Connect with us

kerala

വാര്‍ഡ് വിഭജനത്തില്‍ നാണംകെട്ട് സര്‍ക്കാര്‍

പുതിയ സെന്‍സസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തില്‍ തന്നെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള നീക്കം സെന്‍സസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പല്‍ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ കാതല്‍

Published

on

പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയ നീക്കത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി സമ്മാനിച്ചുകൊണ്ട് കോടതിയെ സമീപിച്ച മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. മുനിസിപ്പല്‍ ആക്ട് ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെ കൊടുവള്ളി, ഫറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും ചില പഞ്ചായത്തിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായിരിക്കുന്നത്. പുതിയ സെന്‍സസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തില്‍ തന്നെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള നീക്കം സെന്‍സസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പല്‍ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ കാതല്‍. ഈ നിരീക്ഷണം ശരിവെച്ചുകൊണ്ടാണ് ഏഴ് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍വിഭജനം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 2015 ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയിട്ടുള്ളതാണ്. അതിനുശേഷം സെന്‍സസ് നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള വാര്‍ഡ് പുനര്‍വിഭജനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് കോടതിയുടെ നിരീക്ഷണം. വാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ് ആണെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും ഉദ്യോഗസ്ഥരെ വരുതിയിലാക്കിയും അധികാര ദുര്‍വിനിയോഗത്തിന്റെ എല്ലാ സീമകളും ലംഘിച്ചായിരുന്നു സി.പി.എം നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം നടന്നത്. പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അച്ചട്ട പാലി ച്ച് വാര്‍ഡുകളുടെ ഘടനയോ ജനസംഖ്യാ അനുപാതമോ പരിഗണിക്കാതെയുള്ള വിഭജനത്തില്‍ രാഷ്ട്രിയ നേട്ടം മാത്രമാണ് ലക്ഷ്യമെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ പ്രകടമായിരുന്നു. പലയിടങ്ങളിലും വാര്‍ഡുകള്‍ സന്ദര്‍ശിക്കാനോ അതിരുകള്‍ നിശ്ചയിക്കാനോ ഉള്ള സാഹചര്യങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതൃത്വം തയാറാക്കിക്കൊണ്ടുവന്ന രേഖ പകര്‍ത്തി എഴുതുന്നവരായി ജീവനക്കാര് അധപതിച്ച സാഹചര്യം പോലുമുണ്ടായി. കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് യു.ഡി.എഫ് നല്‍കിയ പരാതികളുടെ സ്ഥാനം ചവറ്റുകൊട്ടയിലുമായിയിരുന്നു. ഏകപക്ഷിയമായി തയാറാക്കിയ റിപ്പോര്‍ട്ടായിട്ട് പോലും പരാതി നാടകങ്ങളുമായി രംഗത്തെത്താനും ഇടതുപക്ഷം മറന്നിട്ടുണ്ടായിരുന്നില്ല. നീതിയുടെയും ന്യായത്തിന്റെയും ഒരു കണികപോലും അവശേഷിച്ചിട്ടില്ലാത്ത ഈ വിഭജനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യു.ഡി.എഫ് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. അശാസ്ത്രീയതയും പക്ഷപാതിത്വവും മുഴച്ചുനില്‍ക്കുന്ന റിപ്പോര്‍ട്ട് കോടതി ചവറ്റുകൊട്ടിയിലിടുമെന്ന യു.ഡി.എഫിന്റെ വെല്ലുവിളിയെ ഈ വിധിയിലൂടെ നീതിപീഠം സാധൂകരിക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് സംബന്ധിച്ച് ലഭിച്ച പരാതികളുടെ എണ്ണംതന്നെ ഈ ക്രമക്കേടുകളുടെ വ്യക്തമായ തെളിവായിരുന്നു. ആകെ 16896 പരാതികളാണ് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും അധികം പരാതികള്‍ അതായത് 2834 എണ്ണം ലഭിച്ചത് മലപ്പുറത്തുനിന്നാണെന്നതു പിണറായി സര്‍ക്കാറിന്റെ ലക്ഷ്യം മറനീക്കിപ്പുറത്തുകൊണ്ട് വരുന്നുണ്ട്. മഹാഭൂരിപക്ഷം പഞ്ചായത്തുകളും യു.ഡി.എ ഫ് അധികാരത്തിലുള്ള ജില്ലയില്‍ കടുംവെട്ടിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 11874 ഉം, മുനിസിപ്പാലിറ്റികളില്‍ 2864 ഉം, കോര്‍പ്പറേഷനുകളില്‍ 1607 ഉം പരാതികളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച മുനിസിപ്പാലിറ്റി കൊടുവള്ളിയായിരുന്നു. ഇവിടെയും അധികാരത്തിലിരിക്കുന്നത് യു.ഡി.എഫ് തന്നെയാണ്. രണ്ടാം ഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും പുനര്‍വിഭജനം നടക്കാനിരിക്കെ ലഭിച്ചിരിക്കുന്ന ഈ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോവാന്‍ തയാറാകാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും മറ്റൊരുനാണക്കേടിന്റെ ഹാരവുംകൂടി സര്‍ക്കാറിന് കഴുത്തിലണിയേണ്ടിവരും.

അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ ഒരു സര്‍ക്കാറിന്റെ അധികാരം നിലനിര്‍ത്താനുള്ള നിലംവിട്ട കളികള്‍കണ്ട് അമ്പരന്നു നില്‍ക്കുകയാണിപ്പോള്‍ കേരള ജനത. ജനങ്ങളുടെ മുന്നില്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍ കുറുക്കുവഴികളില്‍ അഭയംപ്രാപിക്കാനുള്ള നെട്ടോട്ടമാണ് ഈ കണ്ടുകൊണ്ടിരിക്കുന്നതെല്ലാം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമാണ് അതിന് ലാക്കാക്കിയതെങ്കില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ അശാസ്ത്രീയമായ വാര്‍ഡ് വിഭജനമായിരുന്നു ഇവര്‍ കണ്ടു വെച്ചത്. എന്നാല്‍ ജനകീയ കോടതിയിലെത്തുന്നതിനു മുമ്പ് നീതി പീഠം തന്നെ ഈ കുതന്ത്രങ്ങളെ പൊളിച്ചടക്കിയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

kerala

കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.

Published

on

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.

അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.

മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.

Continue Reading

kerala

റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും

മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യത

Published

on

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ മേഘവിസ്‌ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Continue Reading

Trending