Connect with us

india

പൊലീസിന് ഒരു ദിവസത്തേക്ക് ലീവ് നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തി കാണിക്കാം; വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി എം.എല്‍.എ

കേസുകള്‍ കാണുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എം.എല്‍.എ ഒരു പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Published

on

ഒരു ദിവസത്തേക്ക് പൊലീസിന് അവധി നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തിയെന്താണന്ന് താന്‍ കാണിക്കാമെന്ന് വെല്ലുവിളിച്ച് മഹാരാഷ്ട്രയിലെ കാന്‍കാവില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. നിതേഷ് റാണ. ഇനി ‘ലവ്ജിഹാദ്’ കേസുകള്‍ കാണുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എം.എല്‍.എ ഒരു പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

അങ്ങനെ ചെയ്യുമ്പോള്‍ തന്നെ വിളിച്ചാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും താന്‍ സുരക്ഷയൊരുക്കുമെന്നും നിതേഷ് റാണ ഉറപ്പ് നല്‍കി. മഹാരാഷ്ട്രയിലെ സാന്‍ഗലില്‍ നടത്തി വിദ്വേഷ, ഭീഷണി പ്രസംഗത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തു വിട്ടു. പിന്നാലെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. എന്നാല്‍ ഒരു എം.എല്‍.എ എന്ന നിലയിലല്ല, ഒരു ഹിന്ദു എന്ന നിലയിലാണ് ഇത്തരത്തില്‍ സംസാരിച്ചത് എന്നായിരുന്നു നിതേഷ് റാണ പിന്നീട് വിശദീകരിച്ചത്.

‘ ഒരു എം.എല്‍.എ അല്ലെങ്കില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല ഞാന്‍ സംസാരിച്ചത്. ഒരു ഹിന്ദു എന്ന നിലയില്‍ ഹിന്ദുക്കളെ കുറിച്ചാണ് സംസാരിച്ചത്. അതെന്റെ മതപരമായ കടമയാണ്. നമ്മുടെ മതം വെല്ലുവിളി നേരിടുകയാണ്. ഹിന്ദുമതത്തിനെതിരെ കല്ലെറിയുന്നത് പോലെ ഞാന്‍ മതത്തിന് വേണ്ടി നിലകൊള്ളുന്നു, അതിന് വേണ്ടി പോരാടുന്നു,’ നിതേഷ് റാണ പറഞ്ഞു.

അതേസമയം നിതേഷ് റാണയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ രംഗത്തെത്തി. ഇതേ കാര്യം താനാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ജയിലിലായേനെയെന്ന് വാരിസ് പത്താന്‍ പറഞ്ഞു. 24 മണിക്കൂര്‍ പോലീസിന് മാറ്റി നിര്‍ത്തൂ എന്നും അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയണമെന്നും എ.ഐ.എം.ഐ.എം നേതാവ് പറഞ്ഞു.

നിതേഷ് റാണയുടേത് പ്രകോപനപരമായ പരാമര്‍ശമാണെങ്കിലും അദ്ദേഹത്തിനെതിരെ കേസെടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പാടി വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതേഷ് റാണ ആദ്യമായല്ല വിദ്വേഷ പരാമര്‍ശം നടത്തുന്നതെന്നും ഈ മാസം ഒന്നിന് ഹിന്ദുക്കള്‍ കൂട്ടമായി പള്ളികളിലേക്ക് കയറി മുസ്‌ലിങ്ങളെ ഒന്നൊന്നായി കൊല്ലണമെന്നും നിതേഷ് റാണ പറഞ്ഞിരുന്നതായി വാരിസ് പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ തിരുപ്പതി ലഡു വിതരണം ചെയ്തിരുന്നുവെന്ന് മുഖ്യപുരോഹിതന്‍

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

Published

on

ജനുവരി 22ന് അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ള ലഡു ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തിരുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡുവിനെച്ചൊല്ലി വിവാദം പുകഞ്ഞുകാണ്ടിരിക്കുന്നതിനിടെയാണ് മുഖ്യപുരോഹിതന്റെ വെളിപ്പെടുത്തല്‍.

ലഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.

”എത്ര ലഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. കണക്കുകള്‍ ട്രസ്റ്റിന് അറിയാം. എവിടെ നിന്ന് കൊണ്ടുവന്ന ലഡുവാണെങ്കിലും അത് ഭക്തര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു” ആചാര്യ സത്യേന്ദ്ര ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡുക്കള്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 8000 പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ ഏലക്കാ വിത്ത് മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്ന് രാമക്ഷേത്രം ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.’ഞങ്ങള്‍ ഭക്തര്‍ക്ക് ഏലക്കാ വിത്ത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്, 1981ല്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ തിരുപ്പതിയില്‍ പോയിരുന്നു, വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല,’ റായ് കൂട്ടിച്ചേര്‍ത്തു.

തിരുപ്പതി ലഡു വിവാദം രാജ്യത്തെ പല ക്ഷേത്രങ്ങളിലെയും പ്രസാദത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. അയോധ്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍, ശുദ്ധമായ നെയ്യ് കൊണ്ടുള്ള ലഡ്ഡു മാത്രമാണ് പ്രസാദമായി നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading

india

അയോധ്യ മസ്ജിദ് നിർമാണ സമിതികൾ പിരിച്ചുവിട്ടു; നാലു വർഷം കൊണ്ട് സമാഹരിഹരിച്ചത് വെറും ഒരു കോടി മാത്രം

അഡ്മിനിസ്‌ട്രേറ്റിവ്, ഫിനാന്‍സ്. വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്.

Published

on

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പകരമായി അയോധ്യയില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്നതിന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികളും പിരിച്ചുവിട്ടു.

അഡ്മിനിസ്‌ട്രേറ്റിവ്, ഫിനാന്‍സ്. വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. അയോധ്യയിലെ ധന്നിപൂരില്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് നാലു വര്‍ഷമായിട്ടും ഒരു കോടി മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടൊള്ളൂ. പ്രവാസികളായ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് വിദേശത്തുനിന്നും പണം പിരിക്കാന്‍ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷന്‍. കഴിഞ്ഞ ജനുവരി 22ന് രാമക്ഷേത്രം തുറന്നു കൊടുത്തിരുന്നു.

Continue Reading

india

ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക കരുതല്‍; അജിത് കുമാറിനെ മാറ്റില്ല, നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമെന്ന് മുഖ്യമന്ത്രി

എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Published

on

എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍എസ്എസ് നേതാക്കളെ അജിത്കുമാര്‍ എന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് പൂര്‍ണമായും തള്ളുകയായിരുന്നു. മാത്രവുമല്ല സിപിഐ അടക്കമുള്ള ഘടകകക്ഷികളും, പി.വി അന്‍വര്‍ എംഎല്‍യും അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം

Continue Reading

Trending