Connect with us

kerala

‘ബി.ജെ.പി സഹയാത്രികനല്ല, നരേന്ദ്ര മോദിയേക്കാൾ ആത്മാർഥതയുള്ള ബി.ജെ.പിക്കാരൻ’; മുഖ്യമന്ത്രിയെ വിമർശിച്ച് യൂത്ത് ലീഗ്

സംഘ് പരിവാറിന്‍റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Published

on

മലപ്പുറത്തെ സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി. സംഘ് പരിവാറിന്‍റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘എത്രമാത്രം രാഷ്ട്രീയ അപകടം നിറഞ്ഞ പ്രസ്താവനയാണ് അയാൾ നടത്തിയിരിക്കുന്നത്. 150 കിലോ സ്വർണ്ണവും 123 കോടിയുടെ ഹവാലയും മലപ്പുറം ജില്ലയിൽനിന്ന് പിടിച്ചതിന്റെ കെറുവാണ് അൻവറിന് എന്നാണ് തത്വത്തിലും മൊത്തത്തിലും പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന 150 കിലോ സ്വർണ്ണവും 123 കോടി രൂപയും പോലീസുകാർ തന്നെ മുൻഗണനാ ക്രമമനുസരിച്ച് വീതിച്ചു എന്നാണല്ലോ ആരോപണം. അത്രേം കോടി രൂപയും സ്വർണ്ണവും പിടിച്ചെടുത്തതിന്റെ വിശദാംശങ്ങൾ എവിടെ? അല്ലെങ്കിൽ പിന്നെ എന്താണ് അൻവർ പറഞ്ഞ ഈവക ആരോപണങ്ങളൊന്നും രാഷ്ട്രീയമായി നേരിടാൻ സി.പി.എം തയാറാവാത്തത്?’ -അഷ്റഫലി കുറിപ്പിൽ ചോദിച്ചു.

ബി.ജെ.പി സഹയാത്രികനെന്ന് പിണറായിയെ ആലങ്കാരികമായി വിളിക്കുന്നത് ഇനിയെങ്കിലും നിർത്തുക. അയാളിപ്പോൾ ബി.ജെ.പി സഹയാത്രികനല്ല, സാക്ഷാൽ നരേന്ദ്രമോദിയേക്കാൾ ആത്മാർഥതയുള്ള ബി.ജെ.പിക്കാരൻ തന്നെയാണ്. മലപ്പുറത്തെ ആക്ഷേപിച്ച പിണറായി വിജയൻ മറുപടി പറഞ്ഞേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് സ്വർണക്കടത്തും ഹവാല ഇടപാടും വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. മുസ്‍ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാറിനെ മുസ്‍ലിം വിരുദ്ധമായി ചിത്രീകരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത്. സ്വർണക്കടത്തു വഴിയും ഹവാല ഇടപാടിലൂടെയും ലഭിക്കുന്ന പണം രാജ്യ, സംസ്ഥാന വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യന്ത്രി അഭിമുഖത്തിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം;

പി.വി അൻവറിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത പിണറായി വിജയൻ മലപ്പുറത്തെ ആക്ഷേപിച്ച് രക്ഷപ്പെടേണ്ട. സംഘ് പരിവാറിൻ്റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

എത്രമാത്രം രാഷ്ട്രീയ അപകടം നിറഞ്ഞ പ്രസ്താവനയാണ് അയാൾ നടത്തിയിരിക്കുന്നത്. 150 കിലോ സ്വർണ്ണവും 123 കോടിയുടെ ഹവാലയും മലപ്പുറം ജില്ലയിൽ നിന്ന് പിടിച്ചതിന്റെ കെറുവാണ് അൻവറിന് എന്നാണ് തത്വത്തിലും മൊത്തത്തിലും പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന 150 കിലോ സ്വർണ്ണവും 123 കോടി രൂപയും പോലീസുകാർ തന്നെ മുൻഗണനാ ക്രമമനുസരിച്ച് വീതിച്ചു വിഴുങ്ങി എന്നാണല്ലോ ആരോപണം. അത്രേം കോടി രൂപയും സ്വർണ്ണവും പിടിച്ചെടുത്തതിന്റെ വിശദാംശങ്ങൾ എവിടെ? അല്ലെങ്കിൽ പിന്നെ എന്താണ് അൻവർ പറഞ്ഞ ഈവക ആരോപണങ്ങളൊന്നും രാഷ്ട്രീയമായി നേരിടാൻ സിപിഎം തയ്യാറാവാത്തത്?

കൂടെക്കിടന്നവന് രാപ്പനി മാത്രമല്ല, കൂർക്കം വലിയും അറിയാൻ പറ്റും. കഴിഞ്ഞ ദിവസംവരെ സിപിഎമ്മിന്റെ സഹയാത്രികനായിരുന്ന അൻവർ തന്നെയാണല്ലോ ഈവക കാര്യങ്ങൾ ആരോപിച്ചതും.

തീവ്ര മുസ്ലിംകൾക്ക് എതിരെ നടപടിയെടുത്തതിന്റെ പേരിൽ സിപിഎം മൊത്തം മുസ്ലിംകൾക്കും എതിരാണെന്ന് ചിത്രീകരിക്കുന്നു എന്നാണു മറ്റൊരു വ്യാകുലത. മുസ്ലിംകളായ എത്ര തീവ്രവാദികളെയാണ് നിങ്ങളിതുവരെ പിടികൂടി തൂക്കിക്കൊല്ലുകയോ കേന്ദ്രത്തിനു കൈമാറുകയോ ചെയ്തിട്ടുള്ളത്. അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണം.

തന്റേയും മകളുടേയും അഴിമതി മറക്കാനും, പിടിക്കാൻ വരുന്നവരെ കൊണ്ട് പൊറുപ്പിക്കാനുമായി ഒരു സംസ്ഥാനത്തിന്റെ മൊത്തം സമാധാനവും രാഷ്ട്രീയ പാരമ്പര്യവും തീറെഴുതി നൽകിയ മുഖ്യമന്ത്രി എന്നപേരിലായിരിക്കും ഇയാൾ അറിയപ്പെടുക. സിപിഎം പ്രതിസന്ധിയിലാവുമ്പോൾ വർഗ്ഗീയ രാഷ്ട്രീയ പ്രസ്താവനകൾ കൊണ്ട് മുഖം മറക്കാൻ എപ്പോഴുമുപയോഗിക്കുന്ന പ്രദേശമാണ് മലപ്പുറം.

മലയാളത്തിൽ പറയാറും ചെയ്യാറുമുള്ള വർഗ്ഗീയത പരിഭാഷപ്പെടുത്തി ഇംഗ്ലീഷിൽ പറഞ്ഞുവെന്നു കരുതി നുണകൾ സത്യമാവുന്നില്ല. പണ്ട് ലൗ ജിഹാദിന് ആധികാരികത നൽകാൻ യോഗി ആദിത്യനാഥ് വി.എസ് അച്യുതാനന്ദന്റെ നുണപ്രസ്താവന ഉപയോഗിച്ച പോലെ പിണറായി വിജയനെ ഉദ്ധരിച്ചുള്ള രാഷ്ട്രീയ ഉദ്ധാരണമായിരിക്കും ഇനി ബി.ജെ.പി നടത്തുക.

അതുകൊണ്ട് ബി.ജെ.പി സഹയാത്രികനെന്ന് പിണറായിയെ ആലങ്കാരികമായി വിളിക്കുന്നത് ഇനിയെങ്കിലും നിറുത്തുക, അയാളിപ്പോൾ ബി.ജെ.പി സഹയാത്രികനല്ല, സാക്ഷാൽ നരേന്ദ്രമോദിയേക്കാൾ ആത്മാർത്ഥതയുള്ള ബി.ജെ.പിക്കാരൻ തന്നെയാണ്. മലപ്പുറത്തെ ആക്ഷേപിച്ച പിണറായി വിജയൻ മറുപടി പറഞ്ഞേ തീരൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി

പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല

Published

on

പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.

ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.

ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.

Continue Reading

kerala

സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും.

Published

on

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.

അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.

എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍

കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Published

on

കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍. ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരുടെ സമരത്തെത്തുടര്‍ന്ന് സാധനങ്ങള്‍ തീര്‍ന്നതോടെ ഉപഭോക്താക്കളെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ റേഷനുടമകളും ആശങ്കയിലാണ്.

കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയത്. ഈ മാസം പകുതിയോടെ കടകളിലെ സാധനങ്ങള്‍ കാലിയായി. പലയിടങ്ങളിലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അരി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അഞ്ച് തവണയാണ് കരാറുകാര്‍ സമരം നടത്തിയത്.

Continue Reading

Trending