Connect with us

gulf

മുസ്‌ലിം ലീഗ്‌ പ്രയാണത്തില്‍ കെഎംസിസിയുടെ സേവനസാന്നിധ്യം അവിസ്മരണീയം

Published

on

അബുദാബി: മുസ്‌ലിം ലീഗിന്റെ പ്രയാണത്തില്‍ കെഎംസിസിയുടെ സേവന സാന്നിധ്യം അവിസ്മരണീയമാണെന്ന് തൃശ്ശൂര്‍ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, സെക്രട്ടറി കെകെ ഹം സകുട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഇരുവര്‍ക്കും അബുദാബി തൃശൂര്‍ ജില്ലാ കെഎം സിസി നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു ഇരുവരും. പ്രസിഡന്റ് അന്‍വര്‍ കയ്പമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജലാലുദ്ധീന്‍ പി വി സ്വാഗതം പറഞ്ഞു. ഹക്കീം റഹ്‌മാനി പ്രാര്‍ത്ഥന നടത്തി.

പ്രവാസലോകത്ത് കഠിനാദ്ധ്വാനം ചെയ്യുമ്പോഴും അശരണരുടെ ക്ഷേമത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കെഎംസിസി സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ്. ഹരിതപ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ ഒരിയ്ക്കലും മാറ്റിനിറുത്താവാത്ത പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ജാഫര്‍ സാദിഖ് പറഞ്ഞു. കെഎംസിസിയുടെ പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിം ലീഗ് പ്രസ്ഥാനം നല്‍കുന്ന അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്ന് കെകെ ഹംസക്കുട്ടി വ്യക്തമാക്കി. സംസ്ഥാന കെഎംസിസി ഉപാധ്യക്ഷന്‍ റഷീദ് പട്ടാമ്പി പരിപാടി ഉല്‍ഘാടനം ചെയ്തു.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ കൂട്ടിയിണക്കി തൃശ്ശൂര്‍ ജില്ലാ കെഎംസിസിക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖിന് റഷീദ് പട്ടാമ്പിയും, സെക്രട്ടറി കെ കെ ഹംസക്കുട്ടിക്ക് റസാഖ് ഒരുമനയൂരും ഷാള്‍ അണിയിച്ചു. മുന്‍ ജില്ലാ കെഎംസിസി സെക്രട്ടറി സിദ്ദീഖ് തളിക്കുളം, മുന്‍ ജില്ലാ ട്രഷറര്‍ ഷഫീഖ് ആശംസാ പ്രസംഗം നടത്തി. ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേ താക്കള്‍ വിവിധ വിഷയങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തി സംസാരിച്ചു. തൃശ്ശൂര്‍ സിഎച്ച് സെന്റര്‍ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവിധ മണ്ഡലം നേതാക്കള്‍ വിശദീകരിച്ചു.

ഇസ്ലാമിക് സെന്റര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഹാഷിം ഒരുമനയൂര്‍, വിവിധ മണ്ഡലം ഭാരവാഹി കളായ ഫൈസല്‍ കടവില്‍ (ഗുരുവായൂര്‍) അബ്ദുള്ള ചേലക്കോട് (ചേലക്കര) സഗീര്‍ കരിപ്പാക്കുളം (കൊടു ങ്ങല്ലൂര്‍) അഷിഫ് (കയ്പമംഗലം) ഹക്കീം (കുന്നംകുളം) വിവിധ പഞ്ചായത്തുകളെ പ്രതിനിധീക രിച്ചു നഹാസ് (കടപ്പുറം) സമദ് കെ കെ (പുന്നയൂര്‍) തുടങ്ങിവര്‍ സംസാരിച്ചു. കാലിക വിഷയങ്ങള്‍ ആസ്പദമാക്കി കെകെ ഹംസക്കുട്ടി, ജാഫര്‍ സാദിഖ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ ഹൈദര്‍ അലി നന്ദി രേഖപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

400 ദശലക്ഷം ഡോളര്‍ ചെലവില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു; സീറ്റുകളും ഇന്റീരിയലും ഇനി പുത്തന്‍രീതിയില്‍

2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു. വിമാനത്തിനുള്ളില്‍ ആധുനികരീതിയിലു ള്ള ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്താനാണ് എയര്‍ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 27 എയര്‍ബസുകളും 40 വൈഡ്‌ബോഡി ബോയിംഗ് വിമാനങ്ങളുമുള്‍പ്പെടെ 67 വിമാനങ്ങളാണ് ഘട്ടംഘട്ടമായി യാത്രക്കാരെ ആകര്‍ഷിക്കുന്നവിധമുള്ള പുത്തന്‍രീതിയിലേക്ക് മാറ്റുന്നത്. 400ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
പുതിയ സീറ്റുകള്‍,ആധുനിക ക്യാബിനുകള്‍,വര്‍ണ്ണാഭമായ പരവതാനികള്‍,കര്‍ട്ടണുകള്‍, ആകര്‍ഷ കമായ ഇന്റീരിയല്‍ എന്നിവയിലൂടെയാണ് എയര്‍ഇന്ത്യ പുതിയ അകത്തളമൊരുക്കുന്നത്. തുടക്കത്തില്‍ 27 എയര്‍ബസുകളിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. പിന്നീട് 40 ബോയിംഗ് വിമാനങ്ങളിലും മാറ്റം വരുത്തും. ഓരോ മാസവും മൂന്നോ നാലോ വിമാനങ്ങളുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി.
2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. നാരോബോഡി ഫ്‌ളൈറ്റുകളുടെ ഇന്റീരിയര്‍ റീഫിറ്റ് ആരംഭിക്കുന്നത് ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാ ന ഘട്ടമാണ്. യാത്രക്കാരുടെ ആകാശയാത്രാ അനുഭവം ഇതോടെ കൂടുതല്‍ മെച്ചപ്പെട്ടതായി മാറും. ഈ സമഗ്രമായ നവീകരണം എയര്‍ഇന്ത്യ ലോകോത്തര വിമാനക്കമ്പനിയായി മാറുന്നതിന്റെ പ്രധാന ഘടകമാ യിരിക്കും. നവീകരിക്കുന്ന എ320 വിമാനങ്ങളില്‍ എട്ട് ആഡംബര ബിസ്‌നസ്സ് സീറ്റുകളും 24 വിശാല ലെ ഗ്‌റൂം സീറ്റുകളും ഉണ്ടാകും. ഇതിലൂടെ കാലുകള്‍ നീട്ടിവെയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ യാത്രക്കാരുടെ ഇരിപ്പിടം കൂടുതല്‍ സുഖപ്രദമാകും.
പ്രീമിയം എക്കണോമിയിലും ഇക്കണോമിയിലും സുഖപ്രദമായ 132 സീറ്റുകളും എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ആകര്‍ഷകമായ ക്യാബിന്‍ ലൈറ്റിംഗ്, വിശാലമായ ലെഗ്‌റൂം,വിശാലമായ പിച്ച്, പോര്‍ട്ടബിള്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ടൈപ്പ് എ,സി ഓപ്ഷനുകളുള്ള യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ഉപകാരപ്രദമാകും. യാത്രക്കിടയിലെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റു ന്ന യാത്രാനുഭവമാണ് ഇതിലൂടെ ലഭ്യമാകുകയെന്ന് എയര്‍ഇന്ത്യ അവകാശപ്പെട്ടു.
ബിസിനസ് ക്യാബിനുകളില്‍ 40 ഇഞ്ച് എര്‍ഗണോമിക് സീറ്റുകളും 7 ഇഞ്ച് റിക്ലൈനും ക്രമീകരി ക്കുന്നതാണ്. ആംറെസ്റ്റ്, ഫുട്റെസ്റ്റ്, ബാക്ക്റെസ്റ്റ് എന്നിവ യാത്രക്കാര്‍ക്ക് കൂടുതല്‍ ആയാസം നല്‍കും. ബട്ടണ്‍ അമര്‍ത്തിയാല്‍ ഒന്നിലധികം ചാര്‍ജിംഗ് പോര്‍ട്ടുകളുള്ള സംവിധാനം ലഭിക്കും. പ്രീമിയം എക്കോ ണമി ക്യാബിനുകളില്‍ മികച്ച അപ്‌ഹോള്‍സ്റ്ററി, ഫോര്‍-വേ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്, 32ഇഞ്ച് വ്യാ സമുള്ള വലിയ സീറ്റുകള്‍ എന്നിവയുണ്ടാകും. എക്കണോമി സീറ്റുകള്‍ 28-29ഇഞ്ച് വലിപ്പവും സൗകര്യപ്ര ദമായ അപ്‌ഹോള്‍സ്റ്ററി, 4 ഇഞ്ച് റിക്ലൈന്‍, ലെഗ്‌റൂം എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജെആര്‍ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ, ഇന്ത്യന്‍ വ്യോമയാനത്തിന്റെ തുടക്കക്കാരാണ്. 1932ല്‍ എയര്‍ഇന്ത്യ അഞ്ച് രാജ്യങ്ങളിലായി ആഗോള ശൃംഖലയുണ്ടാക്കി. പിന്നീട് ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്ത എയര്‍ഇന്ത്യ ഒടുവില്‍ വീണ്ടും റ്റാറ്റയുടെ കൈകളിലെത്തിച്ചേരുകയായിരുന്നു.

Continue Reading

gulf

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വ്യക്തത വരുത്തണം -കെ.എം.സി.സി

സംഭവം വിവാദമായപ്പോൾ പി.ആർ ടീമിന്റെ തലയിലിട്ട് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്.

Published

on

സ്വർണക്കടത്ത് കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറത്താണെന്നും ഇങ്ങനെ ലഭിക്കുന്ന തുക രാജ്യ വിരുദ്ധ പ്രവർത്തനത്തിനാണ്‌ ഉപയോഗിക്കുന്നതെന്നുമുള്ള ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.

സംഭവം വിവാദമായപ്പോൾ പി.ആർ ടീമിന്റെ തലയിലിട്ട് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്. ഒരു ദിവസം മുഴുവൻ ഒരു ജില്ലയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നത്. ഇതിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയാറാവണം.

കഴിഞ്ഞ ദിവസം പത്രക്കാരെ കണ്ടപ്പോഴും മുഖ്യമന്ത്രി ഇതിനോട് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഒരു കമ്യൂണിസ്റ്റ് നേതാവിൽ നിന്ന് മാറി ആർ.എസ്.എസ് നേതാവിന്റെ ഭാഷയിലാണ്‌ മുഖ്യമന്ത്രി സംസാരിക്കുന്നത്.

ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന നടപടിയിൽ നിന്ന് മുഖ്യമന്ത്രിയും പൊലീസും പിന്മാറണമെന്നും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആവശ്യപ്പെട്ടു.

Continue Reading

gulf

പാചകവാതകം പൊട്ടിത്തെറിച്ച് സഊദിയിൽ മൂന്നുപേർ മരണപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

ഫർണിഷ്‌ഡ് അപാർട്ട്മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ളാറ്റിലായിരുന്നു പ്രദേശത്തെ പിടിച്ചു കുലുക്കിയ സ്ഫോടനം

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ കിഴക്കൻ നഗരമായ ദമ്മാമിൽ പാചകവാതകം പൊത്തിത്തെറിച്ച് മൂന്നുപേർ മരണപ്പെട്ടു. ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.

ദമ്മാമിലെ അൽനഖീൽ ഡിസ്ട്രിക്‌ടിൽ ആണ് അപകടം ഉണ്ടായത്. ഫർണിഷ്‌ഡ് അപാർട്ട്മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ളാറ്റിലായിരുന്നു പ്രദേശത്തെ പിടിച്ചു കുലുക്കിയ സ്ഫോടനം.പരിക്കേറ്റവരെ മെഡിക്കൽടവർ ആസ് പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റകുട്ടികളിൽ ചിലരെ പിന്നീട് മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആസ്പത്രിയിലേക്ക് മാറ്റി.

സ്ഫോടനത്തിൽ ഫ്ളാറ്റിൻ്റെ ഭിത്തി തകർന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.വിവരംഅറിഞ്ഞു കുതിച്ചെത്തിയ സുരക്ഷാസേനയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.സ്ഫോടനം നടന്ന കെട്ടിടത്തിന് മാത്രമല്ല
തെരുവിൻ്റെ മതിലുകൾക്കും അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള മറ്റ് സമുച്ചയങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.മരിച്ചവരിലും പരിക്കേറ്റവരിലും ഇന്ത്യക്കാർ ഉണ്ടോ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

Continue Reading

Trending