Connect with us

kerala

നഗരസഭാ വാച്ച്മാനെ ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് പരാതി

വാച്ച്മാന്‍ സുധീറിനെയാണ് പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

on

ആലുവ നഗരസഭാ വാച്ച്മാനെ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് പരാതി. വാച്ച്മാന്‍ സുധീറിനെയാണ് പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണ കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് സുധീറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡിയിലെടുത്തത് പ്രതിയല്ലാത്ത ആളെയാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സില്‍ പരാതി നല്‍കി. ഇതോടെ സുധീറിനെ വിട്ടയക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് 5:30ഓടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുധീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ചു സമയത്തിനു ശേഷമാണ് കസ്റ്റഡിയിലെടുത്ത ആള്‍ മാറിപ്പോയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ശേഷം ഇയാളെ രാത്രി 9:30ഓടെ വിട്ടയച്ചു.

പൊലീസിന്റെ നടപടിക്കെതിരെ നഗരസഭാ അടിയന്തര യോഗം ചേര്‍ന്ന് പ്രതിഷേധ പ്രമേയം പാസാക്കി. നഗരസഭയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന ചട്ടം പൊലീസ് ലംഘിച്ചെന്ന് പറയുന്നു. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

 

kerala

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം; തെളിവെടുപ്പ് പൂര്‍ത്തിയായി

മുസ്ലീം ലീഗ് നേതാവ് ടിഎന്‍എ ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്ന് എ ഗീത അറിയിച്ചു.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചെന്ന് ജായിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത പറഞ്ഞു. അസമയം മൊഴി നല്‍കാന്‍ പി പി ദിവ്യ സാവകാശം തേടിയെന്നും ഗീത പറഞ്ഞു. പരാതിക്കാരനായ ടി വി പ്രശാന്തന്റെയും മൊഴി രേഖപ്പെടുത്തി.

വിജിലന്‍സും ടി വി പ്രശാന്തന്റെ മൊഴിയെടുത്തു. മുസ്ലീം ലീഗ് നേതാവ് ടിഎന്‍എ ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്ന് എ ഗീത അറിയിച്ചു. അന്വേഷണം ഏറ്റെടുത്ത ജോയിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്.

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍, പിപി ദിവ്യയുടെ പക്കല്‍ തെളിവുണ്ടോ, എന്‍ഒസി നല്‍കാന്‍ വൈകിയോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത്.

 

 

Continue Reading

india

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി (20) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനഘയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഹോസ്റ്റലില്‍ നിന്നും ബന്ധുക്കളെ അറിയിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ് അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലില്‍. വിവരമറിഞ്ഞു ബന്ധുക്കള്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

Published

on

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി. പൂവച്ചല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സാഹിദിനെയാണ് അധ്യാപികമര്‍ദിച്ചത്. മുടിയില്‍ പിടിച്ച് മുതുകില്‍ ഇടിച്ചുവൊണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ സ്‌കൂളിലെ ഫ്‌ലോറന്‍സ് എന്ന അധ്യാപികക്കെതിരെ കുട്ടിയുടെ കുടുംബം കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

പൂവച്ചല്‍ ആലമുക്ക് സ്വദേശി ബൈജു- റഫീല ദമ്പതികളുടെ മകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാഹിദ്. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കാരണമൊന്നുമില്ലാതെയാണ് അധ്യാപിക മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനമേറ്റ കുട്ടി മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Continue Reading

Trending