Connect with us

india

രാജ്യസഭ കൂടുതൽ അലങ്കോലമാക്കുന്നത് ചെയർമാൻ: മല്ലികാർജുൻ ഖാർഗെ

രാജ്യത്തിന്റെ അന്തസ്സിടിക്കുന്ന ഇത്തരം നടപടികൾ കാരണമാണ് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകേണ്ടി വന്നതെന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇൻഡ്യ സഖ്യം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഖാർഗെ വ്യക്തമാക്കി.

Published

on

രാജ്യസഭ ഏറ്റവും കൂടുതൽ അലങ്കോലമാക്കുന്നത് ചെയർമാൻ ജഗ്ദീപ് ധൻഖർ ആണെന്നും സ്വന്തം പ്രമോഷനുവേണ്ടി സർക്കാർ വക്താവിന്റെ പണിയാണ് ഉപരാഷ്ട്രപതി എടുക്കുന്നതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ചെയർമാൻ അവർക്കുള്ള സമയം പോലും അപഹരിച്ച് വേലിതന്നെ വിളവ് തിന്നുന്ന സാഹചര്യമൊരുക്കിയെന്നും ഖാർഗെ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അന്തസ്സിടിക്കുന്ന ഇത്തരം നടപടികൾ കാരണമാണ് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകേണ്ടി വന്നതെന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇൻഡ്യ സഖ്യം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഖാർഗെ വ്യക്തമാക്കി.

സർക്കാറിനെ പുകഴ്ത്തിയും സ്വയം ആർ.എസ്.എസിന്റെ ഏകലവ്യനായി വിശേഷിപ്പിച്ചും കഴിഞ്ഞ മൂന്ന് വർഷമായി ജഗ്ദീപ് ധൻഖർ തന്റെ പദവിയുടെ മഹത്വം കളയുകയാണ്. പ്രതിപക്ഷ നേതാക്കളെ എതിരാളികളായിക്കണ്ട് അവരെ ഹീനമായ തരത്തിൽ അദ്ദേഹം അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ അഞ്ച് മിനിറ്റ് സംസാരിക്കുമ്പോൾ 10 മിനിറ്റ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കണം. പ്രതിപക്ഷം ഗൗരവമേറിയ വിഷയമുന്നയിക്കുമ്പോൾ അത് ചർച്ചയാകാതിരിക്കാൻ പക്ഷപാതപരമായി പെരുമാറുന്നു. ദീർഘകാല അനുഭവജ്ഞാനമുള്ള പാർലമെന്റേറിയന്മാരെ ഹെഡ്മാസ്റ്റർ എന്ന പോലെ പാഠം പഠിപ്പിക്കുന്നു.

രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു ഉപരാഷ്ട്രപതിയെയും നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകിയിട്ടില്ല. എന്നാൽ, ഭരണഘടന നിലവിൽ വന്നതിന്റെ 75ാം വാർഷിക വേളയിൽ ചട്ടം ലംഘിച്ച് രാഷ്ട്രീയം കളിക്കുന്ന പക്ഷപാതിയായ രാഷ്ട്രപതിക്കെതിരെ നോട്ടീസ് നൽകേണ്ടി വന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

ഖാർഗെയെ ശരിവെച്ച് ധൻഖറിനെ പുറത്താക്കാനുള്ള നീക്കത്തെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ്, എസ്.പി, ഡി.എം.കെ, ആർ.ജെ.ഡി, കേരള കോൺഗ്രസ്, ഇടതുപാർട്ടികൾ, എൻ.സി.പി എന്നിവയുടെ നേതാക്കളും വാർത്തസമ്മേളനത്തിനെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുത്: സുപ്രിംകോടതി

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Published

on

ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡിഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെ കൊളിജീയം തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും രാഷ്ട്രപതി അംഗീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.

 

 

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Published

on

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അലഹാബാദ് ബാര്‍കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇത്തരം നടപടിക്കെതിരെ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായത്.

 

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

Trending