Connect with us

Science

ആകാശത്ത് ഒരുങ്ങുന്നത് അതിമനോഹര ദൃശ്യവിരുന്ന്; ഇന്ന് സൂപ്പര്‍മൂണിനെ കാത്ത് ലോകം

ഇന്ന് ഓഗസ്റ്റ് 19 രാത്രി ഏകദേശം 11.56 ന് സൂപ്പർ മൂണ്‍ ഉണ്ടാകും.

Published

on

ആകാശക്കാഴ്ചകള്‍ എല്ലാവർക്കും ഇഷ്ടമാണ്. നക്ഷത്രങ്ങളേയും ചന്ദ്രനെയും സൂര്യനെയും എല്ലാവരും സ്നേഹിക്കുന്നുണ്ട്.

അത് കാണാൻ തന്നെ ഒരു മനോഹര കാഴ്ചയാണ്. എന്നാല്‍ ഇതാ ആകാശത്തെയും ആകാശക്കാഴ്ചകളെയും സ്നേഹിക്കുന്നവർക്ക് വലിയൊരു ആകാശ വിരുന്ന് തന്നെ ഒരുങ്ങാൻ പോകുകയാണ്. വേറെ ഒന്നുമില്ല, നമ്മുടെ സൂപ്പർമൂണ്‍ പ്രതിഭാസമാണ് നിങ്ങളെ കാത്ത് വരാൻ പോകുന്നത്. ഇന്ന് ഓഗസ്റ്റ് 19 രാത്രി ഏകദേശം 11.56 ന് സൂപ്പർ മൂണ്‍ ഉണ്ടാകും.

നാസയുടെ കണക്കനുസരിച്ച്‌, രണ്ടോ മൂന്നോ വർഷത്തിലൊരിക്കല്‍ ഇത് കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണല്‍ ബ്ലൂ മൂണ്‍ ഉണ്ടായിരുന്നു, അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ 2027 മെയ് മാസത്തില്‍ സംഭവിക്കും. ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള പ്രതിമാസ ഭ്രമണപഥം ഒരു പൂർണ്ണ വൃത്തമല്ല. ഓരോ മാസവും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു സ്ഥലത്ത് എത്തുന്നു, ഇത് പെരിജീ എന്നറിയപ്പെടുന്നു. ഈ പെരിജിയോടൊപ്പം പൂർണ്ണചന്ദ്രനും ചേരുമ്ബോള്‍, അത് ഒരു സൂപ്പർമൂണ്‍ ആയി മാറും, ഇന്ന് രാത്രി ഇത് കാണാനാകും.

1979-ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂണ്‍ എന്ന പദം ഉപയോഗിച്ചത്. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ ചന്ദ്രന്മാരാണ് ഫുള്‍ സൂപ്പർമൂണ്‍. സാധാരണ ചന്ദ്രനെക്കാള്‍ 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.

എന്താണ് ബ്ലൂമൂണ്‍ ?

ഒരു ബ്ലൂമൂണ്‍ യഥാർത്ഥത്തില്‍ ചന്ദ്രന്റെ നിറത്തെ സൂചിപ്പിക്കുന്നില്ല. നാല് പൗർണ്ണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണിത്. ബ്ലൂമൂണ്‍ എന്ന പേരില്‍ ചിത്രങ്ങളില്‍ കാണപ്പെടുന്നത് ഫില്‍റ്ററുകളുടെ വിദ്യയാണ്. പക്ഷേ ചന്ദ്രൻ നീലനിറമായ അവസരങ്ങളുണ്ട്. 1883ല്‍ ഒരു ഇന്തോനേഷ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും അന്തരീക്ഷത്തിലേക്ക് 50 മൈല്‍ (80 കിലോമീറ്റർ) വരെ ഉയരത്തില്‍ ചാരം വ്യാപിക്കുകയും ചെയ്തു.

ചെറിയ ചാര കണങ്ങള്‍ – ഏകദേശം ഒരു മൈക്രോണ്‍ വലിപ്പമുള്ളവ ഒരു ഫില്‍ട്ടറായി പ്രവർത്തിച്ചു, ചുവന്ന വെളിച്ചം വിതറുകയും ചന്ദ്രനെ ഒരു പ്രത്യേക നീല-പച്ച നിറമാക്കുകയും ചെയ്തു.

മറ്റ് ചില അഗ്നിപർവ്വത സ്ഫോടനങ്ങളും 1983-ല്‍ മെക്സിക്കോയിലെ എല്‍ ചിച്ചോണ്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതും 1980-ല്‍ സെൻ്റ് ഹെലൻസ് പർവതവും 1991-ല്‍ പിനാറ്റുബോ പർവതവും പൊട്ടിത്തെറിച്ചതും ഉള്‍പ്പെടെ നീല ചന്ദ്രന് കാരണമായത്രെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘മാല്‍’ (MAL); പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL.

Published

on

പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. ‘മാല്‍’ (MAL) എന്നാണ് പേരിട്ടത്. 1972ല്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര ഇതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഈ തന്മാത്രയുടെ അഭാവം മനുഷ്യരില്‍ പുതിയ രക്തഗ്രൂപ്പ് നിലനില്‍ക്കുന്നുണ്ടെന്ന ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്‍എച്ചഎസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് (ബ്രിസ്റ്റോള്‍), ഇന്റര്‍നാഷ്ണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി, ബ്രിസ്റ്റോള്‍ യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് AnWj ആന്റിജന്റെ ജനിതക പശ്ചാതലം തിരിച്ചറിഞ്ഞത്.

ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. ഇതിനെ എളുപ്പം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് യൂനിവാഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ട് സെല്‍ ബയോളജിസ്റ്റ് ടിം സാച്ച്വെല്‍ പറഞ്ഞു.

‘ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവില്‍ അപൂര്‍വവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ കഴിയുന്ന പ്രയത്‌നത്തിന്റെ പരിസമാപ്തിയാണെന്നും യുകെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു.

 

 

 

Continue Reading

News

ബഹിരാകാശ നടത്ത ദൗത്യം പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ് തിരിച്ചെത്തി

അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്‍, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.

Published

on

ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ്. പൊളാരിസ് ഡോണ്‍ ദൗത്യം പൂര്‍ത്തീകരിച്ച് യാത്രികര്‍ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്ന് പ്രശംസിച്ച് നാസ. അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്‍, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.

അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്‍ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. പിന്നീട് സാറാ ഗില്ലിസ് ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയിസ് സെന്ററില്‍നിന്നാണ് സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച പൊളാരിസ് പേടകം കുതിച്ചത്. വ്യാഴാഴ്ചയാണ് ദൗത്യസംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്.

Continue Reading

india

എസ്എസ്എല്‍വി വിക്ഷേപണം വിജയം; ഇഒഎസ്-08 ഭ്രമണപഥത്തില്‍

. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് എട്ടിനെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു.

Published

on

ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് എട്ടിനെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. അതെസമയം വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ദുരന്ത നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹം പങ്കുവെക്കും. ദൗത്യ കാലാവധി ഒരു വര്‍ഷമാണ്. സ്പേസ് കിഡ്‌സ് ഇന്ത്യ നിര്‍മിച്ച എസ്ആര്‍ സിറോ ഡിമോസറ്റും ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു.

എസ്എസ്എല്‍വി-ഡി3/ഇഒഎസ്-08 ദൗത്യത്തിലൂടെ ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തെ പരീക്ഷിക്കുകയയും ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുകയുമാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ദൗത്യം വിജയിക്കുന്നതോടെ എസ്എസ്എല്‍വിയുടെ വികസനം പൂര്‍ത്തിയാകും. 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ സാധിക്കുന്ന റോക്കറ്റാണ് എസ്എസ്എല്‍വി ഡി3.

Continue Reading

Trending