Connect with us

kerala

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഇ.പി ജയരാജനും മന്ത്രി വീണാ ജോര്‍ജിനും വിമര്‍ശനം

റോഡില്‍ സ്റ്റേജ് കെട്ടിയതും തുടര്‍ന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി.

Published

on

ഇ.പി ജയരാജനേയും ആരോഗ്യ മന്ത്രിയേയും വിമര്‍ശിച്ച് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനം. ആലപ്പുഴയില്‍ വിഭാഗീയതകള്‍ വ്യക്തികേന്ദ്രികൃതമാണെന്നും വോട്ട് ചോര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം.

പി.പി. ദിവ്യയുടെ നാവ് പിഴയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത പാര്‍ട്ടി എന്തു കൊണ്ട് ബിജെപി നേതാവ് ജാവദേക്കര്‍ക്ക് ചായ സല്‍ക്കാരം നടത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. റോഡില്‍ സ്റ്റേജ് കെട്ടിയതും തുടര്‍ന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി. എന്നാല്‍ അതിലും നടപടിയൊന്നും ഉണ്ടാകാത്തതിലും വിമര്‍ശനം ഉണ്ടായി.

പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് പ്രതിഛായ ഭയമാണെന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതിസന്ധിയുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ഇറങ്ങുന്നില്ലെന്നും പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. ആലപ്പുഴയിലെ നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉണ്ടായി, വോട്ടു ചോര്‍ച്ച തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ജില്ലയില്‍ സംഘടനാപരമായ ദൗര്‍ബല്യവും ജാഗ്രതക്കുറവും ഇതിന് കാരണമായി.

ജില്ലയില്‍ ചിലയിടങ്ങളില്‍ വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയ തുരുത്തുകള്‍ ഇപ്പോഴും ഉണ്ട്.ആരോഗ്യ വകുപ്പിനെതിരെ പരാതികള്‍ പെരുകുമ്പോഴും പരിഹാരങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കാര്യമായി ഇടപെടാത്തത് ജനങ്ങള്‍ക്ക് ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നുതായും വിമര്‍ശനം ഉയര്‍ന്നു. അതേസമയം മുഖ്യമന്ത്രിയെയും സജി ചെറിയാനെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ വാനോളം പുകഴ്ത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.

കുട്ടനാട്ടില്‍ ഇപ്പോഴും വികസനം പ്രതിസന്ധിയിലാണ് കുടിവെള്ളം പോലും ലഭ്യമല്ല മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത് 15 പേരാണ് പങ്കെടുത്തത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചര്‍ച്ചകള്‍ പുരോഗമിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഹജ്ജിന് പോകാനിരിക്കെയാണ് അപകടം

എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു മരത്താണിയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ ആണ് മരിച്ച റഫീഖ്. അടുത്ത ആഴ്ച ഹജ്ജിന് പോകാനിരിക്കെയാണ് അപകടം.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; താക്കീതായി മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച്

മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

കെട്ടിട നിര്‍മ്മാണം കരാര്‍ എടുത്ത ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഒരുപാട് പേരുടെ മരണത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുകയാണ്. കേട്ടുകേള്‍വിയില്ലാത്ത നിരവധി വാര്‍ത്തകള്‍ സ്ഥിരമായി കേട്ടുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു കൊണ്ടിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് സംരക്ഷിക്കുവാന്‍ ശക്തമായ യുവജന സമരം തുടരുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാ നേതാക്കന്മാര്‍ പ്രസ്താവിച്ചു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ജില്ലാ ഭാരവാഹികളായ
സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷൗലീക്ക്, എം.ടി സൈദ് ഫസല്‍, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ സല്‍മാന്‍, റിഷാദ് പുതിയങ്ങാടി, പി സി സിറാജ്, പി വി അന്‍വര്‍ ഷാഫി, മന്‍സൂര്‍ മാങ്കാവ്, വി പി എ ജലീല്‍, പി എച്ച് ഷമീര്‍, കെ കെ റിയാസ്, ഷൗക്കത്ത് വിരുപ്പില്‍, എം നസീഫ്, കെ കുഞ്ഞിമരക്കാര്‍, നിസാര്‍ പറമ്പില്‍, അനീസ് തോട്ടുങ്ങല്‍, അന്‍സീര്‍ പനോളി, സി.കെ ഷക്കീര്‍, ഫാസില്‍ നടേരി, കെ.ടി റഹൂഫ്, ഷാകിര്‍ പാറയില്‍, ലത്തീഫ് നടുവണ്ണൂര്‍, ഹാഫിസ് മാതാഞ്ചേരി, നിസാം കാരശ്ശേരി, കോയമോന്‍ പുതിയപാലം, അബ്ദുസ്സലാം അരക്കിണര്‍, സുബൈര്‍ വെള്ളിമാട്കുന്ന്, ഹാരിസ് പി പി, റഹ്‌മത്തുള്ള ടി, ഷാഫി സകരിയ, റാഫി ചെരചോറ, സലീം മിലാസ്, കെ ജാഫര്‍ സാദിക്ക്, പി കെ ഹകീം മാസ്റ്റര്‍, അബ്ദു സമദ് എ പി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Continue Reading

kerala

തൃശൂരില്‍ യുദ്ധവിരുദ്ധ റാലി പൊലീസ് തടഞ്ഞു; 10 പേര്‍ കരുതല്‍ തടങ്കലില്‍

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

Published

on

തൃശൂരില്‍ യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി തടഞ്ഞ് പൊലീസ്. സംഭവത്തെ തുടര്‍ന്ന് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകരായ 10 പേരെ കരുതല്‍ തടങ്കലിലെടുത്തു. പരിപാടി തുടങ്ങുന്നതിന് മുന്‍പാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തുവെച്ചായിരുന്നു പൊലീസ് റാലി തടഞ്ഞത്.

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാാണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകരുതെന്നും സമാധാനമാണ് വേണ്ടത് എന്നും പറഞ്ഞുകൊണ്ട് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ റാലി നടത്തുന്നതിന് അനുമതി നല്‍കിയാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending