Connect with us

main stories

ഇസ്രാഈലിന് കനത്ത തിരിച്ചടി; ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടു

ലബനാന്‍ അതിര്‍ത്തിയില്‍ ഇന്നു രാവിലെയുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

Published

on

ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രാഈലിനു കനത്ത തിരിച്ചടി. ലബനാന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ അവിവ് മേഗന്‍ (43) കൊല്ലപ്പെട്ടു. ഇന്ന് രണ്ടാമത്തെ ഇസ്രാഈല്‍ സൈനികനാണ് കൊല്ലപ്പെടുന്നത്. ഐഡിഎഫ് മരണം സ്ഥിരീകരിച്ചു. .

ലബനാന്‍ അതിര്‍ത്തിയില്‍ ഇന്നു രാവിലെയുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നേരത്തെ മാസ്റ്റര്‍ സര്‍ജന്റ് ഇറായ് അസൂലൈ (25) കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നിരുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മേഗന്‍ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. ആക്രമണത്തില്‍ മറ്റൊരു സൈനികനു കൂടി ഗുരതമായി പരിക്കേറ്റിട്ടുണ്ട്.

 

kerala

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13നും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

Published

on

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13നും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. പത്രിക സമര്‍പ്പണം ഈ മാസം 29 മുതല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയില്‍ നവംബര്‍ 20ന് തെരഞ്ഞെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ രണ്ടു ഘട്ടമായി നടക്കുന്നതെരഞ്ഞെടുപ്പില്‍ നവംബര്‍ 13ന് ആദ്യ ഘട്ടവും നവംബര്‍ 20ന് രണ്ടാംഘട്ടവും നടക്കും.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

 

Continue Reading

film

‘ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’: ജയസൂര്യ

അറസ്റ്റ് റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ജയസൂര്യ പറഞ്ഞു.

Published

on

ലൈംഗികാതിക്രമ കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നടന്‍ ജയസൂര്യ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ പറഞ്ഞു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസില്‍ ചോദ്യം ചെയ്യലിന് നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.

അറസ്റ്റ് റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ജയസൂര്യ പറഞ്ഞു. കേസില്‍ നേരത്തെ സാങ്കേതികമായി ജയസൂര്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇപ്പോള്‍ ജയസൂര്യയെ വിട്ടയച്ചിരിക്കുന്നത്. 2008ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമ ചിത്രീകരണത്തിനിടെ തന്നെ അപമാനിച്ചുവെന്ന് ആലുവ സ്വദേശിയായ നടി പരാതി നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടുമണിക്കൂറോളം ഒരു പാട്ടിന്റെ ചിത്രീകരണം മാത്രമാണ് നടന്നതെന്നും അതില്‍ പരാതിക്കാരിയ്ക്ക് അത്ര റോളുണ്ടായിരുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

2013ല്‍ നടന്ന ഒരു സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള കേസ് അടിസ്ഥാന രഹിതമാണെന്നും 2013ല്‍ ആ സിനിമ ഷൂട്ട് ചെയ്തിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമെന്നും നടന്‍ പറഞ്ഞു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ സിനിമാ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ യുവതി പരാതി നല്‍കിയത്. പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; ‘പി.പി. ദിവ്യക്കെതിരെ കേസെടുക്കണം’ – വി.ഡി സതീശന്‍

ഭരണത്തിന്റെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് കണ്ണൂരിലെ നേതാവ് ഉദ്യോഗസ്ഥനോട് ചെയ്തതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Published

on

സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ എ.ഡി.എം നവീന്‍ ബാബുവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ നവീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊലപാതകത്തിന് തുല്യമായ സംഭവമാണ് നടന്നതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ക്ഷണിക്കാത്ത യാത്രയയപ്പ് ചടങ്ങില്‍ വന്ന് സ്ഥലംമാറി പോകുന്ന നവീന്‍ ബാബുവിനെതിരെ അപമാനകരമായ പരാമര്‍ശമാണ് ദിവ്യ നടത്തിയത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നായിരുന്നു പി.പി. ദിവ്യ സംസാരിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ടയില്‍ നവീന്‍ ബാബുവിനെ സ്വീകരിക്കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ ഒടുവില്‍ മരണവാര്‍ത്തയാണ് അറിയുന്നത്. അധികാരം എത്രമാത്രം ദുരുപയോഗപ്പെടുത്താമെന്നും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ആരെയും അപമാനിക്കാമെന്നതും കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഭരണത്തിന്റെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് കണ്ണൂരിലെ നേതാവ് ഉദ്യോഗസ്ഥനോട് ചെയ്തതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

Continue Reading

Trending