Connect with us

Football

ഓണം കളറാക്കാൻ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ പഞ്ചാബ് എഫ്സി

അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ മത്സരം. ഇന്ന് രാത്രി 7.30ന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നെല്‍കുമെന്ന് ഉറപ്പാണ്.അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

ഇവാന്‍ വുകോമനോവിച്ചിന്റെ പകരക്കാരന്‍ എന്ന കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി. തായ്‌ലാന്‍ഡിലെയും കൊല്‍ക്കത്തയിലെയും മുന്നൊരുക്കത്തിന് ശേഷം സ്റ്റാറേ എന്ത് തന്ത്രമായിരിക്കാം ഒരുക്കുകായെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അലക്‌സാണ്ടര്‍ കോയെഫ്, നോഹ സദോയി, ജീസസ് ജിമിനസ്, നായകന്‍ അഡ്രയന്‍ ലൂണ, മലയാളി താരങ്ങളായ കെ പി രാഹുല്‍, വിബിന്‍ മോഹന്‍, ഗോളി സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ കളത്തിലിറങ്ങും.

Football

രണ്ട് ഗോളും ഒരു അസിസ്റ്റും; പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മെസ്സി

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്.

Published

on

രണ്ട് മാസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസ്സി. ഫിലാഡെല്‍ഫിയ യൂണിയനെതിരെയാണ് മെസ്സി കളത്തില്‍ ഇറങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോള്‍ നേടി ഇന്റര്‍ മയാമി വിജയിച്ച മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നല്‍കിയത്.

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്. മത്സരം തുടങ്ങി കുറച്ചു മിനിറ്റുകള്‍ക്കുശേഷം തന്നെ മിഖായേല്‍ ഉഹ്റെയിലൂടെ ഫിലാഡെല്‍ഫിയ ലീഡ് നേടിയിരുന്നു.

26ാം മിനിറ്റില്‍ മെസ്സി മയാമിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ജോര്‍ദി ആല്‍ബയില്‍ നിന്നും പന്ത് സ്വീകരിച്ച സുവാരസ് അത് മെസ്സിയിലേക്ക് എത്തിക്കുകയായിരുന്നു. നാല് മിനിറ്റുകള്‍ക്ക് ശേഷം മെസ്സി വീണ്ടും ഗോളടിച്ചതോടെ മയാമി മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു. അവസാന മിനിറ്റുകളില്‍ മെസ്സിയുടെ പാസ്സില്‍ സുവാരസ് ഗോള്‍ നേടിയതോടെ മയാമി ലീഡ് അടയാളപ്പെടുത്തി.

മയാമിയുടെ തുടര്‍ച്ചയായുള്ള അഞ്ചാം വിജയമായിരുന്നു ഈ മത്സരത്തിലേത്. കോപ്പ അമേരിക്ക ഫൈനലിലുണ്ടായ പരിക്കിനുശേഷം മെസ്സി ആദ്യമായാണ് ഫുട്ബോള്‍ ഗ്രൗണ്ടിലെത്തുന്നത്.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള: മലപ്പുറം എഫ്.സി കാലിക്കറ്റ് എഫ്.സിയെ നേരിടും

മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലാസിക് പോരാട്ടത്തിന് ഇന്ന് മഞ്ചേരി വേദിയാകും. അയല്‍ക്കാരായ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരം പയ്യനാട് സ്റ്റേഡി യത്തില്‍ രാത്രി 7.30നാണ്. മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്. ഉദ് ഘാടന മത്സരത്തില്‍ തന്നെ ഫോഴ്‌സ് കൊച്ചിയെ അവരുടെ തട്ടകത്തില്‍ പോയി രണ്ടു ഗോളിന് തകര്‍ത്തുവിട്ട മലപ്പുറം ആത്മവിശ്വാസത്തോടെയാണ് സ്വന്തം ഗ്രൗണ്ടിലിറങ്ങുന്നത്.

മഞ്ചേരിയില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുന്നത് മലപ്പുറം എഫ്.സിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. അതേസമയം കോഴി ക്കോടുനിന്നും നിരവധി ആരാധകരാണ് ഇന്ന് മത്സരം കാണാനായി തയ്യാറായിരിക്കുന്നത്. ഫാന്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസുകള്‍ കളി കാണാനായി തയ്യാറാക്കിയിട്ടുണ്ട്. കാലിക്കറ്റ് എഫ്.സി.ക്കും ഇത് രണ്ടാം മത്സരമാണ്. തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റുമുട്ടിയ ആദ്യ കളിയില്‍ ടീമിന് സമനില പിടിക്കാനേ സാധിച്ചുള്ളൂ. മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കാനായില്ല എന്ന നിരാശ മാറ്റാനാകും ടീം മലപ്പുറത്തിനെതിരെ ഇറങ്ങുന്നത്.

ഈ മത്സരത്തില്‍ നിന്നും ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം കൊച്ചിയിലെ ഉദ്ഘാടന മത്സരത്തി നിറങ്ങിയ ടീമില്‍ നിന്നും കാര്യമായ മാറ്റം മലപ്പുറം എഫ്.സി നടത്തിയേക്കില്ല. കൊച്ചിയില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാതിരുന്ന സാ ഞ്ചസ് തുടക്കം തന്നെ ടീമിലുണ്ടാകുമെന്നും അറിയുന്നു. ബ്രസീല്‍ താരം ബാര്‍ബോസ കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു. എന്നാല്‍ ഇത്തവണ ബാര്‍ബോസക്കും അവസരം ലഭിച്ചേക്കും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച മത്സരം തന്നെ നടത്താനും വിജയിക്കാനുമാ കും ഇന്ന് മലപ്പുറം കളത്തിലിറങ്ങുക. കാലിക്കറ്റ് മികച്ച ടീമാണെന്നും എന്നാല്‍ വിജയം തുടരാന്‍ തന്നെയാണ് ടീമിറങ്ങുകയെന്നും തിങ്ങി നിറഞ്ഞ ഗ്യാലറി നല്ല അനുഭവ മായിരിക്കുമെന്നും ഇത് കരുത്താകുമെന്നും മലപ്പുറം എഫ്.സി നായകന്‍ അനസ് എടത്തൊടിക പറഞ്ഞു.

 

Continue Reading

Football

ഇന്നത്തെ മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും

Published

on

ഷഹബാസ് വെളളില

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തില്‍ ഹോം മത്സരത്തിനിറങ്ങിയ തൃശൂര്‍ മാജിക് എഫ്.സി മത്സരം കൈവിട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു തൃശൂരിന്റെ തോല്‍വി.രണ്ടാം പകുതിയില്‍ ആഞ്ഞടിച്ച കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടു ഗോളുകളാണ് നേടിയത്. സ്‌പെയിന്‍ താരങ്ങളാണ് കണ്ണൂരിന്റെ രക്ഷകരായത്. ഡേവിഡ് ഗ്രാന്‍ഡെ (71), അല്‍വാരോ അല്‍വാരസ് (94) എന്നിവര്‍ കണ്ണൂരിനായി ഗോള്‍ നേടിയപ്പോള്‍ അഭിജിത്ത് സര്‍ക്കാറിന്റെ വകയായിരുന്നു തൃശൂര്‍ മാജിക് എഫി.യുടെ ഏക ഗോള്‍.

88-ാം മിനുറ്റില്‍ തൃശൂരിന്റെ ഹെന്‍്ട്രിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. വിജയത്തോടെ കണ്ണൂര്‍ വാരിയേഴ്‌സ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇന്ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും.
മഴയില്‍ നനഞ്ഞ് കുതിര്‍ന്ന ഗ്രൗണ്ടില്‍ ഇരു ടീമുകളും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. തൃശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും നൂറുകണക്കിന് കാണികളും മത്സരം കാണാനെത്തിയിരുന്നു.നായകന്‍ സി.കെ വിനീദിനെ കൂടാതെ അര്‍ജുന്‍ എം.എം, ആദില്‍ പി, ജസ്റ്റിന്‍ ജോര്‍ജ്ജ് എന്നീ മലയാളി താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ തന്നെ അവസരം ലഭിച്ചു. മുഹമ്മദ് ഫഹീസ്, നജീബ്, അശ്വിന്‍ കുമാര്‍, അജ്മല്‍ പിഎ എന്നിവരായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടിയ മലയാളികള്‍. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടിനോട് കൂടി പൊരുതിയാണ് ഇരുടീമുകള്‍ കളിച്ചുമുന്നേറിയത്.

ആദ്യ മിനുറ്റുകളില്‍ തന്നെ തൃശൂര്‍ നായകന്‍ സി.കെ വിനീദിന്റെ മുന്നേറ്റമാണ് കണ്ടത്. ബ്രസീല്‍ താരം ടൊസ്‌കാനോയും വിനീദും നിരന്തരം കണ്ണൂര്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു. ഇതിന് ഉത്തരം കിട്ടിയത് 36-ാം മിനുറ്റില്‍. നായകന്‍ സി.കെ വിനീദിന്റെ പരിചയസമ്പത്തും വേഗതയും കരുത്താക്കി തൃശൂര്‍ മാജിക് എഫ്.സി ലീഡ് നേടി. മധ്യഭാഗത്തുനിന്നും നീട്ടിയടിച്ച് പന്ത് കാലില്‍ കോര്‍ത്ത് രണ്ടു താരങ്ങളെ മറികടന്ന് മുന്നേറിയ സി.കെ വിനീദ് ഇടതുഭാഗത്ത് ഫ്രീയായി നിന്നിരുന്ന അഭിജിത്തിന് പന്ത് നല്‍കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മനോഹരമായൊരു ഷോട്ടിലൂടെ മുന്‍ മുഹമ്മദന്‍സ് താരം അഭിജിത്ത് സര്‍ക്കാര്‍ മാജിക് എഫ്.സിയെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച കണ്ണൂര്‍ വാരിയേഴ്‌സിന് സമനില കണ്ടെത്താന്‍ മികച്ച അവസരങ്ങള്‍ ലങഭിച്ചെങ്കിലും ഗോള്‍ മാറി നിന്നു. ആദ്യ പകുതിയില്‍ കണ്ട കണ്ണൂരിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. തുടക്കം തന്നെ ആഞ്ഞടിച്ചു മുന്നേറിയ കണ്ണൂര്‍ 71-ാം മിനുറ്റില്‍ സമനില കണ്ടെത്തി. വികാസ് എറിഞ്ഞ ത്രോ കൃത്യം ബോക്‌സിലേക്ക്. സ്പാനിഷ് താരം ഡേവിഡ് ഗ്രാന്‍ഡേയുടെ കാലിലേക്ക് വന്ന പന്ത് ഉഗ്രനൊരു ഷോട്ടിലൂടെ പോസ്റ്റിന്റെ വലതു മൂലയില്‍ തുളഞ്ഞു കയറി. ജയത്തിനായി ഇരു ടീമുകളും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. അവസരങ്ങള്‍ ഇരുവര്‍ക്കും ലഭിച്ചു.

88-ാം മിനിറ്റില്‍ തൃശ്ശൂരിന്റെ ഹെന്‍ഡ്രി അന്റോനി കണ്ണൂരിന്റെ നായകനെ ബോക്‌സിനു മുന്‍പില്‍ ഫൗള്‍ ചെയ്തതിനു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 10 പേരുമായായിരുന്നു പിന്നീട് തൃശ്ശൂരിന്റെ കളി. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ പ്രഗ്യാന്‍ സുന്ദര്‍ എടുത്ത കോര്‍ണര്‍ അല്‍വാരോ അല്‍വാരസ് ഹെഡറിലൂടെ വലയിലെത്തിച്ച് കണ്ണൂരിനു അവിസ്മരണീയ ജയം സമ്മാനിച്ചു.

Continue Reading

Trending