Connect with us

india

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്‌

കേന്ദ്ര നേതൃത്വം ഇടപെട്ട് വിമതശല്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Published

on

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജാർഖണ്ഡ് ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവായ അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിൽ നിന്നും മത്സരിക്കും.

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ 70 സീറ്റുകളിലും കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകൾ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികൾക്ക് വീതിച്ച് നൽകും. ഇതിൽ അതൃപ്തി അറിയിച്ച് ആർജെഡിയും ഇടതുപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് രാത്രിയോടെ മഹാരാഷ്ട്രയിലും കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവരും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ 63 സ്ഥാനാർഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ തർക്കം തുടരുന്ന 30 സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യം നേതാക്കൾ ഇന്ന് ചർച്ച നടത്തും.

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ബിജെപിയിൽ വിമത ശല്യം രൂക്ഷമാണ്. കേന്ദ്ര നേതൃത്വം ഇടപെട്ട് വിമതശല്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിയമവിരുദ്ധമെന്നാരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ബി.ജെ.പി അധികാരികള്‍

സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ജില്ലാ അധികാരികള്‍. മിര്‍പൂര്‍ ഋഷികേശ് ജലസേചന വകുപ്പിന്റെ തെഹ്‌രി അണക്കെട്ട് പുനരധിവാസ പദ്ധതിയുടെ ഭൂമി കൈയേറി നടത്തിയതാണ് ഈ നിര്‍മാണം എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.

മിര്‍പൂര്‍ ഗ്രാമത്തിലെ മസര്‍ 15നും 20നും വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതാണെന്നും മാര്‍ച്ചില്‍ പൊളിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ‘ആദ്യം ഒരു നോട്ടീസ് നല്‍കിയപ്പോള്‍, അവര്‍ (മസര്‍ മാനേജ്‌മെന്റ്) മസ്ജിദ് സ്വയം നീക്കം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നാല്‍ അത് അവര്‍ പാലിച്ചില്ല . തുടര്‍ന്ന് ഞങ്ങള്‍ക്ക് അത് പൊളിച്ച് മാറ്റേണ്ടി വന്നു,’ ജില്ലാ മജിസ്‌ട്രേറ്റ് കര്‍മേന്ദ്ര സിങ് പറഞ്ഞു.

2023 മെയ്ഓഗസ്റ്റ് മാസങ്ങളില്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയായും അദ്ദേഹത്തിന്റെ ബി.ജെ.പി സര്‍ക്കാറും കയ്യേറ്റം ആരോപിച്ച് ഉത്തരാഖണ്ഡില്‍ 465 മസാറുകളും 45 ക്ഷേത്രങ്ങളും ഇത് വരെ പൊളിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് ശനിയാഴ്ച മസര്‍ പൊളിച്ചുനീക്കിയതെന്ന് മിര്‍പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മേധാവി റാവു സുബൈര്‍ പറഞ്ഞു.

പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ജലസേചന വകുപ്പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടം നിലകൊള്ളുന്നതെന്ന് കണ്ടെത്തിയതായും അധികൃതര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി നഗരത്തിലെ ബന്‍ഭൂല്‍പുരയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഫെബ്രുവരി എട്ടിന് ഭരണകൂടം ഒരു മുസ്‌ലിം പള്ളിയും മദ്രസയും തകര്‍ത്തിരുന്നു. വിഷയം ഉത്തരാഖണ്ഡ് ഹൈക്കോടതി കൈകാര്യം ചെയ്യുമ്പോഴാണ് പൊളിക്കല്‍ നടന്നത് എന്നത് മറ്റൊരു വസ്തുത.

തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും മുസ്‌ലിം നിവാസികളെ പൊലീസ് അടിച്ചമര്‍ത്തുകയും നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Continue Reading

india

സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ച; ജാർഖണ്ഡ് ബിജെപിയിൽ എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്.

Published

on

സ്ഥാനാര്‍ഥി നിര്‍ണ്ണയ പ്രഖ്യാപനത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ബിജെപിയില്‍ ഭിന്നത രൂക്ഷം. നിരവധി നേതാക്കള്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് ബിജെപിയില്‍ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കള്‍ രം?ഗത്തെത്തിയത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വര്‍ ഒറൗണ്‍ ലോഹര്‍ദഗയിലും മത്സരിക്കും.

ജെഎംഎം കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം. ബാക്കി സീറ്റുകള്‍ ആര്‍ജെഡിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഓരോ പാര്‍ട്ടിക്കും എത്ര വീതം സീറ്റെന്ന് തീരുമാനിച്ചിരുന്നില്ല. സീറ്റ് വിഭജനം ധാരണയായ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Continue Reading

india

മദ്രസകള്‍ക്ക് ആശ്വാസ വിധി

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഇന്നലെ പരമോന്നത കോടതിയില്‍ നിന്നുണ്ടായ വിധി.

Published

on

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഇന്നലെ പരമോന്നത കോടതിയില്‍ നിന്നുണ്ടായ വിധി. മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശിപാര്‍ശ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനുപിന്നാലെ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരിക്കെയാണ് കോടതിയുടെ ഇടപെടലെന്നത് ആശ്വാസം പകരുന്നതാണ്. ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ മദ്രസകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കൃത്യമായ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്റ്റേ ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയിലാണ് നടപടി. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ന ടത്തുന്നതിന് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി.

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കമ്മിഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം. മദ്രസകളിലെ വിദ്യാഭ്യാസ രീതി 125 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ കത്ത്. എന്‍.സി.പി.സി.ആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ മദ്രസകളില്‍ കുട്ടികള്‍ ചൂഷണത്തിനു വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബാലാവകാശ കമ്മിഷന്‍ ഇത്തരത്തിലൊരു വസ്തുതാവിരുദ്ധമായ ശിപാര്‍ശ നല്‍കിയതെന്നു വ്യക്തമാണ്. അടുത്ത വര്‍ഷം ആര്‍.എസ്.എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അവര്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കവും. ആര്‍.എസ്.എസിന്റെ ഇന്ത്യയില്‍ മദ്രസകള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. ന്യൂനപക്ഷങ്ങള്‍തന്നെ രണ്ടാംകിട പൗരന്മാരായി അവര്‍ക്ക് കീഴ്‌പ്പെട്ട് കഴിയേണ്ടതാണ്. ഇതിനായി അവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. അതിലൊന്നു മാത്രമാണ് മദ്രസകള്‍ക്കെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് തികച്ചും ഭരണഘടനാവിരുദ്ധവും കടുത്ത വിവേചനവുമാണ്. രാജ്യത്തെ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ പഠിപ്പിക്കാനുള്ള അവകാശം ഭരണഘടന വകവച്ചു നല്‍കുന്നുണ്ട്. മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഹനിക്കുന്നുവെന്ന കണ്ടെത്തല്‍ ശുദ്ധ നുണയാണ്. മദ്രസകള്‍ കുട്ടികളെ വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ഭരണ ഘടനാ അവകാശത്തെ ഹനിക്കുന്ന രൂപത്തിലുള്ള ഇടപെടലുകളാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ മറവില്‍ നടപ്പിലാക്കാന്‍ ബാലാവകാശ കമ്മിഷന്‍ ശ്രമിച്ചത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മദ്രസകള്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തില്‍ വലിയ തോതിലുള്ള പങ്കുവഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടയിടാനുള്ള നീക്കം അത്യന്തം ഗൗരവമായി കാണേണ്ടതാണ്. അത് തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്ന ഇടപെടല്‍ ഏറെ ആശ്വാസകരമാണ്.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് യഥാര്‍ത്ഥത്തില്‍ ബാലാവകാശ കമ്മിഷനില്‍നിന്നുണ്ടായത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി സച്ചാര്‍ സമിതി നിര്‍ദേശിച്ച കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നട പ്പിലാക്കിയിരുന്നുവെങ്കില്‍ അത്ഭുതകരമായ വിദ്യാഭ്യാസ വിപ്ലവം രാജ്യത്തെ മദ്രസാ പ്രസ്ഥാനങ്ങളിലൂടെ ഉണ്ടാകുമായിരുന്നു. മറുവശത്ത് ആര്‍.എസ്.എസ് നേതാക്കളുടെ കീഴില്‍ രൂപീകൃതമായ വിദ്യാഭാരതിയുടെ കീഴില്‍ നിരവധി സ്‌കൂളുകളും കോളേജുകളും ലക്ഷക്കണക്കിന് കുട്ടികളും ഇന്ത്യയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലും സാമ്പത്തിക സഹായത്തിലും നടന്നുപോകുന്നതാണ്. അവിടെയൊന്നും കുട്ടികളുടെ ‘പീഡനം’ കാണാത്ത ബാലവകാശ കമ്മിഷന്‍ മദ്രസകള്‍ക്കുനേരെ തിരിഞ്ഞത് സദുദ്ദേശത്തോടെയല്ലെന്ന് വ്യക്തമാണ്. ഇതുതന്നെയാണ് കോടതി തിരുത്തിയത്. സംഘ്പരിവാര ഭരണകുടം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാളോങ്ങുമ്പോള്‍ കോടതികള്‍ പലപ്പോഴും രക്ഷക്കെ ത്തുന്നു എന്നതാണ് കെട്ട കാലത്തെ ഏക ആശ്വാസം.

 

Continue Reading

Trending