Connect with us

kerala

മലപ്പുറം പരാമർശം : കുറ്റക്കാരെ തുണച്ച് മുഖ്യമന്ത്രി ; സംശയം ബലപ്പെട്ടു

മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നത്

Published

on

ദഹിന്ദു പത്രത്തിൽ സെപ്റ്റംബർ 30ന് വന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖത്തിൽ എഴുതി ചേർക്കപ്പെട്ട മലപ്പുറത്തിനെതിരായ പരാമർശങ്ങളുടെ കാരണക്കാരായവർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി. അവർക്കെതിരെ ഒരു വാക്കുപോലും പറയാൻ ഇന്നത്തെ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് മുഖ്യമന്ത്രിയുടെ മൗന സമ്മതത്തോടെയാണ് മലപ്പുറത്തിനെതിരായ ഭാഗങ്ങൾ എഴുതിച്ചേർക്കപ്പെട്ടത് എന്ന സംശയം ബലപ്പെടുത്തുന്നു.

മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നത്. ഇത് വൻവിവാദമായതോടെ 32 മണിക്കൂർ കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിന് തിരുത്തൽ ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ ഭാഗം തന്റേതായി വന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നത് അദ്ദേഹത്തിൻറെ സമ്മതത്തോടെ തന്നെയാണ് വിവാദഭാഗം വന്നത് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൈസൻ എന്ന പി.ആർ ഏജൻസിയാണ് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തി തന്നതെന്ന് ഹിന്ദു സമ്മതിച്ചിരുന്നു. വിവാദ ഭാഗം വന്നതിന് കാരണം അവരാണെന്നും അതിൽ ഖേദം ഉണ്ടെന്നും ഹിന്ദു പരസ്യമായി വ്യക്തമാക്കുകയുണ്ടായി .അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിവാദ ഭാഗത്തിന്റെ പേരിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് എല്ലാവർക്കും ഉണ്ടായിരുന്നത് .എന്നാൽ അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ടാണ് പിണറായി വിജയൻ എന്ന് മറുപടി നൽകിയത്. വാർത്താസമ്മേളനത്തിലൂടെ നിയമം തൻറെ മാനസിക സമ്മർദ്ദം മറച്ചുവെക്കാനായി ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി എന്നാണ് നിരീക്ഷകർ കരുതുന്നത്. തൻറെ അഭിമുഖത്തിനിടെ ഒരാൾ മുറിയിലേക്ക് കടന്നു വന്നു എന്നും അത് പത്രത്തിൻറെ ആളാണെന്നാണ് ധരിച്ചതെന്നും മുഖ്യമന്ത്രി പറയുമ്പോൾ സാധാരണ ഗതിയിൽ അയാളെക്കുറിച്ച് അന്വേഷണം നടത്തുക പതിവാണ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുക്കാനും പോലീസിൽ വകുപ്പുണ്ട്. എന്നിട്ടും ഇയാളെ തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല എന്നത് ‘കള്ളൻ കപ്പലിൽ തന്നെ ‘എന്ന സൂചനയാണ് പൊതുജനങ്ങൾക്ക് നൽകുന്നത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മുട്ടുകാല്‍ തല്ലി ഓടിക്കും’; ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെ.എസ്‌.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി

കെ.എസ്.യു പ്രവര്‍ത്തകന്‍ അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്.

Published

on

പാലക്കാട് ആലത്തൂര്‍ എസ്.എന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. മുട്ടുകാല്‍ തല്ലി ഒടിക്കുമെന്നാണ് ഭീഷണി. കെ.എസ്.യു പ്രവര്‍ത്തകന്‍ അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്. തല്ല് കൊള്ളാതിരിക്കാന്‍ ആലത്തൂരില്‍ കാല് കുത്താതിരിക്കണമെന്ന് എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്നു ജില്ലാ നേതാക്കളെയും എല്ലാവരെയും കൂട്ടിക്കോ എല്ലാര്‍ക്കും തരാമെന്നും പറയുന്നുണ്ട്.

കോളേജില്‍ പുറത്ത് നിന്ന് എത്തിയ എസ്.എഫ്.ഐക്കാരുടെ ഫോട്ടോ എടുത്തതാണ് പ്രകോപനകാരണം. തേജസിനെതിരെ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി പ്രചരണം നടത്തുന്നു എന്നാരോപിച്ച് വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് എസ്.എഫ്.ഐ നേതാക്കളും രണ്ട് കെ.എസ്.യു നേതാക്കളും ആശുപത്രിയിലാകുകയും ചെയ്തു. ആ ദിവസമെടുത്ത ചിത്രങ്ങളുമായി ബന്ധപ്പെട്ടാണിപ്പോള്‍ തര്‍ക്കമുണ്ടായത്.

Continue Reading

kerala

സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനം, ചോദ്യങ്ങളില്‍ നിന്ന് സംരക്ഷിച്ച് എം.വി ഗോവിന്ദന്‍

സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. പി.ആര്‍ ഏജന്‍സി വിവാദത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വീകരിച്ചത്. സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നുവരികയാണ്. ഇതില്‍ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള നേതാക്കളിലൊരാള്‍ പി.ആര്‍. ഏജന്‍സി വിവാദം എടുത്തിട്ടത്. വിവാദത്തില്‍ പാര്‍ട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് പുറമെ അടിക്കടി വിവാദങ്ങളുണ്ടാകുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു. എന്നാല്‍ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നല്‍കിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നുള്ള തരത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കി.

ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്. പാലാക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയില്‍ വന്നത്. ഇതനുസരിച്ച് വിവാദങ്ങളേക്കുറിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളോട് കാര്യങ്ങള്‍ പറയാനാണ് സി.പി.എം.

സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടായത്. ഈ മാസം 15 മുതല്‍ അടുത്ത മാസം 15 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിശദീകരണ യോഗങ്ങളാണ് സംഘടിപ്പിക്കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളിക്കും. വര്‍ത്തമാനകാല സ്ഥിതിയും പാര്‍ട്ടിയുടെ സമീപനവും എന്ന പേരിലാകും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുക.

Continue Reading

kerala

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. 

Published

on

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.

ബലാത്സംഗ കേസില്‍ നേരിട്ട് ഹാജരാകാമെന്ന് ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.

സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Continue Reading

Trending