Connect with us

india

സൈബര്‍ തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയില്‍നിന്നും നാല് കോടി തട്ടിയ സംഭവം; പ്രതികളെ രാജസ്ഥാനില്‍നിന്നും പിടികൂടി

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടെന്നും കുടുംബം കടത്തിലാണെന്നും പറഞ്ഞാണ് പ്രതികള്‍ സഹായമഭ്യര്‍ഥിച്ചത്.

Published

on

സൈബര്‍ തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയില്‍നിന്നും 4.08 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ രാജസ്ഥാനില്‍നിന്നും കോഴിക്കോട് സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി സുനില്‍ ദംഗി (48), കൂട്ടുപ്രതി ശീതള്‍ കുമാര്‍ മേത്ത (28) എന്നിവരാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെ പലപ്പോഴായാണ് പണം തട്ടിയത്.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടെന്നും കുടുംബം കടത്തിലാണെന്നും പറഞ്ഞാണ് പ്രതികള്‍ സഹായമഭ്യര്‍ഥിച്ചത്. തെളിവുനുവേണ്ടി വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ചുകൊണ്ടാണ് പ്രതികള്‍ പണം തട്ടിയത്. വാങ്ങിയെടുത്ത പണം തിരികെ നല്‍കാനായി പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ കുടുംബ സ്വത്ത് വിറ്റ് തിരികെ നല്‍കാമെന്നാണ് പ്രതികള്‍ പറഞ്ഞത്.

സ്വത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടായെന്നു പറഞ്ഞാണ് പിന്നീട് ഫോണ്‍ കാള്‍ വന്നത്. ആത്മഹത്യയും കൊലപാതകവും ഉള്‍പ്പെടെ നടന്നുവെന്നും പരാതിക്കാരന്‍ ഉള്‍പ്പെടെ കേസിലെ പ്രതിയാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വിളിച്ചയാള്‍ പറഞ്ഞു. കേസില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കോടികള്‍ തട്ടിയത്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും അന്വേഷണ സംഘം കണ്ടെടുത്തു. പരാതിക്കാരനുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ്കളുടെയും ബാങ്ക് ഇടപാടുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു. പ്രതികളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.

 

india

മറാത്തകൾക്കുള്ള സംവരണം കേന്ദ്രം 75 ശതമാനമായി ഉയർത്തണം -ശരദ് പവാർ

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.

Published

on

മറാത്തകൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്മേൽ സമ്മർദം ചെലുത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശരദ് പവാറിന്റെ പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.

നിലവിൽ സുപ്രീം കോടതി 50 ശതമാനമായി ഉയർത്തിയ സംവരണ പരിധി 75 ശതമാനമായി ഉയർത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 1990-ൽ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 69 ശതമാനമായി ഉയർത്തിയ തമിഴ്‌നാടിനെ ചൂണ്ടിക്കാണിച്ച പവാർ, എന്തുകൊണ്ട് മഹാരാഷ്ട്രയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ചോദിച്ചു.

‘സംവരണ ക്വാട്ടയിലെ 50% പരിധി മറികടക്കാൻ ഒരു സർക്കാരിനും കഴിയില്ല എന്നതാണ് പ്രശ്നം. ഒരു സംസ്ഥാനത്തിന് കൂടുതൽ സംവരണം വേണമെങ്കിൽ പാർലമെൻ്റിൽ നിയമനിർമാണം നടത്തി മാറ്റങ്ങൾ വരുത്തേണ്ടിവരും, ‘ അദ്ദേഹം പറഞ്ഞു. എന്നാൽ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് പവാർ വിഷയം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിയായിരിക്കെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

പവാറിൻ്റെ പ്രസ്താവനയെ വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കർ വിമർശിച്ചു. ക്വാട്ട പരിധി 75% ആയി ഉയർത്തണമെന്ന ആവശ്യം പവാറിൻ്റെ ബുദ്ധിയില്ലായ്മയുടെ സൂചനയാണെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും കോൺഗ്രസിൻ്റെയും നേതാക്കൾ അടങ്ങുന്ന സഹകരണ മേഖലയ്ക്ക് എപ്പോൾ ക്വാട്ട ആനുകൂല്യം നൽകുമെന്നും അദ്ദേഹം ചോദിച്ചു.

‘ഇത് പവാറിന്റെ ബുദ്ധിയില്ലായ്മയാണ്. സംവരണം ഒരു വികസന പ്രശ്നമല്ല. ഇത് ഒരു സമൂഹത്തെ ഉന്നതിയിലേക്ക് എത്തിക്കുന്നതായാണ്,’ അംബേദ്കർ പറഞ്ഞു. 75% സംവരണം ആവശ്യപ്പെടുന്നത് പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് അംബേദ്കർ പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഒ.ബി.സി വിഭാഗത്തിന് കീഴിലുള്ള സമുദായത്തിന് സംവരണം നൽകിയില്ലെങ്കിൽ അധികാരത്തിലുള്ളവരെ വെറുതെ വിടില്ലെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ പറഞ്ഞു.

Continue Reading

india

പ്രതിപക്ഷ നേതാവായി 100 ദിനങ്ങള്‍; രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധത പുലർത്തുമെന്ന് രാഹുൽ ഗാന്ധി

സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം. 

Published

on

ലോക്സഭയിൽ പ്രതിപക്ഷ നേതാവായി 100 ദിനങ്ങൾ തികച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പതിറ്റാണ്ടായി ഒഴിഞ്ഞുകിടന്ന ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി ചുമതലയേറ്റത് ജൂൺ 24നാണ്. സർക്കാർ 100 ദിനങ്ങൾ ആഘോഷിക്കുകയും നിരവധി നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം.

‘ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം എന്നിവയുടെ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക’ എന്നതാണ് തൻ്റെ ദൗത്യമെന്ന് പറഞ്ഞുകൊണ്ട് തന്റെ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളിലും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെക്കുകയും ചെയ്തു. ‘കൂടുതൽ നീതിയും അനുകമ്പയും സാമ്പത്തികമായി സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് എന്നെ നയിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ലാറ്ററൽ എൻട്രി നയം, റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ നിന്നുള്ള ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നീക്കം ചെയ്യുക, അല്ലെങ്കിൽ ബ്രോഡ്കാസ്റ്റ് ബില്ലിൻ്റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിനെ നിർബന്ധിച്ചതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പലപ്പോഴും പാർലമെൻ്റിൽ എത്താത്ത പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം വർധിപ്പിക്കാൻ രാഹുൽ ഗാന്ധി പ്രവർത്തിച്ചിട്ടുണ്ടെന്നും ഖേര പറഞ്ഞു.

‘നമ്മുടെ മന്ത്രിമാരുടെ വലിയ ബംഗ്ലാവുകളിൽ ആശങ്കകളുമായി എത്തുന്ന ആളുകൾക്ക് രാഹുൽ ഗാന്ധി ശബ്ദം നൽകി. അധികാരത്തിൻ്റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തിൻ്റെ പ്രവൃത്തികൾ കാണിക്കുന്നു,’ ഖേര കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം , പ്രാദേശിക ജനങ്ങളുമായുള്ള ആശയവിനിമയം, സംസ്ഥാനത്തെ വംശീയ കലാപം പാർലമെൻ്റിൽ ഉന്നയിച്ചത്, 45 ബ്യൂറോക്രാറ്റിക് സ്ഥാനങ്ങളിലേക്കുള്ള ലാറ്ററൽ റിക്രൂട്ട്‌മെൻ്റ് പരസ്യങ്ങളെ രാഹുൽ ഗാന്ധി എതിർത്തത്, നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ലോക്കോ പൈലറ്റുമാരുടെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഖേര സംസാരിച്ചു.

Continue Reading

india

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 30 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി

Published

on

റായ്പൂർ: ഛത്തീസ് ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്. ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.

ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.

Continue Reading

Trending