Connect with us

News

പാകിസ്താനിൽ നിന്ന് ഇറാഖിലേയ്ക്ക് പോയ തീർത്ഥാടകരുടെ ബസ് ഇറാനിൽ അപകടത്തില്‍പെട്ടു; 35 മരണം

53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

Published

on

പാകിസ്ഥാനില്‍ നിന്ന് തീര്‍ത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. പാകിസ്താന്‍ റേഡിയോയാണ് അപകട വിവരം റിപ്പോര്‍ട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയായ ലാര്‍കാന നഗരത്തില്‍ നിന്നുള്ളവരാണ്

മധ്യ ഇറാനിയന്‍ പ്രവിശ്യയായ യാസ്ദില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടത്തില്‍ 18ഓളം പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താനിലെ ഡോണ്‍ ന്യൂസ് ടിവി വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച് ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായും ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘അപകടത്തില്‍ 11 സ്ത്രീകള്‍ക്കും 17 പുരുഷന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവരില്‍ 7 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറ് പേര്‍ ആശുപത്രി വിട്ടു’വെന്നും യാസ്ദ് പ്രവിശ്യയിലെ ദുരിത മാനേജ്‌മെന്റ് ഡയറക്ടറെ ഉദ്ധരിച്ച് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അര്‍ബെയിന്‍ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീര്‍ത്ഥാടകര്‍.

 

kerala

സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം

Published

on

സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് അഞ്ച് ലക്ഷമായി കുറച്ചത്.

തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി. നേരത്തെ ഓണച്ചിലവുകൾക്കായി 4200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയിരുന്നു.

ഈ സാമ്പത്തിക വർഷം 37512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതിൽ ‍‍ഡിസംബർ വരെയുള്ള 21253 കോടി രൂപ സെപ്റ്റംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം ‍ജനുവരി മുതൽ മാർച്ച് വരെയായിരിക്കും എടുക്കാനാവുക.

Continue Reading

Health

നിപയിൽ ആശ്വാസം; മരിച്ച യുവാവിൻറെ മാതാവും ബന്ധുക്കളളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരും നെഗറ്റീവ്‌

ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 18) പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയത്. 19 പനി കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

GULF

സൗഹൃദത്തിൻ്റെയും മാനവികതയുടെയും പൈതൃകം ഉയർത്തിപ്പിടിക്കുക ദമാം സൗഹൃദ വേദി

സമസ്ത സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളെയും കെ.എം മൗലവിയെയും ഡോ : ഗഫുറിനെയും പ്രാസ്ഥാനികമായി അവരുടെ വിദ്യഭ്യാസ സംരഭങ്ങൾക്ക് പിന്തുണയും സഹായവും ബാഫഖിതങ്ങൾ നൽകിയിട്ടുണ്ട്.

Published

on

സമുദായ ധൃവീകരണവും ഫാഷിസവും കു ത്തഴിഞ്ഞ ജീവിതരീതിയും ലഹരിമയക്ക് മരുന്നു വ്യാപനവും കേരളീയ സമുഹം ഭീതിജനകമായ അന്തരിക്ഷത്തിലാണെന്നും ബാഫഖിതങ്ങൾ യുഗമാണ് കേരള പൈതൃകത്തിന് അടിത്തറ പാകിയതെന്നും ബാഫഖി തങ്ങളുടെ പൊതു ,മത, രാഷ്ട്രിയപ്രവവർത്തന രീതിയാണ് ഇതിൽ പ്രതിരോധ രിതിയാക്കേണ്ടതെന്നും ദമാമ് അൽഅബിർ ഓഡിറ്റോറിയത്തിൽ ചേർന്ന
കേരള പൈതൃകം വർഗ്ഗിയത പ്രതിരോധ സാധ്യതകൾ ‘സെമിനാർ അഭിപ്രായപ്പെട്ടു.
സമസ്ത സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളെയും കെ.എം മൗലവിയെയും ഡോ : ഗഫുറിനെയും പ്രാസ്ഥാനികമായി അവരുടെ വിദ്യഭ്യാസ സംരഭങ്ങൾക്ക് പിന്തുണയും സഹായവും ബാഫഖിതങ്ങൾ നൽകിയിട്ടുണ്ട്.

വർഗ്ഗിയ ചിന്താഗതി മുളയിലെ പ്രതിരോധിക്കാൻ വർഗ്ഗീയ വിഭാഗിയതക്ക് തുടക്കം കുറിച്ച നടുവട്ടം, ചാവക്കാട് – പയ്യോളി കലാപങ്ങളെ തുടക്കത്തിൽ തന്നെ മുറിച്ച് മാറ്റിയ ‘മാതൃക ബാഫഖിതങ്ങളും R ശങ്കറും പട്ടവും കേളപ്പനും കാണിച്ച് തന്ന പൈതൃകം ഇന്നും മാതൃകയാണ്.

ബാഫഖി തങ്ങളുടെ വെക്തി വിശുദ്ധിയുള്ളതനിമയാർന്ന രാഷ്ട്രിയ,മത പ്രവൃർ ത്തനങ്ങൾ പുതിയ തലമുറ പഠന വിധേയമാക്കേണ്ടതുന്നും സ്ക്കൂൾ തലം മുതൽ ഇത്തരം മാതൃകായോഗ്യരുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുംയോഗം അഭിപ്രായപെട്ടു. ഡോ:ഖാസിമുൽ ഖാസിമി ഉൽഘാടനം ചെയ്തു.

മജിദ് കൊടുവള്ളി അദ്ധ്യക്ഷനായിരുന്നു അമീറലി കൊയിലാണ്ടി അബ്ദുൽ മജീദ് ചുങ്കത്ത റ മുജീബ് കൊയിലാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഫൈസൽ ഇരിക്കൂർ സ്വാഗതവും ശരീഫ്പാറപ്പുറത്ത് നന്ദിയും പറഞ്ഞു

Continue Reading

Trending