Connect with us

News

ലോകമേ, തലതാഴ്ത്തുക

41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രാഈല്‍ കൊന്നുതള്ളിയിരിക്കുന്നത്.

Published

on

ലോകം കണ്ട ഏറ്റവും വലിയ നിഷ്ഠൂര വംശഹത്യകളിലൊന്നിന് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മാനവരാശി കാഴ്ചക്കാരായി കണ്ടുനില്‍ക്കെ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയും അന്താരാഷ്ട്ര സംവിധാനങ്ങളെ പുച്ഛിച്ചു തള്ളിയും പാവപ്പെട്ട ഫലസ്തിനികളെ ഇസ്രാഈല്‍ കൊന്നുകൊണ്ടിരിക്കുകയാണ്. 41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രാഈല്‍ കൊന്നുതള്ളിയിരിക്കുന്നത്. ഓക്സ്ഫാമിന്റെ കണക്കു പ്ര കാരം കൊല്ലപ്പെട്ടവരില്‍ 11,000ത്തിലേറെ പേര്‍ കുട്ടികളാണ്. ആറായിരത്തിലേറെ സ്ത്രീകളും കൊല്ലപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ലോകത്ത് ഇത്രയേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത് ആദ്യമാണെന്ന് സ്മാള്‍ ആംസ് സര്‍വേ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ചികിത്സയും മരുന്നും കിട്ടാതെ ഇവര്‍ നരകിക്കുകയാണ്.

ഹമാസ് പ്രത്യാക്രമണത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ഈ കൊടുംക്രൂരത അവസാനിപ്പിക്കാന്‍ ഇസ്രാഈല്‍ മുന്നോട്ടുവെക്കുന്ന ഉപാധി ഒന്നു മാത്രമാണ്. മുഴുവന്‍ ഫലസ്തീനികളും ജന്മനാട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുത്ത് വിശാല ഇസ്രാഈല്‍ രൂപീകരിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കണമെന്നതാണത്. നീതിക്കും നിയമത്തിനുമെല്ലാം പുല്ലുവില കല്‍പ്പിച്ച് ആധുനിക ലോകത്തിനുതന്നെ അപമാനം വിതച്ച് ഇസ്രാഈല്‍ നരനായാട്ട് തുടരുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കഴിയാതായിപ്പോയ അന്താരാഷ്ട്രസമൂഹം ഈ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ അനീതിയുടെയും കൊടുംക്രൂരതയുടെയും പക്ഷത്തുതന്നെയാണ് നിലകൊള്ളുന്നത്. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളെപ്പോലും യുദ്ധപ്രഖ്യാപനത്തിനുള്ള ഇടങ്ങളായി ഉപയോഗപ്പെടുത്താന്‍ ഇസ്രാഈലിനു സാധിക്കുന്ന തരത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ ഫലസ്തിനികള്‍ക്ക് എവിടുന്ന് നീതി ലഭിക്കുമെന്ന ചോദ്യംപോലും അപ്രസക്തമായിത്തീരുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രഹസനമായി മാറുകയും ഐക്യരാഷ്ട്രസഭ പശ്ചാത്യരാജ്യങ്ങളുടെ ചൊല്‍പ്പടിക്കു കീഴിലായിപ്പോവുകയും ചെയ്ത വര്‍ത്തമാനകാലത്ത് ഇസ്രാഈലിന് ആവേശം പകരുന്ന രീതിയിലേക്ക് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഏറ്റവും അനുകൂലമായ ഈ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ ഒന്നടങ്കം അശാന്തിയുടെ വിത്തു പാകാനുള്ള തിടുക്കപ്പെട്ടുള്ള ശ്രമത്തിലാണ് ജൂതരാഷ്ട്രം. ഗസ്സയിലും വെസ്റ്റുബാങ്കിലും കണ്ണില്‍ചോരയില്ലാത്ത ആക്രമണങ്ങള്‍ക്ക് നേത്യത്വം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ലബനാനിലേക്കും ഇറാനിലേക്കുമെല്ലാം ഇസ്രാഈല്‍ യുദ്ധമുഖംതിരിക്കുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യംവെച്ച് ബെയ്റൂത്തില്‍ തീമഴ വര്‍ഷിക്കുമ്പോള്‍ ഇറാനെക്കൂടി യുദ്ധത്തിന്റെ ഭാഗമാക്കിമാറ്റുകയെന്ന നിഗൂഢ ലക്ഷ്യം അതിനു പിന്നിലുണ്ട്. ഹമാസ് നേതാവ് ഇസ്മാ ഈല്‍ ഹനിയയെ ഇറാനില്‍വെച്ചുതന്നെ വധിച്ചതിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല.

പശ്ചിമേഷ്യയില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത എല്ലാ രാഷ്ട്രങ്ങളെയും അക്രമിച്ചുകീഴ്‌പ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇസ്രാഈല്‍ മുന്നോട്ടുപോകുമ്പോള്‍ അതിന്റെ അനന്തരഫലം പശ്ചിമേഷ്യയിലോ ഏഷ്യയിലോ ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരിക്കില്ല. ലോകമൊന്നടങ്കം ഇസ്രാഈലിന്റെ അവിവേകത്തിന്റെ കെടുതികള്‍ അനുഭവി ക്കേണ്ടിവരുമെന്ന കാര്യം നിസംശയമാണ്. പശ്ചാത്യ ശക്തികള്‍ക്കൊപ്പം ആഗോള മാധ്യമങ്ങളും നിര്‍ലജ്ജം ഇസ്രാ ഈലിന് പിന്തുണയുമായെത്തുമ്പോള്‍ നാം അധിവസിക്കുന്ന ഈ ലോകം എത്ര ആസുരമാണെന്ന് ഹൃദയം കല്ലായി പ്പോയിട്ടില്ലാത്ത ഓരോ മനുഷ്യനും ചിന്തിച്ചുപോവുകയാണ്. ഒരുവര്‍ഷം നീണ്ടുനിന്ന ഇസ്രാഈലിന്റെ കൊടുംക്രൂരതക്ക് കാരണം ഹമാസ് നടത്തിയിട്ടുള്ള പ്രത്യാക്രമണങ്ങളാണെന്ന് നിഷ്‌കളങ്കമായി വിലയിരുത്തുന്ന മാധ്യമങ്ങള്‍ പറഞ്ഞുവെക്കുന്നത് ഇസ്രാഈല്‍ ഫലസ്തീന്‍ പ്രശ്നങ്ങളുടെ തുടക്കം 2023ലാണെന്നാണ്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കിതല്ലിക്കൊല്ലുന്ന പിതൃശൂന്യ മാധ്യമപ്രവര്‍ത്തനത്തിന്റെ തല്‍സമയ ഉദാഹരണമായി ഫലസ്തീന്‍ മാറുകയാണെന്ന് ചുരുക്കം. ഫലസ്തീനൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്ന ഇന്ത്യയുടെ നിലവിലത്തെ സമീപനം രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തുകയാണ്. അമേരിക്കയെപ്പൊലെ തന്നെ ഇസ്രാഈലിന്റെ ചങ്ങാതിയായി നിലകൊള്ളാന്‍ വെമ്പല്‍കൊള്ളുന്ന ഇന്ത്യ അവരുടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാ യെന്നുമാത്രമല്ല, ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുകയും ചെയ്തു. ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ ലോകമനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ നമ്മുടെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും കടക്കലാണ് മോദി ഭരണകൂടം കത്തിവെച്ചിരിക്കുന്നത്. ഏതായാലും ഫലസ്തീനികളുടെ കണ്ണിരൊപ്പാന്‍ വൈകുന്ന ഓരോ നിമിഷത്തിനും ലോകമനസാക്ഷി സമാധാനം പറയേണ്ടിവരുന്ന കാലം അതിവിദൂരമല്ലെന്നതിന് ആ ജനതയുടെ പോരാട്ട വീര്യംതന്നെയാണ് തെളിവ്.

 

kerala

കള്ളക്കടൽ പ്രതിഭാസം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, ജാഗ്രത നിര്‍ദേശം നല്‍കി ദുരന്ത നിവാരണ അതോറിറ്റി

Published

on

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്

തിരുവനന്തപുരം:കാപ്പിൽ  മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Continue Reading

kerala

കാസര്‍ഗോഡ് അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരു മരണം

വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

Published

on

കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. പതിനാലുപേരെ രക്ഷപ്പെടുത്തിയെന്നും ഏഴോളം പേരെ കാണാനില്ലെന്നും കോസ്റ്റൽ പൊലീസ് വ്യക്തമാക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Continue Reading

kerala

പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

തിരുവനന്തപുരം: പി സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പാലക്കാട്ടെ യുഡിഎഫ്‌
സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും നല്ല സുഹൃത്താണ്. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും താന്‍ ആളല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ഏ കെ ആന്റണി ഭൂരിപക്ഷം വര്‍ധിച്ച് വിജയിക്കും എന്നു പറയുന്നതിന് അപ്പുറം ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നു വിചാരിക്കുന്നില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയസാധ്യതയുള്ള സീറ്റില്‍ ധാരാളം പേര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മോഹിച്ചെത്തുമെന്ന് എ കെ ആന്റണി പറഞ്ഞു. യോഗ്യതയുള്ളവരും ആഗ്രഹമുള്ളവരും നിരവധിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കും. ഇപ്പോള്‍ ആരെങ്കിലും പരിഭവം പറഞ്ഞാലും, തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ എല്ലാവരും രാഹുലിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ആന്റണി പറഞ്ഞു.

അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണ്. ഈ വോട്ടെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയും. പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയായത് വയനാട്ടിനെ പിടിച്ചുയര്‍ത്താന്‍ വളരെ സാധിക്കും. വയനാട്ടില്‍ പ്രിയങ്കയ്ക്ക് അനുകൂലമായ തരംഗമുണ്ടാകും. ഇത്തവണ ചേലക്കരയും പാലക്കാടും അടക്കം കേരളത്തില്‍ ഹാട്രിക് വിജയം ഉണ്ടാകും. ചേലക്കര യുഡിഎഫിന്റെ ഉരുക്കുകോട്ടയായി മാറാന്‍ പോകുകയാണെന്നും എ കെ ആന്റണി പറഞ്ഞു.

Continue Reading

Trending