Connect with us

kerala

മഞ്ഞപ്പിത്ത മരണം; കൂടുതലും യുവാക്കളിൽ

ജൂണില്‍ 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു, ഇതില്‍ ഏഴ് പേരും 45 വയസ്സില്‍ താഴെയുള്ളവരാണ്

Published

on

മലപ്പുറം: സംസ്ഥാനത്ത് യുവാക്കളില്‍ മഞ്ഞപ്പിത്ത മരണം വർധിച്ചുവരുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന മഞ്ഞപ്പിത്ത മരണങ്ങളില്‍ 70 ശതമാനവും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഇതില്‍ ഏഴ് പേരും 45 വയസ്സില്‍ താഴെയുള്ളവരാണ്.

മെയ് മാസത്തില്‍ 12 പേർ മഞ്ഞപ്പിത്തം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതില്‍ ഒൻപത് പേരും 50 വയസ്സില്‍ താഴെയുള്ളവരാണ്. ആറ് പേർ 45 വയസ്സില്‍ താഴെയുള്ളവരും. 14 വയസ്സുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകൂടി ലഭിച്ചാല്‍ നിരക്ക് ഇതിലും കൂടും.

രണ്ട് മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങളില്‍ 13-ഉം 45-ന് താഴെ പ്രായമുള്ളവരാണ്. യുവാക്കളില്‍ മഞ്ഞപ്പിത്ത മരണം കൂടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലാണ് യുവാക്കളില്‍ മഞ്ഞപ്പിത്ത മരണനിരക്ക് കൂടിയതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ പറയുന്നു. അതിനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളില്‍ മരണനിരക്ക് കൂടുന്നത് ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയതായും പഠനത്തിന് തുടക്കം കുറിച്ചതായും മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ അറിയിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാക്കളുടെ, രോഗത്തിന് മുമ്പും ശേഷവുമുള്ള ആരോഗ്യചരിത്രമാണ് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, വൈറോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പഠനവിധേയമാക്കുന്നത്. പഠനറിപ്പോർട്ട് ഉടൻ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് സമർപ്പിക്കും. കോവിഡാനന്തരം യുവാക്കളുടെ പ്രതിരോധശേഷി കുറഞ്ഞോ, മഞ്ഞപ്പിത്തം പരത്തുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ വിശദപഠനം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖമായതിനാല്‍ കരള്‍ സംബന്ധമായ അസുഖങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും. കോവിഡ് ബാധിച്ചവരിലും കരള്‍ സംബന്ധമായ അസുഖത്തിന് സാധ്യത കൂടുതലാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ പഠനത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ നിർദ്ദേശം സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

kerala

‘ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിന്?’; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ടി.പി രാമകൃഷ്ണൻ

ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു

Published

on

മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ ഹിന്ദു പത്രം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതു വിടാതെ പിന്തുടരുന്നതിലാണു ദുരൂഹതയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ മുന്നണിയില്‍നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞു. അതിന്റെ മുകളില്‍ നിലപാട് സ്വീകരിക്കേണ്ടതില്ല. ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങള്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് ടി.പി രാമകൃഷ്ണന്‍ ചോദിച്ചു. എഡിജിപിയുടെ കാര്യം റിപ്പോര്‍ട്ട് ആയി സര്‍ക്കാരിന് മുന്‍പില്‍ വരട്ടെ. അതില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് ഇതിനകം പറഞ്ഞിട്ടുണ്ട്. വൈകാതെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള കാര്യം മുന്നണിയുടെ മുന്നില്‍ ഇതുവരെ വന്നിട്ടില്ല. വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ; വിടുതൽ ഹരജി കോടതി അംഗീകരിച്ചു

സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു.

Published

on

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി. സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു.

പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റുകയായിരുന്നു. കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചതുൾപ്പെടെയാണ് കേസിൽ ആരോപിക്കപ്പെടുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസിൽ പറയുന്നുണ്ട്.

Continue Reading

kerala

കോട്ടയത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.

Published

on

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.

രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു.

പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

Continue Reading

Trending