Views
ഗോളില്‍ ആറാടി ജര്‍മ്മനി; ഇംഗ്ലണ്ടിന് സമനില

ന്യൂന്‍ബര്‍ഗ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ജര്‍മ്മനിക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ജര്‍മ്മനി തുരത്തിയത്.
വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ ആറും വിജയിച്ച് ജര്‍മ്മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പകുതിയുടെ 11-ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്‌സലറിലൂടെ ഗോള്‍ വേട്ട തുടങ്ങിയ ജര്‍മ്മനി അഞ്ചു മിനിറ്റിനു ശേഷം വാഗ്നറിലൂടെ ഗോള്‍ രണ്ടാക്കി ഉയര്‍ത്തി. 29-ാം മിനിറ്റില്‍ വാഗ്നര്‍ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 38-ാം മിനിറ്റില്‍ അമീന്‍ യൂനുസ് ജര്‍മ്മനിക്കു വേണ്ടി നാലാം ഗോള്‍ കരസ്ഥമാക്കി.
ആദ്യ പകുതിയില്‍ നാലു ഗോളിന് മുന്നില്‍ നിന്ന ജര്‍മ്മനി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊദ്‌റാന്‍ മുസ്തഫിയിലൂടെ അഞ്ചാം ഗോള്‍ നേടി. 72-ാം മിനിറ്റില്‍ ബ്രാന്‍ഡിറ്റും 85-ാം മിനിറ്റില്‍ വാഗ്നര്‍ തന്റെ ഹാട്രിക്കിലൂടെ ടീമിന്റെ ഏഴാം ഗോളും നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് അസര്‍ബൈജാനെ തോല്‍പിച്ചു. ഇഞ്ചുറി ടൈമില്‍ സ്റ്റ്യൂവര്‍ട്ട് ഡള്ളാസായിരുന്നു വിജയഗോള്‍ നേടിയത്. ആറ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുമായി വടക്കന്‍ അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുള്ള ചെക് റിപ്പബ്ലിക്കാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പില്‍ ഏറെ പിന്നിലുള്ള നോര്‍വേയുമായി ചെക് റിപ്പബ്ലിക് 1-1ന് സമനില പാലിച്ചു. അതേ സമയം കരുത്തരായ ഇംഗ്ലണ്ടിനെ അയല്‍ക്കാരായ സ്‌കോട്‌ലന്റ് 2-2ന് സമനിലയില്‍ പിടിച്ചു. ഹാംപ്ഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഹാരി കെയ്ന്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 70-ാം മിനിറ്റില്‍ അലക്‌സ് ഓക്‌സ്്‌ലൈഡ് ചേംബറിലൂടെ ഇംഗ്ലണ്ടാണ് സ്‌കോറിങിന് തുടക്കമിട്ടത്. എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇംഗ്ലീഷ് ഗോള്‍മുഖത്ത് നിരിന്തരം ആക്രമണം അഴിച്ചു വിട്ട സ്‌കോട്‌ലന്റ് നാടകീയ വിജയം നേടുമെന്ന് തോന്നിപ്പിച്ചു. 87, 90 മിനിറ്റുകളില്‍ ലീ ഗ്രിഫിത്‌സ് നേടിയ ഗോളുകള്‍ ഇംഗ്ലീഷ് ടീമിനെ നാണം കെടുത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ റഹീം സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നും ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു.
ഗ്രൂപ്പ് എഫില്‍ ആറു മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ഇംഗ്ലണ്ട് തന്നെയാണ് തലപ്പത്ത്. 12 പോയിന്റുള്ള സ്ലോവാക്യയാണ് രണ്ടാമത്. 11 പോയിന്റുമായി സ്ലോവേന്യ മൂന്നാമതും എട്ട് പോയിന്റുമായി സ്‌കോട്‌ലന്റ് നാലാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്ലോവാക്യ 2-1ന് ലിത്വാനിയയെ തോല്‍പിച്ചു. സ്ലോവേന്യ 2-0ന് മാള്‍ട്ടയെ കീഴടക്കി. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ കസാകിസ്താനെ ഡെന്‍മാര്‍ക്ക് 3-1ന് തോല്‍പിച്ചു.
ആറു മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി പോളണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 10 പോയിന്റുമായി മോണ്ടിനഗ്രോ രണ്ടാമതും ഡെന്‍മാര്‍ക് മൂന്നാം സ്ഥാനത്തുമാണ്. പോളണ്ട് 3-1ന് റൊമാനിയയേയും കീഴടക്കി. മറ്റൊരു മത്സരത്തില്‍ മോണ്ടിനഗ്രോ 4-1ന് അര്‍മേനിയയെ തോല്‍പിച്ചു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്