Connect with us

kerala

പാലക്കാട് സാമുദായിക കാർഡ് ഇറക്കി ഇടതുമുന്നണി

Published

on

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനു മോളെ നിശ്ചയിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഏകദേശം ധാരണയിലെത്തി. പൊന്നാനി സ്വദേശിയായ സി.പി.എം നേതാവ് ഇമ്പിച്ചിബാവയുടെ മകൻറെ ഭാര്യയാണ് ബിനു മോൾ .ഇവരെ സ്ഥാനാർത്ഥിയാക്കിയാൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള വോട്ടുകൾ തങ്ങൾക്ക് നേടാനാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാൽ ശിവദാസമേനോനും കെ.കെ ദിവാകരനും വിജയിച്ച പാലക്കാട് മണ്ഡലത്തിൽ ബിനു മോളെ നിർത്തുക വഴി സാമുദായിക വോട്ടുകൾ തങ്ങൾക്ക് ഇത്തവണ അനുകൂലമാക്കാമെന്ന ധാരണയിലാണ് സിപിഎം. മുമ്പ് ടി കെ നൗഷാദിനെ സിപിഎം ഇവിടെ നിന്ന് വിജയിപ്പിച്ചിരുന്നു. പിന്നീട് നൗഷാദിന് പാലക്കാട് നഗരസഭയിലെ വാർഡിൽനിന്ന് പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല .ബിനുമോളെ കൂടാതെ മറ്റു രണ്ട് സ്ഥാനാർഥികളും മുസ്ലിം സമുദായത്തിൽ നിന്നാണ് സിപിഎം പരിഗണിക്കുന്നത് .ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന വി വസീഫ് ,നിലവിലെ സിപിഎം ജില്ലാ പഞ്ചായത്തംഗം പിരായിരി സ്വദേശി അഡ്വക്കേറ്റ് സഫ്ദർ എന്നിവരെ കൂടി സിപിഎം പരിഗണിക്കുന്നുണ്ട് .

അതേസമയം ഈ പരിഗണനകൾ ഒന്നും ഇല്ലാതെയാണ് യുഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തീരുമാനിച്ചിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനാണ് ചർച്ചകളിൽ മുൻതൂക്കം .എന്നാൽ മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡണ്ടുമായ വി.ടി ബൽറാം ,കെപിസിസി ഡിജിറ്റൽ മീഡിയ തലവൻ ഡോ.പി സരിൻ എന്നിവരുടെ പേരുകളും യുഡിഎഫ് സജീവമായി പരിഗണിക്കുന്നുണ്ട്. യാതൊരുവിധത്തിലുള്ള സമുദായിക- മത പരിഗണനകളും പരിഗണിക്കാതെയാണ് യുഡിഎഫ് തികച്ചും മതേതരമായ രീതിയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്നത് .ഡിസിസി പ്രസിഡണ്ട് കെ. തങ്കപ്പൻ ,മുൻ മന്ത്രിയും തൃശ്ശൂരിലെ ലോക്സഭ സ്ഥാനാർത്ഥിയുമായിരുന്ന കെ മുരളീധരൻ എന്നിവരുടെ പേരുകളും യുഡിഎഫിന്റെ അണിയറ ചർച്ചകളിൽ സജീവമാണ്.

ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എങ്ങനെയും വിജയിക്കാനാണ് അവർ ഉന്നമിടുത് .സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ ,സന്ദീപ് വാര്യർ, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് യഥാക്രമം ബിജെപി ചർച്ചകളിൽ ഉള്ളത്. എന്നാൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും സാധ്യത കുറവാണ്. പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന എതിർ ശബ്ദങ്ങളാണ് ഇവരുടെ സാധ്യതകളെ ഇല്ലാതാക്കുന്നത് .സിപിഎമ്മും ബിജെപിയും തമ്മിൽ നിലവിൽ സംസ്ഥാനത്തുള്ള രാഷ്ട്രീയ അന്തർധാര തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ ബിജെപിക്ക് നിയമസഭയിൽ ഒരിക്കൽ കൂടി അക്കൗണ്ട് തുറക്കാൻ കഴിയും .ഇതുവഴി മുഖ്യമന്ത്രിയും സംസ്ഥാനപോലീസിലെ ചിലരും ചേർന്ന് ആർഎസ്എസുമായി നടത്തിയിട്ടുള്ള രഹസ്യ ധാരണ സഫലമാകും. ഇതിൽ ഏതാണ് സംഭവിക്കാൻ പോകുന്നത് എന്നാണ് കേരളം ഇപ്പോൾ കാത്തിരിക്കുന്നത് .ഷാഫി പറമ്പിൽ മൂന്നുതവണ വിജയിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാ ഘടകകക്ഷികളും വടകരയിൽ ലോക്സഭാ സ്ഥാനാർത്ഥിയായി വിജയിച്ചതോടെയാണ് പാലക്കാട് സീറ്റ് ഒഴിവന്നത് ഷാഫി പറമ്പിൽ എം.പിയും ചർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിലവിൽ പാലക്കാട് മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് ഭരണമുള്ളത് – കണ്ണാടി .പാലക്കാട് നഗരസഭയിലും പിരായിരി, മാത്തൂർ പഞ്ചായത്തുകളിലും യഥാക്രമം ബിജെപിയും യുഡിഎഫും ആണ് ഭരണത്തിലുള്ളത്.

kerala

കാസര്‍ഗോഡ് അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരു മരണം

വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

Published

on

കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. പതിനാലുപേരെ രക്ഷപ്പെടുത്തിയെന്നും ഏഴോളം പേരെ കാണാനില്ലെന്നും കോസ്റ്റൽ പൊലീസ് വ്യക്തമാക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Continue Reading

kerala

പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

തിരുവനന്തപുരം: പി സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പാലക്കാട്ടെ യുഡിഎഫ്‌
സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും നല്ല സുഹൃത്താണ്. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും താന്‍ ആളല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ഏ കെ ആന്റണി ഭൂരിപക്ഷം വര്‍ധിച്ച് വിജയിക്കും എന്നു പറയുന്നതിന് അപ്പുറം ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നു വിചാരിക്കുന്നില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയസാധ്യതയുള്ള സീറ്റില്‍ ധാരാളം പേര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മോഹിച്ചെത്തുമെന്ന് എ കെ ആന്റണി പറഞ്ഞു. യോഗ്യതയുള്ളവരും ആഗ്രഹമുള്ളവരും നിരവധിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കും. ഇപ്പോള്‍ ആരെങ്കിലും പരിഭവം പറഞ്ഞാലും, തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ എല്ലാവരും രാഹുലിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ആന്റണി പറഞ്ഞു.

അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണ്. ഈ വോട്ടെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയും. പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയായത് വയനാട്ടിനെ പിടിച്ചുയര്‍ത്താന്‍ വളരെ സാധിക്കും. വയനാട്ടില്‍ പ്രിയങ്കയ്ക്ക് അനുകൂലമായ തരംഗമുണ്ടാകും. ഇത്തവണ ചേലക്കരയും പാലക്കാടും അടക്കം കേരളത്തില്‍ ഹാട്രിക് വിജയം ഉണ്ടാകും. ചേലക്കര യുഡിഎഫിന്റെ ഉരുക്കുകോട്ടയായി മാറാന്‍ പോകുകയാണെന്നും എ കെ ആന്റണി പറഞ്ഞു.

Continue Reading

kerala

പാലക്കാട്ട് ബിജെപി വോട്ട് കുത്തനെ കുറയും, വന്‍ ഭൂരിപക്ഷത്തില്‍ രാഹുലിന് വലിയ വിജയമുണ്ടാകും: എ.കെ.ആന്റണി

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണി.  ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

സ്ഥാനാർഥി ആകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറും.

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

Trending