Connect with us

india

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം; പരിശോധനയിലെന്ന് ആഭ്യന്തര മന്ത്രാലയം

തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു. 

Published

on

കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ചുള്ള ഹരജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി. കേസ് ഡിസംബര്‍ 19ന് പരിഗണിക്കുമെന്നും അലഹബാദ് ഹൈക്കോടതി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. വി.എസ്.എസ് ശര്‍മ നടത്തിയ അന്വേഷണത്തില്‍ യു.കെ സര്‍ക്കാരില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിവരം ലഭിച്ചെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം  രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ആക്ഷേപം പരിശോധിച്ചുവരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. രാഹുൽ യു.കെ പൗരനാണെന്നും ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് മൂന്നാഴ്ചക്കകം നിർദേശം തേടാൻ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.ബി.പാണ്ഡെയോട് കോടതി ആവശ്യപ്പെട്ടു.

2024 ഡിസംബർ 19ന് ഹരജി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർണാടക സ്വദേശി എസ്. വിഘ്നേഷ് ശിശിർ ആണ് രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുബ്രഹ്‌മണ്യന്‍ സ്വാമി 2015 ല്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം അന്ന് രാഹുല്‍ ഗാന്ധി തള്ളുകയായിരുന്നു.

അതേസമയം വിഷയത്തില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

തന്റെ പേര് അപകീര്‍ത്തിപ്പെടുത്താന്‍ സുബ്രഹ്‌മണ്യന്‍ സ്വാമി ശ്രമിക്കുന്നു എന്നായിരുന്നു എത്തിക്സ് കമ്മിറ്റിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി. തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.

പിന്നാലെ 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് ശേഷവും രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം

പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. അതേസമയം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ഭരണപക്ഷം പ്രകോപനമുണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരുാനാണ് നീക്കം. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും ഇറങ്ങി പോവില്ലെന്നും സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്തുകയും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.

അതേസമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വഖഫ് നിയമഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Continue Reading

india

ഇന്ത്യന്‍ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; താല്‍കാലികമായി അടച്ചു

വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്

Published

on

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മ്യൂസിയം താല്‍കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

ഇന്നാണ് മ്യൂസിയത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്‍ നിന്ന് സന്ദേശം അധികൃര്‍ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവം; യോഗി സര്‍ക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു

Published

on

ഉത്തര്‍പ്രദേശില്‍ അനധികൃതമായി നിര്‍മിച്ചെന്നു ആരോപിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ യോഗി സര്‍ക്കാറിനും പ്രയാഗ്രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, പൊളിക്കല്‍ നടപടി ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്ന് നിരീക്ഷിച്ചു.

രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പാര്‍പ്പിടത്തിനായുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൗരന്മാരുടെ പാര്‍പ്പിടങ്ങള്‍ ഈ രീതിയില്‍ പൊളിക്കാന്‍ കഴിയില്ല. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത്. നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൊളിച്ചുമാറ്റിയ ഓരോ വീടിന്റേയും ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് തുടങ്ങിയവരുടെ ഉള്‍പ്പെടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പ്രയാഗ്രാജിലെ പൊളിച്ചുമാറ്റലിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു.

Continue Reading

Trending