Connect with us

Video Stories

ബദ്ര്‍ പുതിയ കാലത്തിന്റെ വായനയില്‍

Published

on

സി.ടി അബ്ദുറഹീം

മനുഷ്യമനസ്സുകളെ ഏറെ ത്രസിപ്പിക്കാന്‍ കഴിവുള്ള ജീവിതാനുഭവങ്ങളായി ചരിത്രം സൂക്ഷിച്ചുപോരുന്ന സംഭവ പരമ്പരകളാണ് യുദ്ധകഥകള്‍. യുദ്ധങ്ങളോട് ക്രൂരമായ ഒരു കമ്പംതന്നെ ആളുകള്‍ പുലര്‍ത്തി വന്നിട്ടുണ്ട്. കാലം പ്രാകൃത മനുഷ്യനില്‍ തുടങ്ങി ആഗോളപൗരനിലെത്തി നില്‍ക്കുമ്പോഴും ഹീറോ എന്ന വാക്കില്‍ ത്രസിച്ചു നില്‍ക്കുന്ന വൈകാരികത അര്‍ത്ഥപൂര്‍ണ്ണതയിലെത്തുന്നത് യുദ്ധനായകനില്‍ തന്നെയാണ്. കൊല്ലുന്നതില്‍ കാണിക്കുന്ന വൈഭവം ദേശസ്‌നേഹമായും രക്തസാക്ഷ്യലക്ഷണമായും ദൈവത്തിനുള്ള ബലിയര്‍പ്പണമായും പാടിപ്പുകഴ്ത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഗ്രീസില്‍ ജനപിന്തുണ നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ യുദ്ധങ്ങളിലേറ്റ മാരകമായ മുറിവിന്റെ പാടുകള്‍ തുറന്നുകാട്ടി വീരസ്യം പറഞ്ഞിരുന്നുവത്രെ. ഇലിയഡും ഒഡീസിയും മഹാഭാരതവും രാമായണവും അശ്വമേധയാഗകഥകളും പിന്നിട്ടുവന്ന പുതിയ മനുഷ്യന്‍ ചെയ്യുന്നതും അതുതന്നെ. വിശ്വസാഹിത്യത്തിലെ മുഖ്യമായ ഈടുവെയ്പുകള്‍ രണവീരന്മാരെക്കുറിച്ചുള്ള അപദാനങ്ങളാണ്. ഇങ്ങനെ പടയോട്ടത്തിലും അതിന്റെ വര്‍ണ്ണനയിലും ഐതിഹാസിക മാനം കൈവരികയും മുസ്‌ലിം മനസ്സില്‍ ആവേശോജ്ജ്വലമായി ജീവിക്കുകയും ചെയ്യുന്ന സംഭവമാണ് ബദ്ര്‍ യുദ്ധം.
ബദ്ര്‍
മുസ്‌ലിംകള്‍ക്ക് ആദരപൂര്‍വ്വം മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സംഭവമാണ് ബദ്ര്‍യുദ്ധം. ഇസ്‌ലാമിക ചരിത്രത്തില്‍ ഇത്രയേറെ പാടിപ്പുകഴ്ത്തപ്പെട്ട മറ്റൊരു സംഭവം കാണുക പ്രയാസമാണ്. നിരായുധരെന്ന് പറയാവുന്ന മട്ടില്‍ പടക്കോപ്പുകള്‍ കുറവായിരുന്ന ഏതാനും അനുയായികള്‍ ഒരു വലിയ സൈന്യത്തെ തുരത്തിയ രോമാഞ്ചജനകമായ കഥയാണത്. ശത്രുക്കള്‍ അക്കാലത്തെ ആയുധങ്ങളത്രയും ഉപയോഗിച്ചിരുന്നു. മൂന്നിരട്ടി സൈനികബലം അവര്‍ക്കുണ്ടായിരുന്നു. ഒരു കടുത്ത യുദ്ധത്തെ പ്രതീക്ഷിച്ചു വന്നവരായിരുന്നില്ല മുസ്‌ലിംകള്‍, യുദ്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. നായകനിരകൊണ്ടും ധനസ്ഥിതികൊണ്ടും ആയുധബലത്താലും പേരുകേട്ട ശത്രുസസമൂഹത്തിന്റെ നേതൃതലത്തെ അവര്‍ മുച്ചൂടും തുരത്തി. പലരെയും ബന്ധനസ്ഥരാക്കി. ഇതെങ്ങനെ സാധിച്ചുവെന്ന് ലോകം ഇന്നും അത്ഭുതംകൊള്ളുന്ന ചരിത്രവിജയം!
ആരെയും പ്രചോദിപ്പിക്കാന്‍ പോന്ന പോരാട്ടത്തിന്റെ മാനത്തെക്കാള്‍ കൊണ്ടാടേണ്ടതാണ് ഈ യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ദൗത്യവും. അപരനെക്കുറിച്ചുള്ള അവിശ്വാസവും ഭയവും സ്വന്തം മേലാളഭാരവും ഒന്നുചേര്‍ന്ന് രൂപപ്പെടുന്ന അസഹിഷ്ണുതയുടെ തത്വശാസ്ത്രമല്ല ബദ്‌റില്‍ മുസ്‌ലിംകളെ നയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമയവും അദ്ധ്വാനവും ശ്രദ്ധയും യുദ്ധക്കോപ്പുകള്‍ നിര്‍മ്മിക്കാനായി ചെലവിടുന്ന ആധുനിക രാഷ്ട്രമേധാവിത്വത്തിന്റെ അന്ധമായ അഹമ്മതിയും അവരെ ആവേശിച്ചിരുന്നില്ല. വിശ്വാസസ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനുംവേണ്ടി അധികാരി വര്‍ഗത്തിന്റെ മുഷ്‌ക്കിനും ക്രൂരതക്കും തറവാടിത്തഘോഷണത്തിന്റെ അപകടങ്ങള്‍ക്കുമെതിരെ ഒരു നല്ല മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു ബദ്‌റിന്റെ ലക്ഷ്യം. ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിനു മാത്രമല്ല, അറേബ്യന്‍ മേഖലയുടെ മുഴുവന്‍ ആധുനീകരണത്തിനും ആവശ്യമായിരുന്ന ഒരു പ്രക്രിയയായിരുന്നു അത്.
ബദ്‌റിനുമുമ്പ് നബിയുടെ അനുചരന്മാര്‍ക്ക് ശത്രുക്കളില്‍നിന്ന് അഭയംതേടി രണ്ടുവട്ടം എത്യോപ്യയിലേക്ക് പോവേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ ജന്മനാട്ടില്‍നിന്ന് മദീനയിലേക്ക് തീര്‍ത്തും കുടിയൊഴിഞ്ഞുപോവാന്‍ എല്ലാവരും നിര്‍ബ്ബന്ധിതരാവുകയായിരുന്നു. മാസങ്ങളോളം നീണ്ട സാമൂഹ്യ ബഹിഷ്‌ക്കരണംകൊണ്ട് പ്രവാചകാനുയായികള്‍ മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളടക്കം നബികുടുംബം മുഴുവന്‍ വന്‍പീഡനമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പ്രവാസസ്ഥാനങ്ങളില്‍വെച്ചുപോലും ആക്രമിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആദ്യത്തെ തിരിച്ചടിയായിരുന്നു ബദ്ര്‍.
ഈ യുദ്ധത്തിന് മഹാഭാരതകഥയിലെ കുരുക്ഷേത്ര യുദ്ധത്തോട് ചില സമാനതകള്‍ കാണാം. രണ്ടിലും ഏറ്റുമുട്ടുന്നത് സഹോദരന്മാര്‍ തമ്മിലും പിതാവും പുത്രനും തമ്മിലും ബന്ധുക്കള്‍ തമ്മിലുമാണ്. ഭ്രാതൃഹത്യയും പിതൃഹത്യയും നടക്കുന്നു. ധര്‍മ്മസംസ്ഥാപനത്തിനായി നിലവിലുള്ള അധികാരി വര്‍ഗത്തിനെതിരെ നടന്ന യുദ്ധങ്ങള്‍ എന്ന ആശയസാമ്യത്തിനപ്പുറം ഒരു പ്രധാന വ്യത്യാസവും ഇവക്കിടയിലുണ്ട്. പതിനാല് വര്‍ഷത്തെ വനവാസത്തിന് വിധിക്കപ്പെട്ട പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ട രാജ്യഭരണം തിരിച്ച് നേടിക്കൊടുക്കേണ്ടതുണ്ടായിരുന്നു. രാഷ്ട്രീയമായ ആ ലക്ഷ്യമാണ് കാര്യങ്ങള്‍ കുരുക്ഷേത്ര യുദ്ധഭൂമിയിലെത്തുന്നതിന് പ്രധാന കാരണമായത്. എന്നാല്‍ ബദ്‌റിന് അത്തരമൊരു ലക്ഷ്യമുണ്ടായിരുന്നില്ല.
കാലഹരണപ്പെട്ടതും ജനവിരുദ്ധവുമായ ജീവിതരീതിക്കെതിരില്‍ പുരോഗമനപരവും മാനുഷികവുമായ പുതിയൊരു വ്യവസ്ഥിതി ഉള്‍ക്കൊണ്ട് സമൂഹത്തെ രൂപപ്പെടുത്താന്‍ മുഹമ്മദ് നബി നടത്തിയ ശ്രമങ്ങളോടുള്ള എതിര്‍പ്പാണ് ക്രൂരമായ അക്രമങ്ങള്‍ക്ക് അധികാരിവര്‍ഗമായ ഖുറൈശികളെ പ്രേരിപ്പിച്ചത്. പെണ്‍ശിശുഹത്യയടക്കം സ്ത്രീയെ ഭോഗവസ്തു മാത്രമായി കണ്ടിരുന്ന ആ സമൂഹത്തിലെ മേലാളര്‍ അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി അടിമത്തത്തെക്കാണുകയും അടിമകളോട് അതിക്രൂരമായി പെരുമാറുകയും ചെയ്തുവന്നു. ധനവും കുലമഹിമയുമുള്ളവന്റെ ഇച്ഛകള്‍ക്കനുസരിച്ച് ചലിക്കുന്നതിനു പകരം എല്ലാ മനുഷ്യരുടെയും ജീവിതസ്വാതന്ത്ര്യത്തിനും മൗലികാവകാശസ്ഥാപനത്തിനുമായി അധികാരഘടനയെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായാണ് ബദ്ര്‍ യുദ്ധം നടന്നത്. ബദ്‌റില്‍നിന്ന് മടങ്ങവെ, ‘നാം എനി പോവുന്നത് ഏറ്റവും വലിയ സമരമുഖത്തേക്കാണ്’ എന്ന നബിയുടെ പ്രസ്താവന കേട്ട് അനുചരന്മാര്‍, ബദ്‌റിനേക്കാള്‍ വലിയ യുദ്ധമോ എന്ന് അത്ഭുതപ്പെടുകയുണ്ടായി.’ അതെ, സ്വന്തം ദേഹേച്ഛകളോടുള്ള യുദ്ധം’ എന്നായിരുന്നു വിശദീകരണം. അനിവാര്യതകള്‍ക്കപ്പുറം യുദ്ധത്തിന് കാല്‍പ്പനികമായ ചായക്കൂട്ട് നല്‍കുന്ന മനോഭാവത്തിനുള്ള താക്കീത്കൂടിയാണ് ഈ പ്രഖ്യാപനം.
ബദ്‌റിന്റെ പ്രസക്തി
മൗലികാവകാശങ്ങള്‍ക്കുവേണ്ടി മര്‍ദ്ദകര്‍ക്കെതിരെ വൈകാരികമായും രാഷ്ട്രീയമായും സംഘടിക്കുന്ന ഏത് പ്രസ്ഥാനത്തിനും ബദ്‌റില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കാനുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹ്യചൂഷണങ്ങള്‍ക്കുമെതിരില്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും നടന്ന നിരവധി സമരങ്ങളുടെ മുന്‍ഗാമിയായി ബദ്ര്‍ വിലയിരുത്തപ്പെടേണ്ടതാണ്. ബദ്‌റിലെ രക്തസാക്ഷികളോട് വൈകാരികമായി മുസ്‌ലിംകള്‍ പുലര്‍ത്തുന്ന അടുപ്പം സാമ്രാജ്യാധിനിവേശങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങളില്‍ അബോധമായാണെങ്കിലും ശക്തമായ ഒരു ഘടകമായി പ്രവര്‍ത്തിച്ച ഉദാഹരണങ്ങള്‍ നമുക്കുണ്ട്. മുന്‍കാല മാപ്പിള സമരങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരുടെയും മറ്റും പടപ്പാട്ടുകള്‍ക്ക് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ മുസ്‌ലിം കര്‍ഷക ജനതയെ പ്രചോദിപ്പിക്കുക എന്ന ദൗത്യംതന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഈ വശം അപകടകരമായ വ്യതിയാനത്തിന് വഴി മാറാനുള്ള ഒരു സാധ്യതയെക്കുറിച്ച്കൂടി നാം ബോധവാന്മാരായിരിക്കണം.
നബിയും സഹചരരും നേരിട്ട വെല്ലുവിളികള്‍ക്ക് സമാനമായ പരീക്ഷണങ്ങളെ ലോകമുസ്‌ലിംകള്‍ ഇന്ന് അഭിമുഖീകരിക്കുകയാണെന്നും രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമായെന്നുമുള്ള പ്രചാരണത്തെ ഇങ്ങനെ വേണം കാണാന്‍. പലസ്തീനും ഇറാഖും ഗുജറാത്തും മറ്റും ചൂണ്ടിക്കാണിച്ച് വളരെ വ്യത്യസ്ത സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥകളിലും അക്രമാസക്തമായി ആലോചിക്കുന്നതും സാമ്രാജ്യത്വത്തിന്റെ പ്രശ്‌നങ്ങളെ മതപരമായ വെല്ലുവിളികളായിഏറ്റെടുക്കുന്നതും ആപല്‍ക്കരമാണ്. ഇങ്ങനെ ചിന്തിക്കുന്നവര്‍ ആയിരത്തി നാനൂറ് വര്‍ഷത്തെ ചരിത്രത്തെയോ, ഭരണരംഗത്തും സാമ്പത്തിക സാമൂഹികരംഗങ്ങളിലും ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കുള്ള സ്ഥാനത്തെയോ സംബന്ധിച്ചു യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നേയില്ല. മുസ്‌ലിംകളില്‍ തന്നെ ചൂഷകരും ചൂഷിതരുമായ നിരവധി സമൂഹങ്ങളുണ്ടെന്ന കാര്യവും അവര്‍ മറക്കുന്നു.
ബദ്‌റിന്റെ പോരാട്ടവീര്യത്തെ അതുള്‍ക്കൊള്ളുന്ന മാനവികതയെയും ആശയപ്രതിബദ്ധതയെയും വിളക്കിച്ചേര്‍ത്തുകൊണ്ട് മാത്രമേ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് കാണാന്‍ കഴിയൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending