Connect with us

india

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Published

on

ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ ആക്രമണ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ശ്രീനഗര്‍-ലേ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ജോലി കഴിഞ്ഞു തൊഴിലാളികള്‍ ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.

പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താനുള്ള സുരക്ഷാസേനയുടെ മിഷന്‍ ഊര്‍ജിതമാക്കി. ആക്രമണത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അപലപിച്ചു.

 

 

india

യു.പിയില്‍ ആശുപത്രി ഐസിയുവില്‍ ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരെ ആക്രമിച്ചു

മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.

Published

on

യുപിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.

എംഎല്‍എയുടെ മാതാവ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇവരെ കാണാന്‍ എത്തിയ സംഘം ഐ.സി.യുവില്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ ഇവരെ തടയുകയായിരുന്നു. എന്നാല്‍ അതിന്റെ ദേഷ്യത്തില്‍ എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരായ പ്രതാപ്, സത്യപാല്‍ എന്നിവരെ ആക്രമിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരെയും സംഘം ആക്രമിച്ചു. ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇന്നലെ രാത്രി വരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം, ആശുപത്രി ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചതായി ചൗധരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ജസ്വന്ത് സിംഗ് എം.എല്‍.എയുടെ അമ്മയ്ക്ക് ചായ നല്‍കാനാണ് പോയതെന്നും ഐസിയുവിലെ രോഗിയുടെ ഫോട്ടോ എടുക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ തന്നെ കത്രികയും ഇരുമ്പ് വടിയും കൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചപ്പോള്‍ വീട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും മാലയും 700 രൂപയും നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ പറഞ്ഞു.

എന്നാല്‍, എം.എല്‍.എയുടെ ബന്ധുക്കള്‍ അതിക്രമിച്ച് കയറി ആശുപത്രി ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മനോജ് ഗുപ്ത ആവശ്യപ്പെട്ടു.

Continue Reading

india

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് നേരെ ഭീകരാക്രമണം; മൂന്ന് പേര്‍ മരിച്ചു

ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

Published

on

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് നേരെ ഭീകരാക്രമണം. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാംപുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘ഗഗാംഗീര്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ കണക്ക് ഒടുവിലത്തേതല്ല, കാരണം തദ്ദേശീയരും അല്ലാത്തവരുമായ നിരവധി തൊഴിലാളികള്‍ ഉണ്ട്. പരിക്കേറ്റവര്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, കൂടുതല്‍ ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ സ്‌കിംസിലേക്ക് കൊണ്ടുപോകും’ ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു.

 

 

Continue Reading

crime

യു.പിയില്‍ അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയാക്കിയതിന് ദളിത് വിദ്യാര്‍ഥിക്ക് മര്‍ദനം, ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബദ്ധിച്ചു

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  

Published

on

ഉത്തര്‍പ്രദേശില്‍ 16 കാരനായ ദളിത് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പതിനാറുകാരനെ മര്‍ദിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ 16 കാരനെ കൂട്ടമായി ആക്രമിച്ചുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.എന്‍.എസിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിക്കെതിരായ ആക്രമണത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യു.പിയില്‍ ദിനംപ്രതി ദളിത്-ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.

സെപ്റ്റംബറില്‍ 16കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുയും ചെയ്ത കേസില്‍ രണ്ട് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തസീന്‍, ഷാലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് സിഖേദ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യു.പിയിലെ ബന്ദ ജില്ലയിലെ ഒരു കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവതി മര്‍ദനം നേരിട്ടിരുന്നു. യുവതിയെ ജാതീയമായി അധിക്ഷേപിച്ച ഉയര്‍ന്ന ജാതിക്കാരനായ കര്‍ഷകനും മകനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി ജസ്പുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രതികരിക്കുകയുണ്ടായി.

Continue Reading

Trending