Connect with us

kerala

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോട് പ്രേമം; അജിത് കുമാറിന് പിന്നാലെ ബി അശോകും പട്ടികയില്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.

Published

on

കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന ഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിനോടുള്ള അടുപ്പം കൂടുതലെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം കെട്ടടങ്ങും മുന്‍പാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്താകുന്നത്.

2024 ഓഗസ്റ്റ് 10-ന്, ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വിചാരസത്രം എന്ന സെമിനാറില്‍ ബി. അശോക് പങ്കെടുക്കുകയും, കേരളത്തിലെ യുവത പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയും ചെയ്തു. നിലവില്‍ കൃഷിവകുപ്പ് സെക്രട്ടറിയാണ് ബി അശോക്. നേരത്തെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന ഘട്ടത്തില്‍ അശോകിന്റെ ആര്‍എസ്എസ് ബന്ധത്തെ ചോദ്യം ചെയുകയും, നടപടി എടുക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തി ലേഖനം എഴുതിയതിനായിരുന്നു അന്ന് അദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

പിന്നാലെ ഭരണത്തില്‍ വന്ന വി.എസ് അച്ചുതാനന്ദന്‍ അശോകുമായി അകലം പാലിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെ ഒരു ഉദ്യോഗസ്ഥനെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന വേളയില്‍ കെഎസ്ഇബി ചെയര്‍മാന്‍ ആയി നിയമിച്ചതും, പിന്നീട് കൃഷി വകുപ്പ് സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാലയുടെ വിസി ആയും സ്ഥാനം നല്‍കിയതും. കര്‍ഷകരുടെ പല ന്യായമായ ആവശ്യങ്ങളും ബി അശോക് നിരസിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കര്‍ഷക വിരുദ്ധ സമീപനമുള്ള കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള ഉദ്യോഗസ്ഥനില്‍ നിന്നും അതെ പ്രതീക്ഷിക്കാനും കഴിയു. എന്തായാലും ബി അശോകിന്റെ ഈ നീക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും. ഉയര്‍ന്നു കഴിഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാര്‍ രണ്ട് തവണ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവരം. പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് പിണറായി വിജയന്‍ പറഞ്ഞിട്ടാണ് എന്നാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആക്ഷേപം. ആരോപണം ഉന്നയിച്ച് 21 ദിവസങ്ങള്‍ക്കു ശേഷമാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പോലും ഉത്തരവിടുന്നത്. സമാനമായ രീതിയില്‍ മറ്റൊരു ഉദ്യോഗസ്ഥനും ആര്‍എസ്എസ് അനുഭാവ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്, പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തൃശൂരിലെ എടിഎം കവർച്ചാസംഘത്തെ പിടികൂടി തമിഴ്നാട് പൊലീസ്; ഏറ്റുമു‌ട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്

Published

on

തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്. ഒരാൾക്ക് വെടിയേറ്റ് പരുക്കേറ്റ നിലയിലായിരുന്നു.

തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിൽ ഒരു പൊലീസുദ്യോ​ഗസ്ഥന് കുത്തേറ്റു. പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ച.

കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ്. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് തമിഴ് നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയിൽ ഉണ്ടായ സംഘര്ഷത്തിനിടയിലാണ് പൊലീസ് സ്വയരക്ഷക്കായി വെടിയുതിർത്തത്.

മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.

Continue Reading

kerala

മുഖ്യമന്ത്രിക്ക് മറുപടി; വിശ്വാസം ജുഡീഷ്യറിയില്‍ മാത്രം’: പി.വി അന്‍വര്‍

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം

Published

on

കോടതിയെ സമീപിക്കാനൊരുങ്ങി പി.വി അൻവർ എംഎൽഎ. ‘ജുഡീഷ്യറിയിൽ മാത്രമാണ് പ്രതീക്ഷയെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്തുപോയിട്ടില്ല, ഒഴിവാക്കും വരെ എൽഡിഎഫിൽ തുടരും.’- അൻവർ പറഞ്ഞു.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം. ‘താൻ ശ്രമിച്ചത് പാർട്ടിയെ കീർത്തിപ്പെടുത്താനാണ്. ഇങ്ങനെ പോയാൽ എൽഡിഎഫ് 25 സീറ്റിലൊതുങ്ങും. പലർക്കും കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും’ അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Health

ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്

Published

on

ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർ​ദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേ​ദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകിയത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്.

എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Continue Reading

Trending