Connect with us

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

21 ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ രാവിലെ 05.30 മുതല്‍ 21/10/2024 രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എടിഎമ്മിലേക്ക് കൊണ്ടു പോയ 25 ലക്ഷം കവര്‍ന്നതായി പരാതി

സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടു പോയ പണമാണ് സംഘം കവര്‍ന്നത്.

Published

on

എടിഎമ്മിലേക്ക് കൊണ്ടു പോയ 25 ലക്ഷം കവര്‍ന്നതായി പരാതി. മുളകു പൊടി വിതറി കാറിലുണ്ടായിരുന്ന യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നതായാണ് പരാതി. എലത്തൂര്‍ കാട്ടിലപീടികയിലാണ് സംഭവം നടന്നത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് സംഘം ആക്രമിച്ച് പണവുമായി കടന്നു കളഞ്ഞത്.

സംഘത്തില്‍ യുവതിയുമുണ്ടായിരുന്നെന്ന് സുഹൈല്‍ പൊലീസിനോടു പറഞ്ഞു. കാറിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നിലയിലായിരുന്നു.

എടിഎമ്മിലേക്ക് കൊണ്ടു പോകാനായി വെച്ച 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നു സുഹൈല്‍ പറഞ്ഞു. എടിഎമ്മിലേക്ക് പോകുന്നതിനു വേണ്ടി കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും സംഘം ആക്രമിച്ച ശേഷം പണം കവര്‍ന്നെന്നും സുഹൈല്‍ പറഞ്ഞു. സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടു പോയ പണമാണ് സംഘം കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വാവരയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ പുരയിടത്തില്‍ കുഴിച്ചിട്ടത്.

വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ല് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്.

അമൃതയെ പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത് അപ്പോഴാണ്. തുടര്‍ന്നു പോത്തന്‍കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Continue Reading

india

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.

Published

on

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അങ്കമാലി സ്വദേശിയുടെ മര്‍ദ്ദനം. നിയമ വിദ്യാര്‍ത്ഥികളായ മലയാളി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് സ്വദേശികളാണ്. വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിവിട്ടത്. കഴിഞ്ഞ ബുധനാഴചയാണ് സംഭവം നടന്നത്. വിളമ്പിയ ഭക്ഷണത്തിനും, വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ വന്ന ഷൈന്‍ ആദ്യം പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇന്നലെ രാത്രി കൂടുതല്‍ ആള്‍ക്കാരുമായി ഇയാള്‍ വീണ്ടും ഹോട്ടലില്‍ എത്തി. പിന്നാലെ വിദ്യാര്‍ത്ഥികളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് പരാതി.

ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

 

 

Continue Reading

Trending