Connect with us

india

മോദിയും അമിത് ഷായും ചെയ്തത് നൂറുജന്മം ജനിച്ചാലും സ്വര്‍ഗത്തിലെത്താത്ത പാപങ്ങള്‍- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനങ്ങളുടെ ശാപമേറ്റ ഇരുവർക്കും നരകമേ ലഭിക്കൂ എന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ കൂട്ടിച്ചേർത്തു.

Published

on

നൂറുജന്മം ജനിച്ചാലും സ്വർഗത്തിൽ പോകാനാകാത്ത പാപങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ചെയ്തിട്ടുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുറന്നടിച്ചു. ജനങ്ങളുടെ ശാപമേറ്റ ഇരുവർക്കും നരകമേ ലഭിക്കൂ എന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ കൂട്ടിച്ചേർത്തു.

അംബേദ്കർ, അംബേദ്കർ എന്നിങ്ങനെ ഉച്ചരിച്ചുകൊണ്ടിരിക്കുന്ന അത്രയും നേരം ഭഗവാന്റെ പേര് ചൊല്ലിയിരുന്നെങ്കിൽ ഏഴ് സ്വർഗം ലഭിക്കുമായിരുന്നുവെന്ന അമിത് ഷായുടെ പരിഹാസത്തെയാണ് അംബേദ്കറിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മാഹുവിൽ അതിനിശിതമായ ഭാഷയിൽ ഖാർഗെ വിമർശിച്ചത്.

ഏഴ് ജന്മം പോയിട്ട് നൂറുജന്മം ജനിച്ചാലും പൊറുക്കാത്ത പാപങ്ങൾ ചെയ്തവരാണ് മോദിയും അമിത് ഷായുമെന്ന ഖാർഗെയുടെ വാക്കുകൾ റാലിക്കെത്തിയ കോൺഗ്രസിന്റെ ലക്ഷത്തോളം പ്രവർത്തകർ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. രാജ്യത്ത് ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ പോരാടിയേ മതിയാകൂ. എങ്കിലേ അമിത് ഷായെ പോലുള്ളവർ പുറത്താകൂ. ആർ.എസ്.എസും ബി.ജെ.പിയും രാജ്യദ്രോഹികളാണ്.

ഈ പറഞ്ഞത് എന്റെ വാക്കുകളല്ല, മറിച്ച് പട്ടേലിന്റെയും നെഹ്റുവിന്റെയും വാക്കുകളാണ്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ ആഘോഷിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്ത ആർ.എസ്.എസിനെതിരെ നടപടിയെടുക്കാതെ നിവൃത്തിയില്ലെന്ന് പറഞ്ഞ് സർദാർ വല്ലഭ്ഭായ് പട്ടേൽ ആണ് അവരെ നിരോധിച്ചത്.

ഗാന്ധിജിയെ വധിച്ചതിന് മിഠായി വിതരണം നടത്തിയവരെ ഇന്ത്യക്കാരെന്ന് വിളിക്കരുതെന്ന് നെഹ്റുവും പറഞ്ഞു. പള്ളികൾക്ക് താഴെ ശിവലിംഗമില്ലെന്നും എന്നാൽ എല്ലാ പള്ളികൾക്കും താഴെ ശിവലിംഗമുണ്ടോ എന്ന് നോക്കാൻ ബി.ജെ.പി പ്രവർത്തകരെ പ്രേരിപ്പിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.

ഇപ്രാവശ്യം 400 കടക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി നായിഡുവിന്റെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും രണ്ട് കാലുകളിൽനിന്നാണ് ഭരണം നടത്തുന്നത്. അവരിലൊരാൾ കാൽ വലിക്കുന്നതോടെ മോദി സർക്കാർ നിലംപതിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

മതത്തിൽ വിശ്വസിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മതത്തിന്റെ പേരിൽ പാവങ്ങളെ കൊലപ്പെടുത്തുന്നതെന്തിനാണ്? ഗംഗാ സ്നാനം കൊണ്ട് രാജ്യത്തെ ദാരിദ്ര്യം മാറില്ല. ഇത് പറഞ്ഞ് താൻ ആരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുകയല്ല. അങ്ങനെ വ്രണപ്പെട്ടെങ്കിൽ ക്ഷമാപണം നടത്തുകയാണെന്നും ഖാർഗെ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ-പാക് എ.ഡി.ജി.എം ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ച നടപടി തുടരാന്‍ ധാരണയായി.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ച നടപടി തുടരാന്‍ ധാരണയായി. തിങ്കളാഴ്ച നടന്ന ഇന്ത്യ-പാകിസ്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) മാരുടെ ആദ്യ യോഗത്തിലാണ് വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായത്.

അതേസമയം സിന്ധു നദീജല കരാര്‍ അടക്കമുള്ള കരാറുകള്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ജമ്മു-കശ്മീരിലെ ജീവിതാവസ്ഥ സാധാരണ ഗതിയിലേക്ക് മാറുകയാണ്. കടകമ്പോളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ ബി.എസ്.എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലടക്കം സ്ഥിതിഗതികള്‍ ശാന്തമാണ്.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര്‍ വൈകിട്ട് 5 മണിക്ക് ചര്‍ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രസംഗം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതിന് രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് (മെയ് 12) രാജ്യത്തെ അഭിസംബോധന ചെയ്യും. പാക്കിസ്ഥാനിലെയും പിഒകെയിലെയും ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതു പ്രസംഗമാണിത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര്‍ വൈകിട്ട് 5 മണിക്ക് ചര്‍ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രസംഗം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പ്രധാനമന്ത്രി പ്രതിരോധ ഉന്നതരുമായി ഒന്നിലധികം ഉന്നതതല യോഗങ്ങള്‍ നടത്തുകയും ഇന്ത്യയുടെ സായുധ സേനയോട് ഇങ്ങനെ പറഞ്ഞതായി മനസ്സിലാക്കുകയും ചെയ്തു, മറുവശത്ത് നിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍, ഞങ്ങള്‍ ഷെല്ലുകള്‍ ഉപയോഗിച്ച് മറുപടി നല്‍കും’.

ഏപ്രില്‍ 22 ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ പൗരന്മാരുടെ ഇന്ത്യന്‍ വിസ റദ്ദാക്കുന്നതും സിന്ധു നദീജല ഉടമ്പടി റദ്ദാക്കുന്നതും ഉള്‍പ്പെട്ടതാണ് ആദ്യ നടപടിയെടുത്തത്.

പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും കപ്പലുകളുടെ ഡോക്കിംഗും നിരോധിക്കലും, എല്ലാ തപാലുകളുടെയും പാഴ്‌സലുകളുടെയും കൈമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു, ബാഗ്ലിഹാര്‍ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം നിയന്ത്രിക്കുകയും ചെയ്തു.

തുടര്‍ന്ന്, വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, മെയ് 7 ന് 244 സിവില്‍ ഡിഫന്‍സ് ജില്ലകളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. എന്നാല്‍ മെയ് 6, 7 തീയതികളില്‍ രാത്രിയില്‍ ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി, ഇന്ത്യന്‍ മണ്ണില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഒന്നിലധികം ഭീകര സംഘടനകളുടെ ആസ്ഥാനം തകര്‍ത്തു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15 ന് ചെന്നൈയില്‍

ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം മെയ് 15 ന് ചെന്നൈയില്‍ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി സംഘടനാ ചരിത്രത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഓണ്‍ലൈനായിട്ടാണ് നടന്നത്. കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ത്ത് നടത്തിയ ക്യാമ്പയിന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കി ജില്ലാ കൗണ്‍സിലുകളും സംസ്ഥാന കൗണ്‍സിലുകളും വ്യവസ്ഥാപിതമായി ചേര്‍ന്ന് കമ്മിറ്റികള്‍ നിലവില്‍ വന്നതിനു ശേഷമാണ് ചെന്നെ ദേശീയ കൗണ്‍സില്‍ നടക്കുന്നത്. അടുത്ത മെമ്പര്‍ഷിപ്പ് കാലയളവ് വരെ പാര്‍ട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗണ്‍സില്‍ തെരഞ്ഞെടുക്കും.

നിലവിലുള്ള കമ്മിറ്റിയുടെ കാലയളവില്‍ സംഭവ ബഹുലമായ നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മൂന്ന് ലോക്‌സഭാംഗങ്ങള്‍ അടക്കം അഞ്ച് എം പി മാരെ പാര്‌ലമെന്റിലെത്തിച്ച ചരിത്ര മുഹൂര്‍ത്തം. പ്രതിസന്ധി ഘട്ടത്തില്‍ ഇരു സഭകളിലും എംപി മാര്‍ക്ക് രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ശ്രദ്ധേയമായ പോരാട്ടം നടത്തുവാനും കഴിഞ്ഞു എന്നത് അവിതര്‍ക്കിതമാണ്.

മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ചെന്നൈയില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ കൊണ്ടാടിയതും ഈ കാലഘട്ടത്തിലാണ്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ നടത്തിയിട്ടുള്ള ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഡല്‍ഹിയില്‍ മുസ്‌ലിം ലീഗിന് ഖാഇദെ മില്ലത്തിന്റെ നാമത്തില്‍ ദേശീയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുമെന്നുള്ളത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായിട്ടുള്ള ദേശീയ ആസ്ഥാനമന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ പ്രഖ്യാപനം രണ്ട് വര്‍ഷ കാലയളവില്‍ യാഥാര്‍ഥ്യമാക്കിയതും ഈ കമ്മിറ്റിയുടെ കാലയളവിലെ അഭിമാനകരമായ നേട്ടമാണ്. പൗരത്വ ബില്ല്, വഖഫ് ബില്ല് വിഷയങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞതും സംഘടനാ കാലഘട്ടത്തിലെ വലിയ മുന്നേറ്റമാണ്. ദേശീയ തലത്തില്‍ യുവജന, വിദ്യാര്‍ത്ഥി, വനിതാ, തൊഴിലാളി പോഷക ഘടകങ്ങളുടെ വ്യവസ്ഥാപിത സംഘടനാ സ്വഭാവം കൊണ്ട് വന്നതും വലിയ വളര്‍ച്ചയുണ്ടായതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഒട്ടു മിക്ക കാമ്പസുകളിലും എം എസ് എഫ് സാന്നിദ്ധ്യമറിയിച്ചതും രാജ്യത്തെ പീഢിത ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ യൂത്ത് ലീഗ് ദേശീയ തലത്തില്‍ നടത്തിയ ഇടപെടലുകള്‍ എടുത്തുപറയത്തക്കതാണ്. ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ദേശീയ തലത്തില്‍ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും കെഎംസിസിയും നടത്തിയിട്ടുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ വലിയ രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് .

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് വാഴ്ച്ചക്കെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കും. മെയ് 14 ന് ചേരുന്ന ദേശീയ സെക്രട്ടറിയേറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കും. മെയ് 15 വ്യാഴാഴ്ച രാവിലെ 10.30 ന് ചേരുന്ന ദേശീയ കൗണ്‍സില്‍ മീറ്റ് ഉച്ചക്ക് 2 മണിയോടെ അവസാനിക്കും.

ഭീകരതയടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ആഹ്വാനം ചെയ്ത നിലപാടിന്റെ വെളിച്ചത്തില്‍ മുസ്ലിം ലീഗിന്റെ ദേശീയ കൗണ്‍സില്‍ സമകാലിക പ്രസക്തമായ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകും. ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് തയ്യാറായ ഘട്ടത്തില്‍ നടക്കുന്ന കൗണ്‍സിലിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘടനാ മുന്നേറ്റം സൃഷ്ടിക്കാന്‍ ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന ദേശീയ ആസ്ഥാനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൗണ്‍സില്‍ രൂപം നല്‍കും..കേരളം, തമിള്‍ നാട്, ഡല്‍ഹി, യുപി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസ്ഥാപിതമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനു ശേഷം പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്നത് മുസ്‌ലിം ലീഗ് ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ്.

പാര്‍ട്ടി ദേശീയ പ്രസിഡണ്ട് പ്രൊഫ: കെ എം ഖാദര്‍ മൊയ്ദീന്‍ അദ്ധ്യക്ഷത വഹിക്കുന്ന ദേശീയ കൗണ്‍സില്‍ ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറയും. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, സീനിയര്‍ വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് സമദാനി എം പി ,കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി എം എ സലാം, കേരള നിയമസഭാ മുസ്ലിം ലീഗ് പാര്‍ട്ടി ഉപ നേതാവ് ഡോ .എം കെ മുനീര്‍, പാര്‍ട്ടി ചീഫ് വിപ്പ് കെ പി എ മജീദ്, തമിള്‍ നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ,നവാസ്ഗനി എം പി, ഹാരിസ് ബീരാന്‍ എം പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത ഗീര്‍ ആഖ, നഈം അക്തര്‍, സി കെ സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അഭിസംബോധനം ചെയ്യും പങ്കെടുക്കും.

Continue Reading

Trending