Connect with us

kerala

മുസ്‌ലിം വിരുദ്ധ പ്രസ്താവന: യൂത്ത് ലീഗ് പരാതിയില്‍ കെ.ടി ജലീലിനെതിരെ അന്വേഷണം

ഒരു സമുദായത്തെയും നാടിനെയും മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പ്രസ്താവന ഇറക്കിയ കെ.ടി ജലീല്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് കഴിഞ്ഞ ദിവസമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

Published

on

കെ.ടി. ജലീല്‍ എം.എല്‍.എയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി. യൂത്ത് ലീഗ് നേതാവ് യു.എ. റസാഖ് നല്‍കിയ പരാതിയിലാണ് എസ്.പി ആര്‍. വിശ്വനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഒരു സമുദായത്തെയും നാടിനെയും മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പ്രസ്താവന ഇറക്കിയ കെ.ടി ജലീല്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് കഴിഞ്ഞ ദിവസമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

അതില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് ഡിവൈ.എസ്.പി ടി.എസ്. സിനോജിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ.ടി ജലീല്‍ പറഞ്ഞ സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്‌ലിംകളാണെന്നും മതപണ്ഡിതന്‍ ഹജ്ജ് കഴിഞ്ഞു മടങ്ങുമ്പോള്‍ സ്വര്‍ണം കടത്തി പിടിക്കപ്പെട്ടുവെന്നും മലപ്പുറം അതിന്റെ നാടാണെന്നുമെല്ലാമുള്ള പ്രസ്താവനക്കെതിരെയായിരുന്നു റസാഖിന്റെ പരാതി.

ഒരു നാടിനെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്നും മത സ്പര്‍ദ്ദയുണ്ടാക്കി മലപ്പുറത്തെ കലാപ സംഘര്‍ഷ ഭൂമിയാക്കുക, ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുക, ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, വ്യാജ പ്രചരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ജലീല്‍ നടത്തിയ പ്രസ്താവനക്കെതിരെ കലാപാഹ്വാനത്തിനും വ്യാജ പ്രചാരണത്തിനും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

kerala

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; പ്രതിദിനം ബുക്കിങ് നടത്താന്‍ കഴിയുക 70,000 പേര്‍ക്ക് മാത്രം

0,000 പേര്‍ക്ക് മാത്രമായിരിക്കും പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് നടത്താന്‍ കഴിയുക.

Published

on

ശബരിമലയില്‍ മകരളവിളക്ക് തീര്‍ഥാടനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. 70,000 പേര്‍ക്ക് മാത്രമായിരിക്കും പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് നടത്താന്‍ കഴിയുക. 80,000 പേര്‍ക്കായിരിക്കും പ്രതിദിനം ആകെ ദര്‍ശനത്തിന് അവസരമുണ്ടാവുക.

80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് സീസണിലും 70,000 പേര്‍ക്ക് തന്നെയാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. സ്‌പോട്ട് ബുക്കിങ് വേണ്ട എന്ന തീരുമാനത്തില്‍ നിന്നും വിമര്‍ശനങ്ങളെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ അതിനും നിയന്ത്രണം വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

10,000 പേര്‍ക്ക് കൂടി സ്‌പോട്ട് ബുക്കിങ്ങിലൂടെ അവസരം ഒരുക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞ 80,000 എന്ന കണക്കിലേക്കെത്തും. എന്നാല്‍ ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന നിലപാടില്‍ നിന്നാണ് മാറ്റമുള്ളത്.

അതേസമയം 10,000 സ്ലോട്ടുകള്‍ സ്‌പോട്ട് ബുക്കിങ്ങിന് വേണ്ടി മാറ്റിവെച്ചേക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. സ്‌പോട്ട് ബുക്കിങ്ങിന്റെ പേരില്‍ സിപിഎമ്മിലും സര്‍ക്കാര്‍ നിലപാടിനോട് എതിരഭിപ്രായം ഉയര്‍ന്നിരുന്നു.

 

Continue Reading

kerala

എ.ഡി.എമ്മിന്റെ മരണം; പി.പി. ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

Published

on

എ.ഡി.എം നവീന്‍ ബാബുവിനെ യാത്രയയപ്പ് സമ്മേളനത്തില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതിനു പിന്നാലെ നവീന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

പരാതി പരിശോധിച്ച് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

സഹരപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

 

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരത്ത് ജനുവരി നാല് മുതല്‍ എട്ട് വരെ

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായികമേള നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും. നവംബര്‍ 15 മുതല്‍ 18 വരെ ശാസ്ത്രമേള ആലപ്പുഴയിലും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

 

 

 

Continue Reading

Trending