Connect with us

kerala

ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ്; പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു

ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്‍ക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായും കുട്ടിയുടെ പിതാവ് അശോകന്‍ പറഞ്ഞു

Published

on

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് ഡോക്ടര്‍ മുറിച്ചതായും കുട്ടിയുടെ അവസ്ഥ ദയനീയമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരിതത്തിലായത്.

ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താന്‍ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്ടര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേര്‍ക്കുകയോ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടര്‍ തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്‍ക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായും കുട്ടിയുടെ പിതാവ് അശോകന്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇനി തുടര്‍ചികിത്സ എങ്ങനെയെന്ന് അറിയില്ലെന്നും കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അശോകന്‍ പറഞ്ഞു.

kerala

തോട്ടപ്പള്ളിയില്‍ 150 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു

നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.

Published

on

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വൈകിട്ട് നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. ഏകദേശം 150 മീറ്ററോളമാണ് കടലാണ് ഉള്‍വലിഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കടല്‍ പഴയ രീതിയിലേക്ക് വന്നിട്ടില്ല. നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.

കടല്‍ ഉള്‍വലിഞ്ഞത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ മേഖലകളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.

 

Continue Reading

kerala

വന്‍ കഞ്ചാവ് വേട്ട; ലോറി കാബിനില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവ് പിടികൂടി

പാഴ്‌സല്‍ സര്‍വീസ് എന്ന പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി.

Published

on

തിരുവല്ല മുത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട. ലോറി കാബിനില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവ് പിടികൂടി. പാഴ്‌സല്‍ സര്‍വീസ് എന്ന പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ലോറി ഡ്രൈവറായ കൊല്ലം സ്വദേശി എസ്. സന്ദീപിനെയും (24), സഹായി പത്തനംതിട്ട സ്വദേശി ജിതിന്‍ മോഹനെയുമാണ് (38) പൊലീസ് പിടികൂടിയത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിള ലോജിസ്റ്റിക്‌സ് എന്ന ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും പരിശോധനക്ക് നേതൃത്വം നല്‍കി. ബുധനാഴ്ച മൂന്നരയോടെ ലോറിയുടെ ക്യാബിനില്‍ 12 പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. കൊല്‍ക്കത്തയില്‍ നിന്നും പത്തനാപുരത്തേക്ക് വരികയായിരുന്ന ലോറിയില്‍ നിന്നാണഅ കഞ്ചാവുമായി വന്ന രണ്ട് പേരെ പൊലീസ് പിടികൂടിയത്.

പിടിയിലായ ജിതിന്‍ നിരവധി കഞ്ചാവ് കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണഅ. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

മുസ്‌ലിം ലീഗ് ധര്‍ണ്ണ നടത്തി

നാടുകാണി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ ഉടനെ ടാറിംഗ് ചെയ്യുക, നീരൊഴുക്ക് ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

Published

on

ഗുഡല്ലൂര്‍: നീലഗിരി ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതയോഗ്യമല്ലാതെയായ നാടുകാണി-വഴിക്കടവ് റോഡിന്റെ ശോച്യാവസ്തയില്‍ പ്രതിഷേധിച്ച് നാടുകാണി ബസാറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നാടുകാണി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ ഉടനെ ടാറിംഗ് ചെയ്യുക, നീരൊഴുക്ക് ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ചരക്കു വാഹനങ്ങളാണ് ഇടക്കിടെ മറിയുന്നത്. ധര്‍ണ്ണ സമരം മുസ്‌ലിം ലീഗ് ജില്ലാ മുന്‍ സെക്രട്ടറി സി.എച്ച് എം ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് യു എം എസ് യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി വട്ടകളരി ഹനീഫ സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മുജീബ് മുകളേല്‍, സെക്രട്ടറി പി.കെ ബഷീര്‍, സൈദാലി മുസ്ല്യാര്‍, അന്‍വര്‍ ഊട്ടി, എസ്.ടി യു ട്രഷറര്‍ മജീദ് എരുമാട്, നെല്ലാ കോട്ട പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ നൗഫല്‍ ഹാരിസ്, നൗഫല്‍ പാതാരി, സൈത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

Continue Reading

Trending