Connect with us

More

യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ നെതന്യാഹുവിന്റെ വസതിയില്‍ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം

ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ നീക്കം ഉണ്ടായത്

Published

on

തെല്‍അവീവ്: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മരണത്തിനു പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ നീക്കം ഉണ്ടായത്. ലെബനാനില്‍നിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. അതേസമയം, ആക്രമണ സമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന വിശദീകരണവും ഇസ്രാഈലിന്റെ ഭാഗത്തുനിന്നു വരുന്നുണ്ട്.

ലെബനാനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു കെട്ടിടത്തില്‍ പതിച്ചതായി സൈന്യം പറയുന്നു. ബാക്കി രണ്ടെണ്ണം തകര്‍ത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ സീസറിയയില്‍ വന്‍ സ്ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

“തംകീൻ” കൂപ്പൺ – താനൂർ മണ്ഡലം തല ഉദ്ഘാടനം

Published

on

കുവൈത്ത് കെ.എം.സി.സി. മെഗാ സമ്മേളനം ‘തംകീന്‍’ കൂപ്പണ്‍ താനൂര്‍ മണ്ഡലം തല ഉദ്ഘാടനം കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി എഞ്ചിനീയര്‍ മുഷ്താഖ് സാഹിബ് മണ്ഡലം ജനറല്‍ സെക്രട്ടറി നിസാര്‍ ചേനാത്തില്‍ നിന്നും ആദ്യ കൂപ്പണ്‍ സ്വീകരിച്ചു കൊണ്ട് നിര്‍വ്വഹിച്ചു.

കുവൈത്ത് കെ.എം.സി.സി. കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പാലായി, മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് മുജീബ് ടി.നിറമരുതൂര്‍, മുന്‍ താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്തഫ മായനങ്ങാടി എന്നിവര്‍ സന്നിഹിതരായി. സമ്മേളന വിജയത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് അദ്ദേഹം ആഹ്വാനം ചെയ്തു.

 

Continue Reading

kerala

‘പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷ’; ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കാതെ സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയായത്

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യയ്‌ക്കെതിരെ സിപിഎമ്മിന്റെ സംഘടനാ നടപടി ഉടനില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചത്. പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷയാണെന്നാണ് സിപിഎം നിലപാട്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയായത്.

അതേസമയം, പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ദിവ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധമുണ്ട്. ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തി.

Continue Reading

More

‘കൊടും ക്രൂരത’; തലയോട്ടി ചിന്നിച്ചിതറി, വിരലുകള്‍ ഇസ്രാഈല്‍ സേന മുറിച്ചെടുത്തു; യഹിയ സിന്‍വാറിന്റെ വധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് വിരലുകള്‍ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്

Published

on

ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് നിര്‍ണായക വിവരങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിന്‍വാറിന്റെ മൃതദേഹത്തില്‍ വിരലുകള്‍ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് വിരലുകള്‍ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്രാഈലിലെ ജയിലില്‍ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ക്കൊപ്പം ഈ വിരലുകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിന്‍വര്‍ ആണെന്ന് ഇസ്രാഈല്‍ സ്ഥിരീകരിച്ചത്.

ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ചു പരുക്കേറ്റ നിലയിലായിരുന്നു യഹ്യയുടെ മൃതദേഹമെന്ന് ചെൻ കുഗേൽ പറയുന്നു. കൈ തകർന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടെയിലായിരുന്നു തലയ്ക്ക്  വെടിയേറ്റത്. മിസൈൽ ആക്രമണത്തിൽ വലതു കൈത്തണ്ടയിൽ പരുക്കേറ്റിരുന്നു. ഇടതു കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലും ആയിരുന്നു. പരുക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ചെൻ കുഗേൽ വ്യക്തമാക്കിയത്.

അതേസമയം, യഹിയ സിൻവറിന്റെ മരണത്തിൽ ഹമാസ് കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘യഹ്‌യ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’, എന്നാണ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖാലീല്‍ ഹയ്യ അറിയിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

Trending