Connect with us

india

ലവ് യു പാരിസ്-5; ജനഗണമന അതിനായക് ജയഹേ..

പക്ഷേ ലോകകപ്പ് വേദികളിൽ,ഒളിംപിക് വേദികളിൽ നിരന്തരം കേൾക്കാറ് ഈ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ്. പാരിസിലെ ആദ്യ നാളിൽ തന്നെ കേട്ടു-പ്ലീസ് സ്റ്റാൻഡ് ഫോർ ദ നാഷണൽ ആന്തം ഓഫ് ചൈന

Published

on

ആ വികാരം വിവരണാതീതമാണ്.. അത് താരങ്ങളായാലും പരീശിലകരായാലും കാണികളായാലും മാധ്യമ പ്രവർത്തകരായാലും…. കായിക വേദികളിൽ മറ്റ് രാജ്യങ്ങളുടെ ദേശീയ ഗാനത്തിനായി എത്രയോ തവണ എഴുന്നേറ്റ് നിന്നിട്ടുണ്ട്. അമേരിക്കയുടെയോ, ചൈനയുടെയോ, അർജൻറീനയുടേയോ,ബ്രസീലിൻറെയോ ദേശീയഗാനം പരിചിതമല്ല. പക്ഷേ ലോകകപ്പ് വേദികളിൽ,ഒളിംപിക് വേദികളിൽ നിരന്തരം കേൾക്കാറ് ഈ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ്. പാരിസിലെ ആദ്യ നാളിൽ തന്നെ കേട്ടു-പ്ലീസ് സ്റ്റാൻഡ് ഫോർ ദ നാഷണൽ ആന്തം ഓഫ് ചൈന..( Please stand for the national anthem of China ).

ചൈനക്കാരുടെ ഗാനത്തിനൊപ്പം എഴുന്നേറ്റ് നിൽക്കാൻ വിധിക്കപ്പെടുമ്പോൾ സ്പോർട്ടിംഗ് സ്പിരിറ്റോടെ തന്നെ മനസ് പറയും-എന്നായിരിക്കും പ്ലീസ് സ്റ്റാൻഡ് ഫോർ ദ നാഷണൽ ആന്തം ഓഫ് ഇന്ത്യ.. ( Please stand for the national anthem of India ) എന്ന പ്രഖ്യാപനം വരുക എന്ന്. ഒളിംപിക്സും ലോകകപ്പ് ഫുട്ബോളുമെല്ലാം വലിയ വേദികളാണ്. അവിടം കീഴsക്കുന്നത് കൊച്ചു കൊച്ചു രാജ്യങ്ങളിലെ കായികതാരങ്ങളാണ്. മനസിനെ ഉടക്കിയ വല്ലാത്ത ഒരനുഭവം 2018 ലെ റഷ്യൻ ലോകകപ്പ് വേളയിലുണ്ടായിരുന്നു. മോസ്ക്കോയിലെ ലൂഷിനിക്കി സ്റ്റേഡിയത്തിൽ ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനൽ. കൊയേഷ്യ എന്നാൽ നമ്മുടെ കോഴിക്കോട് ജില്ലയുടെ മാത്രം വലുപ്പമുളള കൊച്ചുരാജ്യം. അവരാണ് ആഗോള ഫുട്ബോൾ വേദിയിൽ ഫൈനൽ കളിക്കാൻ പോവുന്നത്.

മൽസരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ പ്രഖ്യാപനം-ക്രൊയേഷ്യയുടെ ദേശീയ ഗാനത്തിനായി എല്ലാവരും എഴുന്നേറ്റ് നിൽക്കുക. എനിക്ക് തൊട്ടരികിൽ പ്രമുഖ ക്രോട്ട് പത്രമായ നോവി ലിസ്റ്റ് ( Novi list) ലേഖകനായിരുന്നു. സ്വന്തം ദേശിയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങുമ്പോൾ അവൻ കരയുകയായിരുന്നു. ആനന്ദാശ്രുക്കൾ പൊഴിയുന്ന ആ കാഴ്ച്ച ഞാൻ ക്യാമറയിൽ പകർത്തി. ആ വികാരം അത്ര മാത്രമാണെന്ന സത്യം ഇന്നലെയറിഞ്ഞു.. മനു ഭാക്കർ എന്ന അഭിമാനഷൂട്ടർ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലം നേടിയപ്പോൾ സ്വർണവും വെള്ളിയും നേടിയ ദക്ഷിണ കൊറിയക്കാരെക്കാൾ സന്തോഷം ഞങ്ങൾക്കായിരുന്നു. എവിടെയും ഇന്ത്യാ …ഇന്ത്യാ … വിളികൾ. ഗ്യാലറിയിൽ നമ്മുടെ ത്രിവർണ പതാകകൾ..എല്ലാവരും പരസ്പരം ആശ്ശേഷിക്കുന്നു. മനു മാത്രമല്ല കരഞ്ഞത്-ഞങ്ങളുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞിരുന്നു. മനസ് പറഞ്ഞു-Please Stand for the national anthem of India.. ജനഗണമന അതിനായക് ജയഹേ ഭാരത് ഭാഗ്യവിധാതാ..
പഞ്ചാബ്,സിന്ധ്,ഗുജറാത്ത്,മറാഠാ
ദ്രാവിഡഉത്കല വംഗാ..!
വിന്ധ്യഹിമാചല യമുനാഗംഗാ
ഉഝല ജലധിതരംഗാ..
തവശുഭ നാമേ ജാഗേ
തവശുഭ ആശിഷ മാഗേ
ഗാഹേ തവജയ ഗാഥാ
ജനഗണ മംഗളദായക ജയഹേ
ഭാരത ഭാഗ്യവിധാതാ..
ജയഹേ,ജയഹേ,ജയഹേ
ജയജയജയ ജയഹേ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചായയുമായി ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമം, ട്രാക്കിലേക്ക് തെന്നിവീണു, ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

on

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍ ശ്രമിക്കവേ തെന്നിവീണു. ട്രെയിന്റെ അടിയില്‍പെട്ട് സന്ദീപ് മരിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി.

Continue Reading

india

മുംബൈ മുൻ പൊലീസ് മേധാവി സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Published

on

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുന്‍ പൊലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

മഹാരാഷ്ട്ര ഇന്‍ചാര്‍ജ് രമേശ് ചെന്നിത്തലയുടെയും മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വര്‍ഷ ഗെയ്ക്വാദിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

ഐഐടി-കാന്‍പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 1986 ബാച്ച് ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18-ന് മുംബൈ പൊലീസ് കമ്മീഷണറായി നിയമിതനായി.

Continue Reading

india

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ തീവ്രവാദ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് അധിക്ഷേപിച്ചതിനാണ് നടപടി.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആര്‍രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിക്കവേ കേന്ദ്രമന്ത്രിയുടെ പരാമർശം. പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവനീത് സിംഗ് ബിട്ടു.

ഞാന്‍ എന്തിന് മാപ്പുപറയണം? പ്രസ്താവനയിൽ ഉറച്ച് ബിട്ടു

രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാനെന്തിന് ഖേദിക്കണം? പഞ്ചാബിൽ നമുക്ക് (സിഖ് സമുദായത്തിന്) നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരനെന്ന നിലയിൽ ഞാൻ എൻ്റെ വേദന പ്രകടിപ്പിക്കുകയാണ്. ബിട്ടു പറഞ്ഞു. ഇപ്പോൾ താൻ മന്ത്രിയാണെങ്കിലും ഒരു സിഖുക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദമായ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആ​ദ്യം മാപ്പ് പറയേണ്ടത് കോൺ​ഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർ​ഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺ​ഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പറഞ്ഞത്

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.

സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.

കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവയും രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

Continue Reading

Trending