Connect with us

Football

എമിയുടെ ചിറകിൽ ഏറി അർജൻ്റീന സെമിയിൽ

മെസ്സി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തി എങ്കിലും എമിയുടെ സേവുകള്‍ ആണ് അർജന്റീനയെ രക്ഷിച്ചത്.

Published

on

കോപ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച്‌ ആണ് അർജന്റീന സെമിയിലേക്ക് മുന്നേറിയത്. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-2ന് ജയിക്കാൻ അർജന്റീനക്ക് ആയി. മെസ്സി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തി എങ്കിലും എമിയുടെ സേവുകള്‍ ആണ് അർജന്റീനയെ രക്ഷിച്ചത്.

ഇന്ന് മത്സരത്തിന്റെ തുടക്കത്തില്‍ ഇക്വഡോർ ആണ് നല്ല അവസരങ്ങള്‍ സൃഷ്ടിച്ചത്‌. ആദ്യ പകുതിയില്‍ എമി മാർട്ടിനസിന്റെ ഒരു മികച്ച സേവ് ആണ് ഇക്വഡോറിനെ തടഞ്ഞത്. മത്സരത്തില്‍ 35ആം മിനുട്ടില്‍ മെസ്സി എടുത്ത കോർണറില്‍ നിന്ന് അർജന്റീനയുടെ ആദ്യ ഗോള്‍ വന്നു. മെസ്സിയുടെ കോർണർ മകാലിസ്റ്റർ ഫ്ലിക്ക് ചെയ്തു, ഫാർ പോസ്റ്റില്‍ നിന്ന ലിസാൻഡ്രോ മാർട്ടിനസ് ആ പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോർ 1-0.

രണ്ടാം പകുതിയില്‍ 62ആം മിനുട്ടില്‍ ഇക്വഡോറിന് ഒരു പെനാള്‍ട്ടി ലഭിച്ചു‌. ഹാൻഡ് ബോളിന് ലഭിച്ച പെനാള്‍ട്ടി എടുത്ത ഇന്നർ വലൻസിയക്ക് പക്ഷെ പന്ത് ലക്ഷ്യത്തില്‍ എത്തിക്കാൻ ആയി. വലൻസിയയുടെ കിക്ക് പോസ്റ്റി തട്ടി പുറത്ത് പോയി.

ഇക്വഡോർ ഇതിലും തളർന്നില്ല. അവർ പൊരുതി അവസാന 93ആം മിനുട്ടില്‍ കെവിൻ റോഡ്രിഗസിലൂടെ ഇക്വഡോർ സമനില കണ്ടെത്തി. ഇക്വഡോർ അർഹിച്ച സമനില ആയിരുന്നു ഇത്. ഫൈനല്‍ വിസില്‍ വരെ കളി 1-1 എന്ന് തുടർന്നു. എക്സ്ട്രാ ടൈം ഇല്ലാത്തതിനാല്‍ കളി നേരെ ഷൂട്ടൗട്ടിലേക്ക്.

ലയണല്‍ മെസ്സി ആണ് അർജന്റീനയുടെ ആദ്യ കിക്ക് എടുത്തത്. മെസ്സിയുടെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. പക്ഷെ ഇക്വഡോറിന്റെ ആദ്യ കിക്ക് തടഞ്ഞു കൊണ്ട് എമി മാർട്ടിനസ് അർജന്റീനയുടെ രക്ഷയ്ക്ക് എത്തി. ഹൂലിയൻ ആല്‍വരസ് എടുത്ത അർജന്റീനയുടെ രണ്ടാം കിക്ക് ലക്ഷ്യത്തില്‍. ഇക്വഡോറിന്റെ രണ്ടാം കിക്കും എമി തടഞ്ഞു.

അർജന്റീനയുടെ മൂന്നാം കിക്ക് എടുത്ത മകാലിസ്റ്റർ ലക്ഷ്യം കണ്ടും ഇക്വഡോറും അവരുടെ മൂന്നാം കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. അർജന്റീന 2-1ന് മുന്നില്‍. അടുത്ത കിക്ക് മോണ്ടിനെല്‍ ലക്ഷ്യത്തില്‍ എത്തിച്ചു. കൈസേഡോ ഇക്വഡോറിനായും ഗോളടിച്ചു. സ്കോർ 3-2. അർജന്റീനയുടെ അവസാന കിക്ക് എടുത്ത ഒടമെൻഡി പന്ത് വലയില്‍ എത്തിച്ചതോടെ അർജന്റീന ജയം ഉറപ്പിച്ചു.ഇനി കാനഡയും വെനിസ്വേലയും തമ്മിലുള്ള ക്വാർട്ടർ പോരിലെ വിജയികളെ ആകും അർജന്റീന സെമി ഫൈനലില്‍ നേരിടുക.

Football

രണ്ടടിച്ച് മെസി; എം.എല്‍.എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് മയാമിക്ക്, സൂപ്പര്‍ താരത്തിന് 46ാം കിരീടം

മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.

Published

on

ലോകകപ്പിനും കോപ്പ അമേരിക്കക്കും ശേഷവും ലയണല്‍ മെസ്സിയെ തേടി മറ്റൊരു കിരീടവും കൂടി. എം.എല്‍.എസ് സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് ചാമ്പ്യന്മാരായി ഇന്റര്‍ മയാമി. മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.

ലൂയിസ് സുവാരസാണ് വിജയഗോള്‍ നേടിയത്. മെസ്സിയുടെ ക്ലബ്-രാജ്യാന്തര കരിയറിലെ 46ാം മേജര്‍ കിരീട നേട്ടമാണിത്. മെസ്സിക്കു കീഴില്‍ മയാമി നേടുന്ന രണ്ടാം കിരീടവും. കഴിഞ്ഞ തവണ ലീഗ് കപ്പും മയാമി സ്വന്തമാക്കിയിരുന്നു. 45ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ (45+5) സൂപ്പര്‍ താരം വീണ്ടും വലകുലുക്കി. ബോക്‌സിനു തൊട്ടുവെളിയില്‍നിന്ന് ലഭിച്ച ഫ്രീകിക്കാണ് താരം വലയിലാക്കിയത്.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഡീഗോ റോസിയിലൂടെ കൊളമ്പസ് തിരിച്ചടിച്ചു. രണ്ട് മിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി വലകുലുക്കി (3-1). 61ാം മിനിറ്റില്‍ കൊളമ്പസ് താരം ഹെര്‍നാണ്ടസ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് കുറച്ചു. 63ാം മിനിറ്റില്‍ റൂഡി കമാച്ചോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് കൊളമ്പസിന് തിരിച്ചടിയായി. 84ാം മിനിറ്റില്‍ കൊളമ്പസിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഹെര്‍നാണ്ടസിന്റെ കിക്ക് മയാമി ഗോള്‍ കീപ്പര്‍ ഡ്രാക്കെ കലണ്ടര്‍ രക്ഷപ്പെടുത്തി.

Continue Reading

Football

ബയേണിനെ വീഴ്ത്തി ആസ്റ്റണ്‍വില്ല; ബെന്‍ഫിക്കയോട് നാണംകെട്ട് അത്‌ലറ്റികോ, ലില്ലിയോട് തകര്‍ന്ന് റയല്‍

പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കിനെ തരിപ്പണമാക്കിയത്.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം അടിത്തെറ്റുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനും അത്‌ലറ്റികോ മഡ്രിഡിനും ഞെട്ടിക്കുന്ന തോല്‍വി. ജര്‍മന്‍ ക്ലബ് ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയോടാണ് തോറ്റത്.

അതേസമയം ചാമ്പ്യന്‍സ് ലീഗ് രാജാക്കന്‍മാരായ റയലിന് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് വമ്പന്‍മാരായ ലില്ലിയാണ് റയലിനെ തകര്‍ത്തത്. കമവിങ്കയുടെ കയ്യില്‍ പന്ത് തട്ടിയതിലൂടെ ലഭിച്ച പെനാല്‍ട്ടിയാണ് ലില്ലിയെ വിജയത്തിലെത്തിച്ചത്.

പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കിനെ തരിപ്പണമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമേ സാഗ്രിബിനെ രണ്ടിനെതിരെ ഒമ്പതു ഗോളുകള്‍ക്ക് തകര്‍ത്ത ബയേണിന് തോല്‍വി കനത്ത തിരിച്ചടിയായി. സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ നടന്ന പോരാട്ടത്തില്‍ 79ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ കൊളംബിയന്‍ താരം ജോണ്‍ ഡുറാനാണ് വില്ലക്കായി വിജയഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ യങ് ബോയ്‌സിനെ 3-0ത്തിന് പരാജയപ്പെടുത്തിയ ഉനായി എമിരിയും സംഘവും ചാമ്പ്യന്‍സ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമായി തുടങ്ങാനായതിന്റെ ആത്മവിശ്വാത്തിലാണ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഗോളവസരങ്ങളും അപൂര്‍വമായിരുന്നു. ഇന്‍ജുറി ടൈമില്‍ സൂപ്പര്‍താരം ഹാരി കെയ്‌നിന്റെ ഗോള്‍ ശ്രമം വില്ല ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസ് രക്ഷപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കക്കെതിരെ രണ്ടു പെനാല്‍റ്റികള്‍ വഴങ്ങിയതാണ് സ്പാനിഷ് ക്ലബിന് തിരിച്ചടിയായത്.

കെരീം അക്തുര്‍കോഗ്ലു (13ാം മിനിറ്റില്‍), എയ്ഞ്ചല്‍ ഡി മരിയ (52, പെനാല്‍റ്റി), അലക്‌സാണ്ടര്‍ ബാഹ് (75), ഒര്‍ക്കുന്‍ കോക്കു (84, പെനാല്‍റ്റി) എന്നിവരാണ് ബെന്‍ഫിക്കക്കായി വല കുലുക്കിയത്. ഒപ്പണിങ് മത്സരത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 2-1ന് ബെന്‍ഫിക്ക പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ സമാന സ്‌കോറില്‍ ജര്‍മന്‍ ക്ലബ് ആര്‍.ബി ലെപ്ഷിഗിനെ അത്‌ലറ്റികോയും തോല്‍പിച്ചിരുന്നു.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: സിറ്റി, ബാഴ്‌സ, ഇന്റര്‍,ഡോര്‍ട്ടുമുണ്ട് എന്നിവര്‍ക്ക് തകര്‍പ്പന്‍ ജയം

സ്ലൊവാക്യന്‍ ക്ലബായ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലബായ യങ് ബോയ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴിത്തി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ തിരിച്ചുവരവ്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി രണ്ട് ഗോളും റാഫിഞ്ഞയും ഇനിഗോ മാര്‍ട്ടിനെസും ഓരോ ഗോളും നേടി. ബാഴ്‌സലോണയ്ക്കുവേണ്ടി ഒരു സെല്‍ഫ് ഗോള്‍ യങ് ബോയ്‌സ് താരം മുഹമ്മദ് അലി കാമറയും നല്‍കി.

ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് വന്‍ പരാജയമായിരുന്നു. മൊണാക്കോയോടൊപ്പം നടന്ന ആദ്യ മത്സരത്തില്‍ തന്നെ ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. സ്പാനിഷ് ലാ ലീഗയില്‍ തുടര്‍ച്ചയായ ഏഴ് മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് ശേഷം ഒസസൂനയോട് ബാഴ്‌സ 4-2ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു തിരിച്ചു വരവ് സാധ്യമായത് ഹാന്‍സി ഫ്‌ലിക്കിന്റെ സംഘത്തിന് ആശ്വാസം തന്നെയാണ്.

മറ്റൊരു മത്സരത്തില്‍ സ്ലൊവാക്യന്‍ ക്ലബായ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. സെര്‍ബിയന്‍ ക്ലബ് ക്രെവേനയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും വമ്പന്‍ ജയം നേടിയെടുത്തു. ഫ്രഞ്ച് ക്ലബ് പി എസ് ജിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലും വിജയം നേടി.

 

Continue Reading

Trending