൂട്ടക്കൊല; രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു; അനിയനെ കൊന്നതോടെ മനോവീര്യം ചോര്‍ന്നു

ബന്ധുക്കളോട് അഞ്ച് ലക്ഷം രൂപ കടം ചോദിച്ചിരുന്നു. അത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നെന്നുമാണ് അഫാന്റെ മൊഴി

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. അടുത്ത ബന്ധുക്കളായ മറ്റ് രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതി തയാറാക്കിയിരുന്നുവെന്ന് അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോട് വെളിപ്പെടുത്തി.

ബന്ധുക്കളോട് അഞ്ച് ലക്ഷം രൂപ കടം ചോദിച്ചിരുന്നു. അത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നെന്നുമാണ് അഫാന്റെ മൊഴി. നാല് പേരെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് പേരെ കൂടി കൊല്ലുകയായിരുന്നു ഉദ്ദേശമെങ്കിലും സഹോദരന്‍ അഫ്‌സാനെ കൊന്നതോടെ മനോവീര്യം ചോര്‍ന്ന് മറ്റ് രണ്ട് പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്ന് അഫാന്‍ വെളിപ്പെടുത്തി.

അഫാനെ ആരോഗ്യം മെച്ചമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു.

മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് വീഴ്ത്തിയത്. ഇതില്‍ ഷെമീന ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

Continue Reading

kerala

മണിപ്പൂരില്‍ ഉരുക്കു മുഷ്ടിയുമായി കേന്ദ്രം; എതിര്‍പ്പുകളെ അടിച്ചമര്‍ത്തും

മാര്‍ച്ച് 8 മുതല്‍ മണിപ്പൂരിലെ എല്ലാ റോഡുകളിലും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം ആദ്യ അവലോകന യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികളുടെ അവലോകനമാണ് നടന്നത്. മാര്‍ച്ച് 8 മുതല്‍ മണിപ്പൂരിലെ എല്ലാ റോഡുകളിലും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടു. എതിര്‍പ്പുകളെ അടിച്ചമര്‍ത്താനാണ് നീക്കം. കൂടാതെ അതിര്‍ത്തി സുരക്ഷ വര്‍ദ്ധിപ്പിക്കാനായി മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലി കെട്ടല്‍ ജോലികള്‍ വേഗത്തിലാക്കാനും തീരുമാനമായി.

മണിപ്പൂരിലെ നിലവിലുള്ള പ്രതിസന്ധി മാറ്റാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങളെ മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിംഗ് സ്വാഗതം ചെയ്തു. മാര്‍ച്ച് 8 മുതല്‍ എല്ലാ റോഡുകളിലും ആളുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കേണ്ടത് വളരെ ആവശ്യമായ നടപടിയാണെന്ന് സിംഗ് സമ്മതിച്ചു.

എന്നിരുന്നാലും, ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ അത്തരം നടപടികള്‍ നേരത്തെ നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി വേലി കെട്ടുന്ന വിഷയത്തില്‍, മണിപ്പൂരിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇതെന്നും അദ്ദേഹം പ്രസ്താവിച്ചു. മണിപ്പൂരിനെ മയക്കുമരുന്ന് രഹിതമാക്കുന്നതിന് മയക്കുമരുന്ന് ശൃംഖലയും പൊളിച്ചുമാറ്റണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തിലാണ് അവലോകന യോഗം നടന്നത്. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മണിപ്പൂര്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2023 മെയ് മുതല്‍ നീണ്ടുനിന്ന വംശീയ അക്രമത്തെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനം ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. 250-ലധികം പേരുടെ ജീവന്‍ ഇതിലൂടെ അപഹരിക്കപ്പെട്ടു. മണിപ്പൂരില്‍ എന്‍ ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Continue Reading

kerala

ഒറ്റപ്പാലത്ത് സഹപാഠിയെ ക്രൂരമായി മര്‍ദിച്ചു; വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published

on

ഒറ്റപ്പാലത്ത് സഹപാഠിയെ മര്‍ദിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. എസ് വി ഐടിഐ വിദ്യാര്‍ത്ഥിയായ കെ ജെ സാജന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത പാലപ്പുറം സ്വദേശിയായ കിഷോറിനാണ് ജാമ്യം അനുവദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം.

വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിരുന്നു. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചിരുന്നു എങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കിഷോറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്.

Continue Reading

Trending