Connect with us

kerala

ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന

സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

Published

on

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു.

അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തയാറാക്കുന്നത്. 2016 ഇല്‍ നടന്ന സംഭവത്തില്‍ 2024ല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹര്‍ജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരി.

kerala

അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ഇടത് മന്ത്രിസഭ രാജിവെച്ച് ജനഹിതം തേടണം: പിഎംഎ സലാം

സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്

Published

on

ഭരണകക്ഷി എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.
കുറ്റാരോപിതരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എൽ.എയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം.- പി.എം.എ സലാം പറഞ്ഞു.
സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അൻവറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണ്. സ്വർണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന, കേസുകൾ പെരുക്കി മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആർ.എസ്.എസ്സിന്റെ ആലയമാക്കുന്ന പോലീസിനെക്കുറിച്ച് യു.ഡി.എഫ് പലപ്പോഴായി മുന്നറിയിപ്പ് നൽകുകയും പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളിൽ ഒരാൾ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. – പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിലെ ജനത്തെ വിഡ്ഢികളാക്കിയിരിക്കുകയാണ്. ആ സ്ഥാനത്തോട് നീതിപുലർത്താൻ ഒരിക്കൽപോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

‘ആഭ്യന്തര വകുപ്പ് പരാജയം’; മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആ വകുപ്പ് വഹിക്കാൻ അർഹതയില്ല’: പി.വി അൻവർ

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലായിരുന്നു ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്നത്

Published

on

പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതികരിച്ച് എല്‍ഡിഎഫ് എംഎല്‍എ പി.വി അന്‍വര്‍. മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തില്‍ അമ്പേ പരാജയമാണെന്നും അന്‍വര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലായിരുന്നു ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്നത്. എന്തേ അദ്ദേഹം അറിയാതെപോയത്. ഈ ഇന്റലിജന്‍സും വിജിലന്‍സും ഈ സംവിധാനവുമൊക്കെ അന്നും കേരളത്തില്‍ ഇല്ലേയെന്നും അന്‍വര്‍ ചോദിച്ചു.

പാര്‍ട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിര്‍ത്തിയെന്ന് കഴിഞ്ഞദിവസം അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ശക്തമായ വിമര്‍ശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അന്‍വര്‍, അദ്ദേഹമെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.

എന്തുകൊണ്ടാവും ഇപ്പോഴും എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, അയാള്‍ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായിരിക്കും എന്നായിരുന്നു എംഎല്‍എയുടെ മറുപടി. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്നും അന്‍വര്‍ ചോദിച്ചു. മരുമകന് നല്‍കുന്ന പഗിഗണന അജിത്കുമാറിനും നല്‍കുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’; എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ പ്രൗഡോജ്ജ്വല തുടക്കം

നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ

Published

on

മലപ്പുറം: പോളിടെക്നിക്ക് കോളേജുകളിൽ ഒക്ടോബർ 4നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ ഒക്ടോബർ 10നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ തുടക്കമായി. ഒക്ടോബർ 8 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. ഇന്നലെ തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ നിന്നും തുടങ്ങി തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ: കോളേജ്, തിരുന്നാവായ ഖിദ്മത്ത് കോളേജ്, കോട്ടക്കൽ ഗവ: വനിത പോളിടെക്നിക്ക് കോളേജ്, ചേളാരി എ.കെ.എൻ.എം ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സമാപിച്ചു.

ഇടതുപക്ഷ സർക്കാറിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐയുടെ അക്രമം ഫാസിസ്റ്റ് നടപടികൾക്കുമെതിരെയും ശക്തമായ താക്കീത് നൽകിയായിരുന്നു ക്യാമ്പസ് കാരവൻ ഓരോ ക്യാമ്പസിലും പര്യടനം നടത്തിയത്. നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ.

‘ക്യാമ്പസ് കാരവൻ’ ഒന്നാം ദിവസം പര്യടന തുടക്കം തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ വെച്ച് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയും സമാപനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് മുസ്‌ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ.ഫൈസൽ ബാബുവും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും
എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റുമായ കബീർ മുതുപറമ്പ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടറും എം.എസ്.എഫ് ജില്ലാ ട്രഷററുമായ കെ.എൻ.ഹക്കീം തങ്ങൾ, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എ.കെ.മുസമ്മിൽ, ജാഥാ കോർഡിനേറ്റർമാരും എം.എസ്.എഫ് ജില്ലാ ഭാരവാഹികളുമായ ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജരും എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനറുമായ നിസാം.കെ.ചേളാരി, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ടെക്ക്ഫെഡ് ജില്ലാ ചെയർമാൻ വി.കെ.തബ്ഷീർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മബ്രൂഖ്, അജ്മൽ തുവ്വക്കാട്, ആഷിഖ് മരക്കാർ, സലാഹു തെന്നല, അർഷാദ് തറയിട്ടാൽ, അലി ചേലേമ്പ്ര, ഹരിത ജില്ലാ ഭാരവാഹികളായ മുസ്‌ലിഹ മുല്ലപ്പള്ളി, എം.പി.ഫർഹാന, മിഥുന.കെ, ജുമാന ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ക്യാമ്പസ് കാരവൻ ഇന്ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി എൻ.എൻ.എസ് കോളേജ്, തൃക്കലങ്ങോട് ജാമിഅ ആട്സ് കോളേജ്, മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Continue Reading

Trending