Connect with us

india

‘മോദിയും സംഘവും കലയെ ഭയപ്പെടുന്നു’; ഗ്രാന്റ് പട്ടികയില്‍ നിന്ന് ബംഗാളിലെ 10 നാടക സംഘങ്ങളെ ഒഴിവാക്കി

പ്രമുഖ നാടക പ്രവര്‍ത്തകരായ മേഘ്‌നാഥ് ഭട്ടാചാര്യ, ദേബേഷ് ചതോപാധ്യായ, അന്തരിച്ച തെസ്പിയന്‍ സൗമിത്ര ചാറ്റര്‍ജിയുടെ മകള്‍ പൗലോമി ബസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെയാണ് പുതിയ ലിസ്റ്റില്‍ നിന്ന് മന്ത്രാലയം പുറത്താക്കിയത്.

Published

on

റിപ്പര്‍ട്ടറി ഗ്രാന്റ് പട്ടികയില്‍ നിന്ന് പശ്ചിമ ബംഗാളിലെ നാടക സംഘങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ബംഗാളിലെ പത്ത് സംഘങ്ങളെയാണ് പട്ടികയില്‍ നിന്ന് പുറത്താക്കിയത്. ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രത്തിന്റെ നടപടി. സാംസ്‌കാരിക മന്ത്രാലയം പുതുതായി പുറത്തിറക്കിയ പട്ടികയില്‍ ബംഗാളിലെ 296 നാടക സംഘങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രമുഖ നാടക പ്രവര്‍ത്തകരായ മേഘ്‌നാഥ് ഭട്ടാചാര്യ, ദേബേഷ് ചതോപാധ്യായ, അന്തരിച്ച തെസ്പിയന്‍ സൗമിത്ര ചാറ്റര്‍ജിയുടെ മകള്‍ പൗലോമി ബസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെയാണ് പുതിയ ലിസ്റ്റില്‍ നിന്ന് മന്ത്രാലയം പുറത്താക്കിയത്.

നാടക സംഘങ്ങള്‍ക്ക് ധനസഹായം ഉറപ്പ് നല്‍കുന്ന കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പദ്ധതിയാണ് റിപ്പര്‍ട്ടറി ഗ്രാന്റ് സംവിധാനം. ഈ പദ്ധതിയില്‍ നിന്നാണ് ബംഗാളിലെ നാടക സംഘങ്ങളുടെ പേരുകള്‍ വെട്ടിയിരിക്കുന്നത്. കേന്ദ്ര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ നിരവധി നാടക പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. നാടക സംഘമായ ‘സംസ്രിതി’യുടെ അധ്യക്ഷനായ ദേബേഷ് ചതോപാധ്യായ കേന്ദ്രത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് പ്രതികരിച്ചു. സിനിമ നിര്‍മിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ സംഘത്തെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്നും ചതോപാധ്യായ പറഞ്ഞു.

എന്നാല്‍ താന്‍ ഒരു സിനിമ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു, അത് 10 വര്‍ഷം മുമ്പാണെന്നും ദേബേഷ് ചതോപാധ്യായ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടി അടിയന്തരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാന്റ് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന സമിതിയില്‍ ബംഗാളില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ലെന്നും ചതോപാധ്യായ ചൂണ്ടിക്കാട്ടി. ‘സയാക്’ എന്ന നാടക സംഘത്തിന്റെ തലവനായ മേഘ്‌നാഥ് ഭട്ടാചാര്യയും വിഷയത്തില്‍ പ്രതികരിച്ചു.

‘വര്‍ഷങ്ങള്‍ നീണ്ട സമരത്തിലൂടെയാണ് ഞങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. പുതുതായി രൂപീകരിക്കുന്നതും അറിയപ്പെടാത്തതുമായ നാടക സംഘങ്ങളെ സഹായിക്കാനാണ് ഈ പട്ടിക തയാറാക്കിയതെങ്കില്‍, അവരും ഞങ്ങള്‍ക്ക് സമാനമായി സമരം ചെയ്യട്ടെ,’ എന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാണ് ഇതിന് പിന്നിലെന്നും നാടക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കലയെ ബി.ജെ.പി പേടിക്കുകയാണെന്നും തെറ്റ് ചൂണ്ടിക്കാട്ടുന്നതിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ, ലിസ്റ്റില്‍ നിന്ന് ആരെയെങ്കിലും അന്യായമായി ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ കേന്ദ്രവുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവും രാജ്യസഭാ എം.പിയുമായ സമിക് ഭട്ടാചാര്യ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

india

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

Published

on

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.

Continue Reading

Trending