Connect with us

india

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിയമവിരുദ്ധമെന്നാരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ബി.ജെ.പി അധികാരികള്‍

സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ജില്ലാ അധികാരികള്‍. മിര്‍പൂര്‍ ഋഷികേശ് ജലസേചന വകുപ്പിന്റെ തെഹ്‌രി അണക്കെട്ട് പുനരധിവാസ പദ്ധതിയുടെ ഭൂമി കൈയേറി നടത്തിയതാണ് ഈ നിര്‍മാണം എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.

മിര്‍പൂര്‍ ഗ്രാമത്തിലെ മസര്‍ 15നും 20നും വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതാണെന്നും മാര്‍ച്ചില്‍ പൊളിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ‘ആദ്യം ഒരു നോട്ടീസ് നല്‍കിയപ്പോള്‍, അവര്‍ (മസര്‍ മാനേജ്‌മെന്റ്) മസ്ജിദ് സ്വയം നീക്കം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നാല്‍ അത് അവര്‍ പാലിച്ചില്ല . തുടര്‍ന്ന് ഞങ്ങള്‍ക്ക് അത് പൊളിച്ച് മാറ്റേണ്ടി വന്നു,’ ജില്ലാ മജിസ്‌ട്രേറ്റ് കര്‍മേന്ദ്ര സിങ് പറഞ്ഞു.

2023 മെയ്ഓഗസ്റ്റ് മാസങ്ങളില്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയായും അദ്ദേഹത്തിന്റെ ബി.ജെ.പി സര്‍ക്കാറും കയ്യേറ്റം ആരോപിച്ച് ഉത്തരാഖണ്ഡില്‍ 465 മസാറുകളും 45 ക്ഷേത്രങ്ങളും ഇത് വരെ പൊളിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് ശനിയാഴ്ച മസര്‍ പൊളിച്ചുനീക്കിയതെന്ന് മിര്‍പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മേധാവി റാവു സുബൈര്‍ പറഞ്ഞു.

പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ജലസേചന വകുപ്പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടം നിലകൊള്ളുന്നതെന്ന് കണ്ടെത്തിയതായും അധികൃതര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി നഗരത്തിലെ ബന്‍ഭൂല്‍പുരയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഫെബ്രുവരി എട്ടിന് ഭരണകൂടം ഒരു മുസ്‌ലിം പള്ളിയും മദ്രസയും തകര്‍ത്തിരുന്നു. വിഷയം ഉത്തരാഖണ്ഡ് ഹൈക്കോടതി കൈകാര്യം ചെയ്യുമ്പോഴാണ് പൊളിക്കല്‍ നടന്നത് എന്നത് മറ്റൊരു വസ്തുത.

തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും മുസ്‌ലിം നിവാസികളെ പൊലീസ് അടിച്ചമര്‍ത്തുകയും നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം; ശേഷം ഭാര്യ വിഷം കൊടുത്ത് കൊലപ്പെടുത്തി

ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്.

Published

on

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിച്ച ഭാര്യ ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതി ഭര്‍ത്താവ് ശൈലേഷിനെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സവിത കൊലപാതകം ചെയ്തത്. മരിച്ച ശൈലേഷിന് 32 വയസ്സായിരുന്നു.

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനുള്ള കര്‍വ ചൗഥ് അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള വ്രതത്തിലായിരുന്ന സവിത പിന്നീട് കൊലപാതകം നടത്തുകയായിരുന്നു. ശൈലേഷിനുള്ള ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അഖിലേഷ് പൊലീസിനോട് പറഞ്ഞു. ശൈലേഷിനെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തനിക്ക് വിഷം നല്‍കിയത് സവിതയാണെന്ന് ആശുപത്രിയില്‍ വെച്ച് ബന്ധുക്കളോട് ശൈലേഷ് പറഞ്ഞിരുന്നു.

 

 

Continue Reading

india

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി.

Published

on

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. സന്ദേശത്തിന് പിന്നാലെ സ്‌കൂളുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെ ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്.

സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു. സ്‌ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ടും പുറത്തു വന്നു.

 

Continue Reading

india

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; ഇന്നലെ മാത്രം സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്

എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Published

on

വിമാനങ്ങള്‍ക്ക്  നേരെയുള്ള ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ മാത്രം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇന്‍ഡിഗോയുടെ മംഗളൂരു-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ്-ജിദ്ദ, ലഖ്‌നോ-പൂണെ വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണിയുടെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളുടെയും വ്യോമയാന അധികൃതരുടെയും മാര്‍ഗനിര്‍ദേശമനുസരിച്ച് നടപടികള്‍ സ്വീകരിച്ചെന്ന് എയര്‍ ഇന്ത്യ അധികൃതരും പറഞ്ഞു. അതേസമയം വിസ്താര എയര്‍ലൈന്റെയുംവിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായെന്നും അധികൃതര്‍ അറിയിച്ചു.

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കരുതെന്ന് യാത്രക്കാര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

 

Continue Reading

Trending