Connect with us

kerala

എത്ര ഉന്നത സ്ഥാനത്തുള്ള ആളുകളായാലും നടപടി വേണം; സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ

രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് വിഷയത്തിൽ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിവരം കിട്ടിയാൽ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നും സതി ദേവി പറഞ്ഞു. നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

ആരോപണം ഉയര്‍ന്നു വന്നിട്ടുള്ള പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് അധികാരസ്ഥാനത്തിരിക്കുന്നയാള്‍ക്കെതിരായത് കൊണ്ട് തന്നെ നിജസ്ഥിതി ആരാഞ്ഞുകൊണ്ട് കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. പ്രാഥമിക പരിശോധന നടത്തിക്കൊണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകും എന്നാണ് കരുതുന്നത്. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം – അവര്‍ പറഞ്ഞു.

ബം​ഗാളി നടി ശ്രീലേഖ മിത്രയാണ് കഴിഞ്ഞ ദിവസം രഞ്ജിത് ലൈം​ഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.

kerala

‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ യൂത്ത് ലീഗ് സി.എച്ച് അനുസ്മരണസെമിനാർ 28 ന്

‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂത്ത് ലീഗ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുക.

Published

on

ഇന്ത്യൻ ജനാധിപത്യ മതേതര ആശയങ്ങളെ ജനകീയമാക്കുന്നതിൽ തുല്യതയില്ലാത്ത പങ്ക് വഹിച്ച മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓർമ ദിനമായ സെപ്തംബർ 28 ന് ജില്ല തലത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂത്ത് ലീഗ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുക. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന യുവജാഗരൺ ക്യാമ്പയിന്റെ ഭാഗമായാണ് അനുസ്മരണ സെമിനാർ നടത്തുന്നത്.

സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനയാൽ സ്ഥാപിതമായ ഫെഡറിലിസത്തിന്റെ അന്തസത്തയെ ഇല്ലായ്മ ചെയ്യുന്ന ഫാഫിസ്റ്റ് ആശയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലൂടെ കേന്ദ്ര ഭരണകൂടം വിഭാവനം ചെയ്യുന്നതെന്നും ഇതിനെതിരെ ജനാധിപത്യ ഇന്ത്യൻ വിചാരം ശക്തിപ്പെടുത്തുന്നതിനാണ് ജില്ലാ തലങ്ങളിൽ സെമിനാർ നടത്തുന്നതെന്നും മുനവ്വറലി തങ്ങളും ഫിറോസും തുടർന്നു. ഇന്ത്യൻ ഫെഡറലിസം എറ്റവും വലിയ ഫെഡറൽ സംവിധാനങ്ങളിലൊന്നാണ്. രാജ്യത്ത് ദേശീയ, സംസ്ഥാന ,പ്രദേശിക തലങ്ങളിൽ ജനാധിപത്യ സർക്കാറുകൾക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളെയും സ്വതന്ത്ര ചുമതലകളെയും ഇല്ലായ്മ ചെയ്യുന്നതും ഏകതാ സംവിധാനത്തിലേക്ക് മാറ്റുക വഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതാണ്. ഇന്ത്യയിൽ ഫെഡറലിസം കേന്ദ്രം-സംസ്ഥാന സമവാക്യത്തിൽ അധിഷ്ഠിതമാണ്.

കേന്ദ്രവും സംസ്ഥാനങ്ങളും തങ്ങൾക്ക് നൽകിയ അധികാര മേഖലയിൽ സ്വാതന്ത്ര്യത്തോടെയുള്ള പ്രവർത്തനമെന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പ്രകാരം, സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സമയക്രമം കേന്ദ്രത്തിന്റെതുമായി ബന്ധിപ്പിക്കേണ്ടിവരും. ഇതു സംസ്ഥാനങ്ങളുടെ ഭരണസൗകര്യത്തെ ബാധിക്കും. ഇന്ത്യയുടെ ഭൂപ്രദേശവും, സംസ്‌കാരങ്ങളുടെ വൈവിധ്യവും പരിഗണിച്ച് ഫെഡറലിസം ജനാധിപത്യത്തിന്റെ നെട്ടല്ലാണ്.

സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പരിസ്ഥിതികളും , പ്രത്യേകതകളും മാറിമറിയുന്ന സാഹചര്യങ്ങളും വ്യത്യസ്തമാണ്. സംസ്ഥാന സർക്കാരുകൾ മുടങ്ങുകയോ താഴുകയോ ചെയ്താൽ, തിരഞ്ഞെടുപ്പ് വേളകൾ നിർബന്ധമായും മാറ്റേണ്ടിവരും. ഒരേ സമയത്ത് പാർലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ദേശീയ വിഷയങ്ങൾ സ്ഥാനപ്രാധാന്യം നേടും.

സംസ്ഥാന ചർച്ചകൾ, പ്രാദേശിക പ്രശ്നങ്ങൾ, അവരുടെ അഭ്യർത്ഥനകൾ പരിഗണിക്കപ്പെടാതെ പോവാൻ ഇത് കാരണമാവുകയും ഭരണത്തിൽ ഇത് പ്രതിഫലിക്കുകയും ചെയ്യുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. കോർപ്പറേഷൻ കൗൺസിലർ മുതൽ ഇന്ത്യൻ പാർലിമെൻറ് വരെയുള്ള ഭരണ സംവിധാനങ്ങളിൽ പങ്കാളിത്തം വഹിച്ച മികച്ച ഭരണാധികാരിയുടെ സ്മരണയിൽ വർത്തമാന ഇന്ത്യൻ രാഷ്ടീയം ചർചചെയ്യുന്ന സെമിനാർ വിജയിപ്പിക്കുവാൻ നേതാക്കൾ അഭ്യർത്ഥിച്ചു.

Continue Reading

kerala

വയനാട് പുനരധിവാസം; സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് 500 കോടി; ലഭിച്ചത് 41 കോടി മാത്രം

ട്രഷറിയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടത്.

Published

on

വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ചിലൂടെ 500 കോടി രൂപ സ്വരൂപിക്കാനുളള സര്‍ക്കാരിന്റെ കണക്കുക്കൂട്ടലുകള്‍ക്ക് കടിഞ്ഞാണിട്ട് ജീവനക്കാര്‍. സാലറി ചലഞ്ചിനായി തുറന്ന സിഎംഡിആര്‍എഫ് വയനാട് എന്ന ട്രഷറി അക്കൗണ്ടിലേക്ക് ഇതുവരെ കിട്ടിയത് 41.2 കോടി രൂപ മാത്രമാണ്. ട്രഷറിയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടത്.

ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41.2 കോടി രൂപ. സാമ്പത്തിക പ്രതിസന്ധി കാരണം ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ അനുമതിയില്ലാതിരുന്ന സാഹചര്യത്തില്‍ സാലറി ചലഞ്ച് ചെയ്യാന്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത് സര്‍ക്കാരിന് തിരിച്ചടിയായി. അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്കില്‍ അധികവും ലീവ് സറണ്ടര്‍ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്.

സാലറി ചലഞ്ചില്‍ 5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് ജീവനക്കാര്‍ നല്‍കേണ്ടത്. ഓഗസ്റ്റിലെ ശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെയും അടുത്തമാസങ്ങളില്‍ രണ്ട് ദിവസത്തെയും ശമ്പളം വീതം പരമാവധി മൂന്ന് ഗഡുക്കളായി നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 5 ദിവസത്തെ ശമ്പളം മുഴുവന്‍ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാര്‍ അടച്ചു. ഇനി അക്കൗണ്ടിലേക്ക് വരാനുള്ളത് ലീവ് സറണ്ടറും പിഎഫും പ്രയോജനപ്പെടുത്താത്തവരുടെ തുകയാണ്. ഈ കണക്കുകള്‍ പ്രകാരം 4 ദിവസത്തെ ശമ്പളം അടുത്ത രണ്ട് മാസങ്ങളില്‍ ലഭിച്ചാല്‍ പോലും പ്രതീക്ഷിച്ച തുക കിട്ടില്ല.

Continue Reading

kerala

‘എഡി.ജി.പി – ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

Published

on

തൃശൂർ പൂരം കലക്കലിലും എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലുമടക്കം വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് പൂരം കലക്കിയതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല പോയതെങ്കിൽ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണ്ടേ?. മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല എഡിജിപി പോയതെങ്കിൽ, ഇന്റലിജൻസ് റിപ്പോർട്ട് എന്തിന് പൂഴ്ത്തി?. ‌അപ്പോൾ, മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ട് തന്നെയാണ് എഡിജിപി ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷമാണ് പൂരം കലക്കിയത്. കമ്മീഷണറേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ എഡിജിപി അവിടെ മുഴുവൻ സമയം ഉണ്ടായിരുന്നു. പൂരം കലക്കാൻ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് ഉദ്യോ​ഗസ്ഥനെ സംരക്ഷിക്കുന്നത്- സതീശൻ പറഞ്ഞു.

മാനേജ്മെൻ്റിന്റെ ബ്ലൂ പ്രിന്റ് വേണ്ട എന്നു പറഞ്ഞ് എഡിജിപി ആണ് പുതിയ ബ്ലൂ പ്രിൻ്റ് കൊണ്ടുവന്നത്. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തു. അതിനാണ് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതെന്നും എന്നാൽ യഥാർഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

തൃശൂർ പൂരം കലക്കിയതിൽ ഏപ്രിൽ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കക്കം അന്വേഷണ റിപ്പോർട്ട് നടത്താനായിരുന്നു ആവശ്യം. എന്നാൽ അതുണ്ടായില്ല. അഞ്ചുമാസം കഴിഞ്ഞിട്ട് വീണ്ടും ഒരാഴ്ച നീട്ടി നൽകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണമെന്ന് ഉത്തരവിട്ടിട്ടും അതുണ്ടായില്ലെങ്കിൽ പിന്നെന്തിനാണ് പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിണറായി വിജയൻ ആ ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞു കൊടുക്കൂ. പിണറായിയെക്കൊണ്ട് പൊലീസിനെ നിയന്ത്രിക്കാനാവില്ല. പിണറായി വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല- സതീശൻ ചൂണ്ടിക്കാട്ടി.

അതല്ല, തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ യഥാർഥത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ആളുകൾ പ്രതികളാവുമെന്ന ഭയം കൊണ്ടാണോ ഈ കേസ് അന്വേഷിക്കാത്തതെന്നും സതീശൻ ചോദിച്ചു. പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പങ്ക് പുറത്തുവരും. ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് വിവരാവകാശ മറുപടി നൽകിയ സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്.

അയാളെവച്ച് അന്വേഷണം നടത്താൻ പാടില്ലെന്നാണ് പറയുന്നത്. പക്ഷേ എഡിജിപിയെ വച്ച് അന്വേഷണം നടത്താം. എഡിജിപിക്കെതിരെ ​ഗുരുതര ആരോപണം വന്നപ്പോൾ ആ എഡിജിപിക്കെതിരെ അയാളെ അതേ സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുതന്നെ അന്വേഷണം നടത്തുന്നത്- സതീശൻ കൂട്ടിച്ചേർത്തു.

Continue Reading

Trending