Connect with us

india

കൊല്‍ക്കത്ത സ്വദേശിയായ പ്രൊഫസറെ ഉത്തരാഖണ്ഡിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൈയും കഴുത്തും മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Published

on

കൊല്‍ക്കത്ത സ്വദേശിയായ പ്രൊഫസറെ ഉത്തരാഖണ്ഡിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈയും കഴുത്തും മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്‍കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ മെയ്‌നെക്ക് പാലിനെയാണ് ത്തരാഖണ്ഡിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് റിപ്പോര്‍ട്ടുകളില്‍ മരണകാരണം ആത്മഹത്യയെന്നാണ് സൂചിപ്പിക്കുന്നത്.

പ്രൊഫസര്‍ തന്റെ രണ്ട് സുഹൃത്തുകള്‍ക്കൊപ്പമാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര പോയത്. എന്നാല്‍ ഇടക്കുവെച്ച് പാല്‍ തിരികെ പോകുന്നുവെന്നറിയിച്ച് മടങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മക്കളെ കാണാനാണ് തിരികെ പോകുന്നുവെന്നുമാണ് പാല്‍ പറഞ്ഞതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

എന്നാല്‍ പാല്‍ ലാല്‍കുവാനിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. അടുത്ത ദിവസം വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞുവെങ്കിലും ഇദ്ദേഹം പോയില്ല. വെള്ളിയാഴ്ച വൈകീട്ട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ കുടുംബം ഹോട്ടലുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ കതക് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കുളിമുറിയില്‍ കണ്ടെത്തിയത്. കൈയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.

 

 

india

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം

ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

Published

on

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

ഐ.എ.എഫ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസാണ് അക്രമത്തിന് ഇരയായത്. ഭാര്യയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭാര്യ സ്‌ക്വാഡ്രണ്‍ ലീഡര്‍ മധുമിത ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു. അതേസമയം ശിലാദിത്യ സമൂഹമാധ്യമത്തിലൂടെയാണ് മര്‍ദന വിവരം പുറത്തുവിട്ടത്.

‘ഞങ്ങള്‍ ഡി.ആര്‍.ഡി.ഒ, സി.വി രാമന്‍ നഗര്‍ ഫേസ് ഒന്നിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ എന്റെ ഭാര്യ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്നില്‍നിന്ന് ഒരു ബൈക്ക് വന്ന് ഞങ്ങളുടെ കാര്‍ തടഞ്ഞു. ഡാഷ് ക്യാം ദൃശ്യങ്ങളും ഞാന്‍ പങ്കുവെക്കാം. ബൈക്ക് ഓടിച്ചിരുന്നവരില്‍ ഒരാള്‍ കന്നടയില്‍ എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്റെ കാറിലെ ഡി.ആര്‍.ഡി.ഒ സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ ‘നിങ്ങള്‍ ഡി.ആര്‍.ഡി.ഒ ആളുകളാണ്’ എന്ന് പറഞ്ഞു, തുടര്‍ന്ന് കന്നടയില്‍ കൂടുതല്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് അയാള്‍ എന്റെ ഭാര്യയെ അധിക്ഷേപിച്ചു. എനിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല’ -ആക്രമണം വിവരിച്ച് ബോസ് പറഞ്ഞു.

അതേസമയം പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും സഹായം വൈകിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

Published

on

പ്രവാസികള്‍ക്ക് ഇടക്കാല ആശ്വാസം. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

ജൂണ്‍ 15ന് ആരംഭിച്ച സര്‍വീസ് സെപ്തംബര്‍ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈന്‍ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്‌റൈന്‍ റൂട്ടിലും ഒരോ സര്‍വീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സര്‍വീസ് ഏറെ ആശ്വാസമാകും.

നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സര്‍വിസ് ഏപ്രില്‍ ആറ് മുതല്‍ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമ്മര്‍ സര്‍വീസുകള്‍ നിലവില്‍ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗള്‍ഫ് എയര്‍ നിര്‍ത്തിയത് മലബാറിന് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുന്ന കരിപ്പൂര്‍ എയര്‍പോട്ടിലെ ദുരവസ്ഥ പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മലബാറിലെ പ്രവാസികള്‍ ഇനി ആവശ്യമെങ്കില്‍ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി വരും. തിരുവനന്തരപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യക്കുള്ളത്.

 

Continue Reading

india

‘ഞങ്ങളെ പുറത്ത് നിന്ന് കാണൂ, നിങ്ങള്‍ എങ്ങനെ ജീവനോടെ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഞങ്ങള്‍ കാണട്ടെ’: ഡല്‍ഹി കോടതി മുറിക്കുള്ളില്‍ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതി

ആറ് വര്‍ഷം പഴക്കമുള്ള ചെക്ക് ബൗണ്‍സ് കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഡല്‍ഹിയിലെ കോടതി മുറിക്കുള്ളില്‍ കുറ്റവാളിയും അഭിഭാഷകനും വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

Published

on

ആറ് വര്‍ഷം പഴക്കമുള്ള ചെക്ക് ബൗണ്‍സ് കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഡല്‍ഹിയിലെ കോടതി മുറിക്കുള്ളില്‍ കുറ്റവാളിയും അഭിഭാഷകനും വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

‘തു ഹായ് ക്യാ ചീസ് ………. കി തു ബഹര്‍ മില്‍ ദേഖ്‌തേ ഹൈ കൈസെ സിന്ദാ ഘര്‍ ജാതി ഹേ (നിങ്ങള്‍ ആരാണ്? ഞങ്ങളെ പുറത്ത് നിന്ന് കാണൂ, നിങ്ങള്‍ എങ്ങനെ ജീവനോടെ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഞങ്ങള്‍ കാണട്ടെ)’, ഏപ്രില്‍ 2 ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (NI ആക്ട്) ശിവാംഗി മംഗള കോടതിയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കുറ്റവാളി ജഡ്ജിയോട് പറഞ്ഞു.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ സെക്ഷന്‍ 138 (ചെക്കിന്റെ മാനക്കേട്) പ്രകാരമാണ് അവര്‍ പ്രതിയെ ശിക്ഷിച്ചത്. ശിക്ഷാവിധി പാസാക്കിയതിന് ശേഷം അയാള്‍ തന്റെ കൈയില്‍ ഒരു വസ്തു പിടിച്ചിരുന്നുവെന്നും അത് തനിക്ക് നേരെ എറിയാന്‍ ശ്രമിച്ചതായും ജഡ്ജി മംഗള തന്റെ ഉത്തരവില്‍ പറഞ്ഞു.

തനിക്കനുകൂലമല്ലാത്ത വിധി കേട്ട ശേഷം, ജഡ്ജിയുടെ അമ്മയ്ക്കെതിരെ അനൗദ്യോഗിക ഹിന്ദി ഭാഷയില്‍ കമന്ററി ഉപയോഗിച്ച് അയാള്‍ ജഡ്ജിയെ കടന്നാക്രമിച്ചതായും ഉത്തരവില്‍ പറയുന്നു.

‘പിന്നീട് അവര്‍ രണ്ടുപേരും (കുറ്റവാളിയും അഭിഭാഷകനും) ജോലിയില്‍ നിന്ന് രാജിവയ്ക്കാന്‍ എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു, പ്രതികളെ വെറുതെ വിടാന്‍ ഇരുവരും വീണ്ടും ഉപദ്രവിച്ചു, അല്ലാത്തപക്ഷം എനിക്കെതിരെ പരാതി നല്‍കുകയും എന്റെ രാജി നിര്‍ബന്ധിതമായി ക്രമീകരിക്കുകയും ചെയ്യും,’ ജഡ്ജി പറഞ്ഞു.

ഭീഷണിക്കും പീഡനത്തിനും ദേശീയ വനിതാ കമ്മീഷനു മുമ്പാകെ കുറ്റവാളിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജഡ്ജി ഉത്തരവില്‍ പറഞ്ഞു. പെരുമാറ്റത്തിന്റെ വിശദീകരണം രേഖാമൂലം നല്‍കാനും മോശം പെരുമാറ്റത്തിന് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചതിന് എന്തുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യരുതെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകനായ അതുല്‍ കുമാറിന് ഷോകോസ് നോട്ടീസ് അയക്കാനും അവര്‍ ഉത്തരവിട്ടു.

മൂന്ന് ദിവസത്തിന് ശേഷം, ഏപ്രില്‍ 5 ന്, ചെക്ക് കേസില്‍ പ്രതിക്ക് 22 മാസത്തെ ലളിതമായ തടവ് ശിക്ഷയും 6.65 ലക്ഷം രൂപ പിഴയടക്കാന്‍ ജഡ്ജിയും വിധിച്ചു. ജോലിയില്ലാത്ത മൂന്ന് ആണ്‍മക്കളുള്ള 63 വയസ്സുള്ള വിരമിച്ച സര്‍ക്കാര്‍ അദ്ധ്യാപകനാണ് തന്റെ കക്ഷിയെന്ന് ചൂണ്ടിക്കാട്ടി കുറ്റവാളിയുടെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടു.

ഏപ്രില്‍ 5 ലെ ജഡ്ജിയുടെ ഉത്തരവില്‍, ഏപ്രില്‍ 2 ലെ ഉത്തരവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതിനായി ദ്വാരകയിലെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിക്കും അവര്‍ വിഷയം റഫര്‍ ചെയ്തു.

 

Continue Reading

Trending