Connect with us

india

‘മുസ്‌ലിം പുരുഷന്മാരുടെ കെണിയില്‍ വീണ ഹിന്ദു സ്ത്രീകള്‍ ക്രൂരമായി കൊല്ലെപ്പെടുന്നു’; വിദ്വേഷ പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ

ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയ വിഡിയോയില്‍ പറഞ്ഞു.

Published

on

മധ്യപ്രദേശിലെ ഒരു മിശ്ര വിവാഹത്തെ ചൂണ്ടി വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വിവാദ ബി.ജെ.പി എം.എല്‍.എയും ഹിന്ദുത്വ നേതാവുമായ ടി.രാജ. പ്രത്യേക വിവാഹ നിയമപ്രകാരം കലക്ടേറ്റില്‍ അപേക്ഷ നല്‍കിയ ദമ്പതികളുടെ വിവാഹമാണ് വിദ്വേഷത്തിന് ആധാരം.

ജബല്‍പൂരിലെ മുസ്‌ലിം യുവാവും ഇന്‍ഡോറിലെ ഹിന്ദു യുവതിയും കഴിഞ്ഞ ദിവസം വിവാഹത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ ചുവടു പിടിച്ചാണ് ബി.ജെ.പി എം.എല്‍.എ പുതിയ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

‘അപേക്ഷ സമര്‍പ്പിക്കും മുന്‍പ് ആ മനുഷ്യന്‍ മതംമാറിയോ ഇല്ലെങ്കില്‍ ഇത് ലൗ ജിഹാദാണ്. മുസ്‌ലിം പുരുഷന്മാരുടെ കെണിയില്‍ വീണ് ക്രൂരമായ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളുടെ കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം.’ എന്ന് രാജ പറയുന്നു.

ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പുറത്തിറക്കിയ വിഡിയോയില്‍ പറഞ്ഞു. അതേസമയം, വിവാഹം വിവാദമായതോടെ പൊലീസ് സംരക്ഷണത്തിനായി യുവതി കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഇവര്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ സമാന സാഹചര്യത്തില്‍ മുസ്!ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുപുരുഷന്മാര്‍ക്കും പൊലീസ് സുരക്ഷ ഒരുക്കുമോയെന്നും രാജ ചോദിക്കുന്നു.

തീവ്ര ഹിന്ദുത്വ സംഘടനകള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഇവരുടെ വിവാഹം വിവാദമായി മാറുന്നത്. ഇതോടൊപ്പം ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങള്‍ കൂടുതല്‍ എരിവ് പകരുകയാണ് ചെയ്തത്. നേരത്തെയും വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയയാളാണ് ബി.ജെ.പി എം.എല്‍.എ ടി.രാജ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

കേരള ബ്ലാസ്റ്റേഴ്‌സിന് നേരെ അതിക്രമം; മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് ഒരു ലക്ഷം രൂപ പിഴ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.

Published

on

ഐഎസ്എല്‍ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന് നേരെയുണ്ടായ ആരാധക അതിക്രമത്തില്‍ കൊല്‍ക്കത്ത ക്ലബ്ബായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് പിഴ. ഒരു ലക്ഷം രൂപയാണ് ഐ എസ് എല്‍ ഗവേര്‍ണിങ് ബോഡി പിഴ ചുമത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.

മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗില്‍ നിന്നും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ നടപടി ഉണ്ടാകും. നോട്ടീസിന് മറുപടി നല്‍കാന്‍ നാല് ദിവസം അനുവധിച്ചു. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ആരാധകര്‍ ആക്രമിച്ച സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

കളിക്കിടെ മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചിരുന്നെങ്കിലും അത് നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകര്‍ ആക്രമിക്കാന്‍ തുനിഞ്ഞത്.
പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു.

2-1 എന്ന സ്‌കോറില്‍ ബ്ലാസ്റ്റേഴ്സ് മുഹമ്മദന്‍സിനെ തകര്‍ത്തിരുന്നു.

 

Continue Reading

india

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം; ശേഷം ഭാര്യ വിഷം കൊടുത്ത് കൊലപ്പെടുത്തി

ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്.

Published

on

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിച്ച ഭാര്യ ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതി ഭര്‍ത്താവ് ശൈലേഷിനെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്. മരിച്ച ശൈലേഷിന് 32 വയസ്സായിരുന്നു.

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനുള്ള കര്‍വ ചൗഥ് അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള വ്രതത്തിലായിരുന്ന സവിത പിന്നീട് കൊലപാതകം നടത്തുകയായിരുന്നു. ശൈലേഷിനുള്ള ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അഖിലേഷ് പൊലീസിനോട് പറഞ്ഞു. ശൈലേഷിനെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തനിക്ക് വിഷം നല്‍കിയത് സവിതയാണെന്ന് ആശുപത്രിയില്‍ വെച്ച് ബന്ധുക്കളോട് ശൈലേഷ് പറഞ്ഞിരുന്നു.

 

 

Continue Reading

india

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി.

Published

on

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. സന്ദേശത്തിന് പിന്നാലെ സ്‌കൂളുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെ ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്.

സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു. സ്‌ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ടും പുറത്തു വന്നു.

 

Continue Reading

Trending