Connect with us

kerala

സീതിസാഹിബ് സ്വാതന്ത്ര്യസമര സേനാനി: കലക്ടർ റിപ്പോർട്ട് തേടി

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായുള്ള സമരങ്ങളിലും ഖിലാഫത്ത് പ്രവര്‍ത്ത നങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന കെ.എം സീതി സാഹിബ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണ്.

Published

on

മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളും നിയമസഭാ സ്പീക്കറുമായിരുന്ന കെ. എം സീതി സാഹിബിന് സ്വാതന്ത്ര്യസമര സേനാനി പദവി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണതല അന്വേഷണം ആരംഭിച്ചു. പത്രപ്രവര്‍ത്തകനായ ശംസുദീന്‍ വാത്യേടത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്.

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായുള്ള സമരങ്ങളിലും ഖിലാഫത്ത് പ്രവര്‍ത്ത നങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന കെ.എം സീതി സാഹിബ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണ്. എന്നിട്ടും സര്‍ക്കാറിന്റെ രേഖയില്‍ അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയായി രേഖപ്പെടുത്തിയിട്ടില്ല.

സര്‍ക്കാര്‍ തൃശൂര്‍ ജില്ലാ കളക്ടറോട് ഇത് സബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ അഴിക്കോട് വില്ലേജില്‍ ജനിച്ച കെ.എം സീതി സാഹിബിനെകുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ കൊടുങ്ങല്ലൂര്‍ തഹസില്‍ദാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

1925 ല്‍ തിരുവനന്തപുരം കണ്ടോന്‍മന്റ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യസമര സമ്മേളനത്തില്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗത്തില്‍ പറഞ്ഞ ‘water water every where, nor any to drink’ എന്ന വാക്കുകള്‍ക്ക് പരിഭാഷകനായ സീതി സാഹിബ് പറഞ്ഞ ‘വെള്ളം വെള്ളം സര്‍വ്വത്ര തുള്ളിക്കുടിപ്പാനില്ലത്രേ’ എന്ന സീതിസാഹിബിന്റെ പരിഭാഷ മലയാള ഭാഷക്ക് എന്നും മുതല്‍കൂട്ടാണ്.

1919 – 1925 വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമര രംഗത്ത് ബാരിസ്റ്റര്‍ എ.കെ പിള്ളയോടൊപ്പവും വൈക്കം സത്യാഗ്രഹത്തില്‍ കെ പി കേശവമേനോന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ സീതി സാഹിബ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1922 ല്‍ കോണ്‍ഗ്രസ് നേതാവ് ഗൗരിശങ്കര്‍ മിശ്രയുടെ തിരുവനന്തപുരം ലോ കോളേജ് സന്ദര്‍ശന ത്തിന്റെ കാരണക്കാരനും പ്രസംഗം പരിഭാഷപ്പെടുത്തിയതും സീതി സാഹിബായിരുന്നു. 1929ല്‍ ജവഹര്‍ലാല്‍ നഹ്‌റു ആദ്യമായി അധ്യക്ഷ പദവി വഹിച്ച ഗാന്ധിജിയുടെ പൂര്‍ണ സ്വരാജ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ലാഹോര്‍ സമ്മേളത്തില്‍ കൊച്ചി രാജ്യത്തെ പ്രതിനിധിയായി പങ്കെടുത്തത് സീതി സാഹിബായിരുന്നു. കോഴിക്കോട് ഫറൂഖ് കോളേജ് സ്ഥാപിച്ചതും അദ്ദേഹമാണ്. പല തവണ കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു.

ചന്ദ്രിക ദിനപത്രം ആരംഭിച്ചതും, എം.എസ്.എഫ്, എസ്.ടി.യു, കെ.എം.ഇ.എ തുടങ്ങിയ സംഘടനകള്‍ക്കും രൂപം നല്‍കിയ കെ എം സീതി സാഹിബ് സ്പീക്കറായിരിക്കെ 1961 ഏപ്രില്‍ 17 നാണ് മരണമടഞ്ഞത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരത്ത് ജനുവരി നാല് മുതല്‍ എട്ട് വരെ

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായികമേള നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും. നവംബര്‍ 15 മുതല്‍ 18 വരെ ശാസ്ത്രമേള ആലപ്പുഴയിലും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

 

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം: ”മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്ക്”- കെ. സുധാകരന്‍

പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

Published

on

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ. സുധാകരന്‍. നവീന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്കാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ദിവ്യ ചെയ്തത് ക്രിമിനല്‍ കുറ്റമാണെും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നെന്നും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞുതരുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവും മരിക്കാന്‍ കാരണമായതെന്നും ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിലേക്ക് പോയ പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Continue Reading

kerala

കള്ളക്കടൽ പ്രതിഭാസം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, ജാഗ്രത നിര്‍ദേശം നല്‍കി ദുരന്ത നിവാരണ അതോറിറ്റി

Published

on

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്

തിരുവനന്തപുരം:കാപ്പിൽ  മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Continue Reading

Trending