Connect with us

kerala

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മൂന്നായി വിഭജിക്കുക: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയും തനത് വരുമാനവുമുള്ള ഗ്രാമ പഞ്ചായത്താണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്. 2011 ലെ സെൻസസ് പ്രകാരം 68,432 ആണ് ഒളവണ്ണയിലെ ജനസംഖ്യ.14 വർഷം കഴിഞ്ഞതിനാൽ നിലവിൽ ഏകദേശം ഒരു ലക്ഷ ത്തോളം ജനസംഖ്യയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. പതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള 14 ഗ്രാമ പഞ്ചായത്തുകളും, പതിനയ്യായിരത്തിൽ താഴെ മാത്രം ജനസംഖ്യ- യുള്ള 85 ഗ്രാമ പഞ്ചായത്തുകളും കേരളത്തിൽ നിലനിൽക്കുമ്പോഴാണ് അതിന്റെ ആറിരട്ടി ജനസംഖ്യയുള്ള ഒളവണ്ണ പഞ്ചായത്ത് ഒരു ഗ്രാമ പഞ്ചായത്തായി തുടരുന്നത്.നി- ലവിലെ സർക്കാർ ഉത്തരവ് പ്രകാരം പരമാവധി 24 വാർഡുകൾ മാത്രമാണ് ഒരു പഞ്ചായ- ത്തിൽ ഉണ്ടാവുക.അത് പ്രകാരം ഒളവണ്ണയിലെ ഒരു വാർഡിലെ ശരാശരി ജനസംഖ്യ 2,851 ആണ്.കേരളത്തിലെ ഒരു വാർഡിലെ ശരാശരി ജസംഖ്യ 1,503 ആണ്.ഇതിൻ്റെ ഇരട്ടിയോളം ജനസംഖ്യയാണ് ഒളവണ്ണയിലെ ഒരോ വാർഡിലും ഉണ്ടാവുക.

ഇതിന് മുമ്പും പഞ്ചായത്ത് വിഭജന ആവശ്യം ഉയർന്നിരുന്നുവെങ്കിലും തങ്ങളുടെ രാഷ്ട്രീയ ആധിപത്യത്തിന് കോട്ടം തട്ടും എന്ന് കരുതി ഒളവണ്ണയിലെ ഭരണക്കാരും സർക്കാരും അതിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്‌തിരുന്നത്. കോഴിക്കോട് കോർപ്പറേഷ- നോട് അതിർത്തി പങ്കിടുകയും ജനങ്ങൾ തിങ്ങി താമസിക്കുകയും ചെയ്യുന്ന ഒളവണ്ണയിലെ ജനങ്ങളോട് സർക്കാർ പുലർത്തുന്ന ഈ സമീപനം പ്രതിഷേധാർഹമാണ്.ഒളവണ്ണ വിഭജിച്ച് കൂടുതൽ പഞ്ചായത്തുകൾ രൂപീകരിക്കുന്ന പക്ഷം ആളോഹരി സേവനം വർദ്ധിപ്പിക്കുവു- ാനും ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുവാനും സാധിക്കും.അത് പോലെ കൃഷി ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ഡിസ്‌പൻസറി, ആയുർവേദ ക്ലിനിക്കുകൾ പോലയെള്ള സേവനങ്ങളും, പഞ്ചായത്തുകൾക്ക് വിവിധയിടങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ടുകളും കൂടുതൽ ലഭ്യമാക്കാൻ സാധിക്കും. കേവലം രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം മുൻ നിറുത്തി ഒരു വാർഡ് അധികരിപ്പിക്കാനാണ് സർക്കാരും അധികാരികളും ഇപ്പോൾ ശമിക്കുന്നത്.വാർ ഡുകൾ പുനഃക്രമീകരിച്ചത് കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ പ്രയാസങ്ങൾ മാറുകയില്ല.മറി- ച്ച് കൂടുതൽ പ്രയാസങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുക.ഒരു വാർഡ് കൂടുതൽ വരു- മ്പോൾ തന്നെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡ് നമ്പറുകളും മാറുകയും, അതിനനുസരിച്ച് കെട്ടിട നമ്പറുകളിലും മാറ്റം വരും. കെട്ടിട നമ്പർ പതിക്കുന്നതും, രജിസ് ട്രേഷൻ പുതുക്കുന്നതുമായി ഒരുപാട് ഉത്തരാവാദിത്തങ്ങൾ പഞ്ചായത്ത് ജീവനക്കാരിലേ- ക്ക് വരും.ഇത് ജോലി ഭാരം അധികരിപ്പിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണതയിലാക്കുകയുമാണ് ചെയ്യുക.

ഒളവണ്ണയിലെ ജനസംഖ്യയും ജനസാന്ദ്രതയും കണക്കിലെടുത്ത് ഒളവണ്ണ പഞ്ചായത്തിനെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിായി വിഭജിക്കാൻ സർക്കാർ ഉത്തരവിറക്കണമെന്ന് 2024 ആഗസ്റ്റ് 19 തിങ്കളാഴ്‌ച ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

Published

on

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില്‍ സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആര്‍.ആസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തേണ്ട യാതൊരുവിധ സാഹചര്യവുമില്ലായിരുന്നെന്നും എന്നിട്ടും അജിത്ത് കുമാര്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും പ്രകാശ് ബാബു ലേഖനത്തില്‍ എഴുതി. അതിനാല്‍തന്നെ ഇത്തരം സാഹചര്യത്തില്‍ ജനഹിതം മാനിച്ച് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും അല്ലാത്തപക്ഷം അത് ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

‘1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത് ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനമായിരുന്നു. ജനഹിതമാണ് സര്‍ക്കാരിന്റെ ചാലകശക്തിയെന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ താരതമ്യേന ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരമൊരു അവസ്ഥയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കാരണം കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. പൊലീസ് മേധാവിയേയും ആഭ്യന്തര വകുപ്പിനെയും അറിയിക്കാതെ ഹൈന്ദവ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ കാരണം അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്.

എന്നാല്‍ ഈ സന്ദര്‍ശനത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഈ സന്ദര്‍ഭത്തില്‍ അന്വേഷണ റിപ്പോട്ടല്ല ആവശ്യം. മറിച്ച് രാഷട്രീയ ബോധ്യമാണ് വേണ്ടത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്,’ ലേഖനത്തില്‍ പ്രകാശ് ബാബു എഴുതി

Continue Reading

kerala

പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍.

ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നത്. ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആര്‍ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനല്‍കിയിരുന്നത്. ശശിക്കെതിരെ പരാതി എഴുതിനല്‍കിയിരുന്നില്ല.

എഴുതിനല്‍കിയാല്‍ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ദൂതന്‍ മുഖേന ഇപ്പോള്‍ പി.വി അന്‍വര്‍ പരാതി പാര്‍ട്ടിക്ക് കൈമാറിയത്. എം.വി ഗോവിന്ദന്‍ നിലവില്‍ ആസ്ത്രേലിയയിലാണ്. തിരികെ വന്നശേഷമായിരിക്കും തുടര്‍നടപടികളുണ്ടാവുക.

അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണ്, മുഖ്യമന്ത്രിയേല്‍പ്പിച്ച ദൗത്യങ്ങള്‍ പി. ശശി ചെയ്യുന്നില്ല, കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് നേരത്തെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നത്. ഇവയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് എഴുതിനല്‍കിയിരിക്കുന്നത്.

Continue Reading

kerala

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്

Published

on

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം തയ്യാറാക്കിയ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിൻ്റെ (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷനാണ് ഡൽഹിയിലെ നാഷണൽ പേഷ്യൻ്റ് സേഫ്റ്റി കോൺഫറൻസിൽ വെച്ച് എൻ എ ബി എച്ച് സി ഇ ഒ അതുൽ മോഹൻ കോൻച്ചാറിൽ നിന്ന് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ആരോഗ്യ സംരക്ഷണ മേഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ, സിസ്റ്റങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വിലയിരുത്തി ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷൻ പ്രക്രിയപൂർത്തീകരിച്ചത്.

ഡിജിറ്റൽ ഹെൽത്ത് മേഖലയിൽ രോഗികൾ, ആരോഗ്യ പരിരക്ഷാ ജീവനക്കാർ, മറ്റ് പങ്കാളികൾ എന്നിവരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും,ശക്തമായ ആരോഗ്യ സംവിധാനം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം അക്രഡിറ്റേഷൻ്റെ പ്രാഥമിക ലക്ഷ്യം. രോഗികളുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും,ഡിജിറ്റൽ ആരോഗ്യത്തിലെ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും അക്രഡിറ്റേഷൻ ഒരു നിർണായക മാനദണ്ഡമായി കണക്കാക്കുന്നു.

Continue Reading

Trending