Connect with us

kerala

കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചയാൾ ഞങ്ങളെ പഠിപ്പിക്കേണ്ട; വീണ ജോർജിനെതിരെ വിമർശനവുമായി വി.ഡി.സതീശൻ

ആലപ്പുഴ പൂച്ചാക്കലിൽ പട്ടാപ്പകൽ ദലിത് പെൺകുട്ടിയെ ആക്രമിച്ചവരെ 48 മണിക്കൂർ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Published

on

കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച വീണ ജോർജ് തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലാണ് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം ഉയർത്തിയത്. ആലപ്പുഴ പൂച്ചാക്കലിൽ പട്ടാപ്പകൽ ദലിത് പെൺകുട്ടിയെ ആക്രമിച്ചവരെ 48 മണിക്കൂർ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രതികളെ അറസ്റ്റ് ​ചെയ്യാത്ത ആ പൊലീസ് സ്റ്റേഷൻ ഇനി നമുക്ക് വേണോയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യു.ഡി.എഫിന്റെ അടിയന്തര പ്രമേയത്തിനിടെയാണ് വി.ഡി സതീശന്റെ പരാമർശം. കെ.കെ രമയാണ് യു.ഡി.എഫിനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പുച്ചാക്കലിലെ പ്രതികൾ സി.പി.എം നേതാക്കളായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പ്രതി​പക്ഷ നേതാവ് ആരോപിച്ചു.

തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്ക് സ്ഥാനക്കയറ്റം നൽകിയ പാർട്ടിയാണ് കോൺഗ്രസെന്ന് വീണ ജോർജ് പറഞ്ഞപ്പോഴാണ് കാപ്പ കേസ് പ്രതിക്ക് സ്വീകരണം നൽകിയാൾ തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വി.ഡി സതീശന്റെ പ്രസംഗത്തിനിടെ ഭരണപക്ഷ ബെഞ്ചുകളിൽ നിന്നും നിരവധി തവണ ബഹളമുണ്ടായി.

ബി.ജെ.പി അനുഭാവിയും കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സി.പി.എമ്മില്‍ ചേര്‍ന്നത് വിവാദമായിരുന്നു. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന്റെ പാർട്ടി പ്രവേശനമാണ് വിവാദത്തിന് കാരണമായത്. ഇയാൾക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ മന്ത്രി വീണ ജോർജ് പ​ങ്കെടുത്തിരുന്നു.

india

വഖഫ് ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യം തകര്‍ക്കും; സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് മുസ്‌ലിം ലീഗ്‌

Published

on

വഖഫ് ഭേദഗതി നിയമത്തിന് പിന്നിൽ കേന്ദ്ര സർക്കാറിന് ഗൂഢലക്ഷ്യങ്ങളെന്ന് സുപ്രീംകോടതിയിൽ ആവർത്തിച്ച് മുസ്ലിംലീഗ്. നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന കേന്ദ്ര സർക്കാർ വാദം തെറ്റാണെന്നും മൗലികാവകാശങ്ങൾ ലംഘിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം തട്ടുന്നതുമായ നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും മുസ്ലിംലീഗ് ചണ്ടിക്കാട്ടി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായി മുസ്ലിംലീഗ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് മുൻകാല കോടതി വിധികൾ ഉദ്ധരിച്ച് മുസ്‌ലിംലീഗ് നിലപാട് വ്യക്തമാക്കിയത്.

ഹിന്ദു, സിഖ് മതസ്ഥാപനങ്ങളുടെ ഭരണത്തിന് രൂപീകരിച്ച നിയമങ്ങൾ അതത് വിഭാഗങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. 1978ലെ ഗുരുവായൂർ ദേവസ്വം നിയമവും 1925ലെ സിഖ് ഗുരുദ്വാരാ നിയമവും ഇതിന് ഉദാഹരണമാണ്. അതത് മതവിശ്വാസികൾക്ക് മാത്രമേ ഇത്തരം ഭരണസമിതികളിൽ പങ്കാളിത്തമുള്ളൂ. എന്നാൽ വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും ഇതിന് വിരുദ്ധമായി മുസ്ലിംകൾ അല്ലാത്തവരെ ഉൾപ്പെടുത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് തുല്യതയുടെ ലംഘനമാണെന്നും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയുള്ള മറുപടി സത്യവാങ്മൂലം അഭിഭാഷകനും മുസ്ലിംലീഗ് രാജ്യസഭാംഗവുമായ അഡ്വ. ഹാരിസ് ബീരാനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

ഗുരുതര ഭരണഘടനാ ലംഘനങ്ങൾ ഉൾകൊള്ളുന്ന നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് മുൻകാല കേസുകൾ അക്കമിട്ടു നിരത്തിയും വിവാദമായ കർഷക നിയമത്തിലെ വ്യവസ്ഥകൾ മരവിപ്പിച്ചത് ചൂണ്ടിക്കാട്ടിയും മുസ്ലിലീഗ് ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭരണഘടനയുടെ അനുഛേദം 14, 15, 26 പ്രകാരം മതപ്രചാരണം നടത്താനും മതസ്ഥാപനങ്ങൾ നടത്താനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമം. കേശവാനന്ദഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസിലെ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് കേന്ദ്ര സർക്കാർ നീക്കം. നിയമഭദഗതി മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ദോഷം ചെയ്യില്ലെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലെ വാദം കളവാണ്. വലിയ രീതിയിൽ ഇത് ന്യൂനപക്ഷങ്ങളേയും അവരുടെ ജീവിതത്തെയും ബാധിക്കും.

വഖഫ് ബൈ യൂസർ റദ്ദാക്കാനുള്ള നിയമത്തിലെ വ്യവസ്ഥയും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. നിയമം വഴി വഖഫ് സ്വത്തുക്കൾ വഖഫ് അല്ലാതാ കുമെന്ന ഭീതിയുണ്ട്. പള്ളികൾ മാത്രമല്ല, ശ്മശാനങ്ങൾ, മദ്രസകൾ, സ്‌കൂളുകൾ, കോളജുകൾ, മതപഠന ശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപന ങ്ങൾ എന്നിവയുടെ നിലനിൽപ്പ് ആശങ്കയിലാണ്. കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വഖഫ് ഭൂമി സം ബന്ധിച്ച് പറയുന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതും പെരുപ്പിച്ചു കാട്ടിയതുമാണെന്ന് മുസ്ലിംലീഗ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. പതിനൊന്ന് വർഷത്തിനിടെ വഖഫ് ഭൂമി 116 ശതമാനം വർധിച്ചെന്നത് അടിസ്ഥാന രഹിതമാണെന്നും മുസ്‌ലിംലീഗ് വ്യക്തമാക്കി.

Continue Reading

kerala

പഹല്‍ഗാം ഭീകരാക്രമണം; ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച നസകത്ത് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിനിടെ ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തിനിടെ ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗര്‍വാള്‍, കുല്‍ദീപ് സ്ഥാപക്, ശിവാന്‍ഷ് ജെയിന്‍, ഹാപ്പി വാദ്ധ്വന്‍ എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാള്‍ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത്. സ്വന്തം ജീവന്‍ പണയം വെച്ച് ഞങ്ങളെ രക്ഷിച്ച കശ്മീരിലെ മുസ്ലിം സഹോദരന് ഞങ്ങള്‍ എന്താണ് പകരം നല്‍കേണ്ടതെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാള്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു. ത

നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് അദ്ദേഹം രക്ഷിച്ച മറ്റൊരു യാത്രക്കാരനും രംഗത്തുവന്നിരുന്നു. തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്നും യാത്രയില്‍ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാളിന്റെ കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞു.

ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്‍ ജില്ലിയില്‍ നിന്നുള്ള നാല് ദമ്പതികളും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസകത്ത് പ്രവര്‍ത്തിച്ചത്. ഭീകരാക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്‍ തന്നെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്ന് നസകത്ത് ഷാ പറഞ്ഞു. ദമ്പതികളെ ഉള്‍പ്പെടെ 11 പേരെയും താന്‍ സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരി

അപേക്ഷിക്കാന്‍ താന്‍ മറന്നുപോകുകയും ഇത് മറച്ചുവെക്കാന്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കി

Published

on

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥിയെ പിടികൂടിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍.തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം നെയ്യാറ്റിന്‍കരയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹാള്‍ടിക്കറ്റുമായ പരീക്ഷയ്‌ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരുന്നു.

അപേക്ഷ നല്‍കാന്‍ പോയ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്ന്് വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ അന്വേഷണ സംഘമെത്തിയതും കസ്റ്റഡിയിലെടുത്തതും.

വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാനായി അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോകുകയും ഇത് മറച്ചുവെക്കാന്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കി .ഇത് തിരിച്ചറിയാതെയാണ് വിദ്യാര്‍ഥി പരീക്ഷയെഴുതാനായി പോയതെന്നും പൊലീസ് പറയുന്നു.

പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്.

Continue Reading

Trending