Connect with us

kerala

സീതിസാഹിബ് സ്വാതന്ത്ര്യസമര സേനാനി: കലക്ടർ റിപ്പോർട്ട് തേടി

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായുള്ള സമരങ്ങളിലും ഖിലാഫത്ത് പ്രവര്‍ത്ത നങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന കെ.എം സീതി സാഹിബ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണ്.

Published

on

മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളും നിയമസഭാ സ്പീക്കറുമായിരുന്ന കെ. എം സീതി സാഹിബിന് സ്വാതന്ത്ര്യസമര സേനാനി പദവി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണതല അന്വേഷണം ആരംഭിച്ചു. പത്രപ്രവര്‍ത്തകനായ ശംസുദീന്‍ വാത്യേടത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്.

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായുള്ള സമരങ്ങളിലും ഖിലാഫത്ത് പ്രവര്‍ത്ത നങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന കെ.എം സീതി സാഹിബ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണ്. എന്നിട്ടും സര്‍ക്കാറിന്റെ രേഖയില്‍ അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയായി രേഖപ്പെടുത്തിയിട്ടില്ല.

സര്‍ക്കാര്‍ തൃശൂര്‍ ജില്ലാ കളക്ടറോട് ഇത് സബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ അഴിക്കോട് വില്ലേജില്‍ ജനിച്ച കെ.എം സീതി സാഹിബിനെകുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ കൊടുങ്ങല്ലൂര്‍ തഹസില്‍ദാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

1925 ല്‍ തിരുവനന്തപുരം കണ്ടോന്‍മന്റ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യസമര സമ്മേളനത്തില്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗത്തില്‍ പറഞ്ഞ ‘water water every where, nor any to drink’ എന്ന വാക്കുകള്‍ക്ക് പരിഭാഷകനായ സീതി സാഹിബ് പറഞ്ഞ ‘വെള്ളം വെള്ളം സര്‍വ്വത്ര തുള്ളിക്കുടിപ്പാനില്ലത്രേ’ എന്ന സീതിസാഹിബിന്റെ പരിഭാഷ മലയാള ഭാഷക്ക് എന്നും മുതല്‍കൂട്ടാണ്.

1919 – 1925 വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമര രംഗത്ത് ബാരിസ്റ്റര്‍ എ.കെ പിള്ളയോടൊപ്പവും വൈക്കം സത്യാഗ്രഹത്തില്‍ കെ പി കേശവമേനോന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ സീതി സാഹിബ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1922 ല്‍ കോണ്‍ഗ്രസ് നേതാവ് ഗൗരിശങ്കര്‍ മിശ്രയുടെ തിരുവനന്തപുരം ലോ കോളേജ് സന്ദര്‍ശന ത്തിന്റെ കാരണക്കാരനും പ്രസംഗം പരിഭാഷപ്പെടുത്തിയതും സീതി സാഹിബായിരുന്നു. 1929ല്‍ ജവഹര്‍ലാല്‍ നഹ്‌റു ആദ്യമായി അധ്യക്ഷ പദവി വഹിച്ച ഗാന്ധിജിയുടെ പൂര്‍ണ സ്വരാജ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ലാഹോര്‍ സമ്മേളത്തില്‍ കൊച്ചി രാജ്യത്തെ പ്രതിനിധിയായി പങ്കെടുത്തത് സീതി സാഹിബായിരുന്നു. കോഴിക്കോട് ഫറൂഖ് കോളേജ് സ്ഥാപിച്ചതും അദ്ദേഹമാണ്. പല തവണ കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു.

ചന്ദ്രിക ദിനപത്രം ആരംഭിച്ചതും, എം.എസ്.എഫ്, എസ്.ടി.യു, കെ.എം.ഇ.എ തുടങ്ങിയ സംഘടനകള്‍ക്കും രൂപം നല്‍കിയ കെ എം സീതി സാഹിബ് സ്പീക്കറായിരിക്കെ 1961 ഏപ്രില്‍ 17 നാണ് മരണമടഞ്ഞത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

Trending