Connect with us

kerala

‘അറസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹം കുറ്റവാളിയാകുന്നില്ലല്ലോ’; മുകേഷിനെ ന്യായീകരിച്ച് സജി ചെറിയാന്‍

ബൃന്ദാ കാരാട്ടും ആനി രാജയും എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു

Published

on

ലൈംഗിക പീഡനാരോപണത്തിൽ അറസ്റ്റ് ചെയ്ത വിട്ടയച്ച എം മുകേഷ് എംഎൽഎയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അറസ്റ്റിലായ ഒരുപാട്പേർ എംഎൽഎ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ, അറസ്റ്റിലായെങ്കിൽ അദ്ദേഹം കുറ്റവാളി ആകുന്നില്ല കോടതി ഒരു നിഗമനത്തിൽ എത്തുമ്പോൾ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രി പറഞ്ഞു.

അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎൽഎ സ്ഥാനമെന്നും തുടർനടപടിയിലേക്ക് പോയതിനുശേഷം അല്ലേ ചർച്ച ചെയ്തിട്ട് കാര്യമുള്ളൂ. ഹൈക്കോടതിയുടെ മുന്നിലിരിക്കുന്ന കേസാണിത് കുറ്റവാളി ആരായാലും നടപടിയുണ്ടാകും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും ഒളിവിപ്പോയ സിദ്ദീഖിനായി ശക്തമായ അന്വേഷണം നടക്കുകയായെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്. ധാര്‍മികബോധം വെച്ച് മുകേഷ് സ്വയം തീരുമാനമെടുക്കണമെന്നും തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ് രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിന്റെ ഔചിത്യമാണെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു.ബൃന്ദാ കാരാട്ടും ആനി രാജയും എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

kerala

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഈ വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Published

on

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം രോഗം സ്ഥരീകരിച്ചത്. ഇക്കഴിഞ്ഞ ഉത്രാട ദിവസം കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നാണ് വിവരം.

നിലവില്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

 

 

Continue Reading

kerala

റിബ്രല്‍ പാള്‍സി ബാധിതയായ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം; അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

സംഭവം ഗൗരവതരമായതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.

Published

on

തൃശൂരില്‍ റിബ്രല്‍ പാള്‍സി ബാധിതയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം ഗൗരവതരമായതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ചെമ്മാപ്പിള്ളി സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.

ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടുന്ന ഭിന്നശേഷി സൗഹാര്‍ദ്ദപരമായ അന്തരീക്ഷം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ആര്‍പിഡബ്ല്യുഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്നും അതിനെതിരെ നടപടികള്‍ സ്വീകരിക്കാവുന്ന വകുപ്പുകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് 3.45ന് സ്‌കൂളില്‍ നിന്നും ഭിന്നശേഷക്കാരിയായ മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയ പിതാവ് ക്ലാസ് മുറിയില്‍ തന്റെ കുട്ടിയെ അടച്ചുപൂട്ടിയതായി കാണുകയായിരുന്നു.

 

 

Continue Reading

kerala

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു

അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തില്‍ ഉയര്‍ന്ന പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയിലായിരുന്നു.

Published

on

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തില്‍ ഉയര്‍ന്ന പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഷഫീഖിനെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരിക്കുകയായിരുന്നു. മരിച്ച ഷഫീഖ് കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്.

ഈ മാസം 19നാണ് റയ്യാനില്‍ ഷഫീഖ് താമസസ്ഥലത്തുള്ള തൊട്ടടുത്ത മുറിയില്‍ ഷോര്‍ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്. ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു അപകടം. തീപിടിത്തത്തെ തുടര്‍ന്ന് മുറിയിലേക്കെത്തിയ പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയില്‍ ആവുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് വിഭാഗം എത്തി വാതില്‍ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ ഷഫീഖിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെ ഷഫീഖ് ആശുപത്രിയിലായിരുന്നു. ശേഷമാണ് മരണം സംഭവിച്ചത്.

ഒന്‍പതു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന ഷെഫീഖ് ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഒക്ടോബര്‍ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടക്കാണ് അപകടം.

ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് സംസ്‌കര സമിതി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ബുസൈറ. രണ്ടു മക്കളുണ്ട്.

 

Continue Reading

Trending