Connect with us

india

യു.പിയില്‍ ആശുപത്രി ഐസിയുവില്‍ ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരെ ആക്രമിച്ചു

മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.

Published

on

യുപിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.

എംഎല്‍എയുടെ മാതാവ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇവരെ കാണാന്‍ എത്തിയ സംഘം ഐ.സി.യുവില്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ ഇവരെ തടയുകയായിരുന്നു. എന്നാല്‍ അതിന്റെ ദേഷ്യത്തില്‍ എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരായ പ്രതാപ്, സത്യപാല്‍ എന്നിവരെ ആക്രമിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരെയും സംഘം ആക്രമിച്ചു. ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇന്നലെ രാത്രി വരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം, ആശുപത്രി ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചതായി ചൗധരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ജസ്വന്ത് സിംഗ് എം.എല്‍.എയുടെ അമ്മയ്ക്ക് ചായ നല്‍കാനാണ് പോയതെന്നും ഐസിയുവിലെ രോഗിയുടെ ഫോട്ടോ എടുക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ തന്നെ കത്രികയും ഇരുമ്പ് വടിയും കൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചപ്പോള്‍ വീട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും മാലയും 700 രൂപയും നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ പറഞ്ഞു.

എന്നാല്‍, എം.എല്‍.എയുടെ ബന്ധുക്കള്‍ അതിക്രമിച്ച് കയറി ആശുപത്രി ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മനോജ് ഗുപ്ത ആവശ്യപ്പെട്ടു.

india

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

പതിനാറുകാരനായ വിദ്യാര്‍ത്ഥിക്കാണ് മുതിര്‍ന്ന വിദ്യാര്‍ഥി സംഘങ്ങളുടെ മര്‍ദനമേറ്റത്.

Published

on

ഉത്തര്‍പ്രദേശില്‍ കാണ്‍പൂരില്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. പതിനാറുകാരനായ വിദ്യാര്‍ത്ഥിക്കാണ് മുതിര്‍ന്ന വിദ്യാര്‍ഥി സംഘങ്ങളുടെ മര്‍ദനമേറ്റത്. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിത, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ബി.ആര്‍ അംബേദ്കറുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് കണ്ടതിനു പിന്നാലെയാണ് ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്ന് ഘതംപൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജീത് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ വീഡിയോ അക്രമികള്‍ തന്നെ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തുവെന്നും എസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

Continue Reading

india

ഡല്‍ഹി സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു.

Published

on

ഡല്‍ഹി രോഹിണിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ സ്‌ഫോടനത്തിലെ ഖലിസ്ഥാന്‍ ബന്ധം പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് സ്‌കൂളിന് സമീപം സ്‌ഫോടനമുണ്ടായത്. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രാവിലെ 7.45ഓടെയായിരുന്നു സംഭവം.

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകായണ്.

 

Continue Reading

india

മദ്രസകള്‍ പൂട്ടേണ്ട; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

Published

on

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

ഈ നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.

 

 

 

 

 

Continue Reading

Trending