Connect with us

gulf

അന്താരാഷ്ട്ര പെട്രോളിയം എക്‌സിബിഷന് 4ന് തുടക്കമാകും

നവംബര്‍ ഏഴുവരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിലും സമ്മേളനത്തിലും ഇന്ത്യയുള്‍പ്പെടെ മുപ്പത് രാജ്യങ്ങളില്‍നിന്നുള്ള 2200 കമ്പനി കള്‍ പങ്കെടുക്കും.

Published

on

അബുദാബി: യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് (അഡിപെക്) നവംബര്‍ നാലിന് തുടക്കം കുറിക്കും. നവംബര്‍ ഏഴുവരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിലും സമ്മേളനത്തിലും ഇന്ത്യയുള്‍പ്പെടെ മുപ്പത് രാജ്യങ്ങളില്‍നിന്നുള്ള 2200 കമ്പനി കള്‍ പങ്കെടുക്കും. പ്രദര്‍ശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ലോകത്തിലെ മികച്ച പെട്രോളിയം ഉല്‍പ്പാദകരും അനുബന്ധ സ്ഥാപനങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കും. പെട്രോളിയം ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമുഖരുടെ സമ്മേളനവും ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളുടെ പ്രദര്‍ശനവുമാണ് പ്രധാനമായും നടക്കുക. സമ്മേളനത്തി ല്‍ സംബന്ധിക്കുന്നവരുടെ പട്ടിക ഇതിനകംതന്നെ തയാറായിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ ഊര്‍ജ്ജമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. പതിവുപോലെ ഇത്തവണയും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരിക്കും.

അന്താരാഷ്ട്ര തലത്തില്‍ ഊര്‍ജ്ജമേഖല നേരിടുന്ന സമകാലിക വിഷയങ്ങള്‍ കോണ്‍ഫ്രറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടും. ഉല്‍പ്പന്നങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ ഒപ്പുവെക്കും. വി വിധ രാജ്യങ്ങളില്‍നിന്നുള്ളവരുള്‍പ്പെടെ 184,000പേര്‍ സന്ദര്‍ശകരായി എത്തുമെന്നാണ് കണക്കാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു

. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

Published

on

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.

ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.

നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.

Continue Reading

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

Trending