Connect with us

india

ജൈവികമല്ലാതെ ജനിച്ച നമ്മുടെ പ്രധാനമന്ത്രി മണിപ്പൂരിലെ സമാധാനത്തെക്കുറിച്ച് നടത്തുന്ന അവകാശവാദങ്ങൾ അമ്പരപ്പിക്കുന്നത്: ജയറാം രമേശ്

പ്രതിസന്ധിയിലുള്ള സംസ്ഥാനം പ്രധാനമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും മണിപ്പൂർ ഇപ്പോൾ സാധാരണനിലയിലാണെന്ന മോദിയുടെ വാദം അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. 

Published

on

രാജ്യസഭയിൽ മണിപ്പൂരിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ അവകാശവാദങ്ങൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രതിസന്ധിയിലുള്ള സംസ്ഥാനം പ്രധാനമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും മണിപ്പൂർ ഇപ്പോൾ സാധാരണനിലയിലാണെന്ന മോദിയുടെ വാദം അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

മണിപ്പൂരിൽ ആക്രമണങ്ങൾ കുറഞ്ഞ് വരികയാണെന്നും സംസ്ഥാനത്ത് സ്കൂളുകൾ തുറന്നെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. അതോടൊപ്പം സംസ്ഥാനത്ത് സമാധാനം തിരിച്ച് കൊണ്ടുവരാൻ തന്റെ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
‘മാസങ്ങളോളമുള്ള മൗനത്തിന് ശേഷം മണിപ്പൂർ വിഷയത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന അവകാശവാദങ്ങളാണ് ബയോളജിക്കൽ അല്ലാത്ത നമ്മുടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം,’ ജയറാം രമേശ് പറയുന്നു.
മണിപ്പൂരിലെ സ്ഥിതിഗതികളോട് പ്രധാനമന്ത്രി ബോധപൂർവ്വം മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പിമാർ മണിപ്പൂരിനനുകൂലമായ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.
‘യഥാർത്ഥത്തിൽ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്, ജൂലൈ ഒന്നിന് ഇന്നർ മണിപ്പൂരിൽ നിന്നുള്ള എം.പി അത് ചൂണ്ടിക്കാണിച്ചിരുന്നു. 2023 മെയ് മൂന്നിന് രാത്രി മണിപ്പൂരിൽ സഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും മോദി മണിപ്പൂരിലെ രാഷ്ട്രീയ നേതാക്കളെ കാണുകയോ മണിപ്പൂർ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പൂർ ഉൾപ്പെട്ടിട്ടില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതിഗതികളോട് പ്രധാനമന്ത്രി ബോധപൂർവ്വം മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പിമാർ മണിപ്പൂരിനനുകൂലമായ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.
‘യഥാർത്ഥത്തിൽ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്, ജൂലൈ ഒന്നിന് ഇന്നർ മണിപ്പൂരിൽ നിന്നുള്ള എം.പി അത് ചൂണ്ടിക്കാണിച്ചിരുന്നു. 2023 മെയ് മൂന്നിന് രാത്രി മണിപ്പൂരിൽ സഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും മോദി മണിപ്പൂരിലെ രാഷ്ട്രീയ നേതാക്കളെ കാണുകയോ മണിപ്പൂർ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പൂർ ഉൾപ്പെട്ടിട്ടില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശ്രീരാമന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം; നടൻ മരിച്ചു

45കാരനായ സുഷീൽ കൗശിക് ആണ് മരിച്ചത്.

Published

on

ശ്രീരാമന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ നടൻ ഹൃദയാഘതത്തെ തുടർന്ന് സ്റ്റേജിൽ വീണ് മരിച്ചു. 45കാരനായ സുഷീൽ കൗശിക് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതോടെ കിഴക്കൻ ഡൽഹിയിലെ വിശ്വകർമ നഗറിലാണ് സംഭവം. ഡയലോഗ് പറയുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ ആനന്ദ് വിഹാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

india

ആർ.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്യണം’; ഗോവയിൽ പ്രതിഷേധം ശക്തം

ആർ.എസ്.എസ് മുൻ ഗോവ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ സമുദായാംഗങ്ങൾ രംഗത്തിറങ്ങിയോതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി

Published

on

സെന്റ് ഫ്രാൻസിസ് സേവിയറിനെതിരായ ആർ.എസ്.എസ് നേതാവിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ഗോവയിൽ പ്രതിഷേധം ശക്തം. പരാമർശം നടത്തിയ ആർ.എസ്.എസ് മുൻ ഗോവ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ സമുദായാംഗങ്ങൾ രംഗത്തിറങ്ങിയോതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

ക്രിസ്ത്യൻ സമുദായാംഗങ്ങൾ നടത്തിയ പ്രതിഷേധം ചിലയിടങ്ങളിൽ ചെറിയതരത്തിൽ സംഘർഷത്തിന് കാരണമായതോടെയാണ് സുരക്ഷ ശക്തമാക്കിയത്. മാർഗോ സിറ്റിയിൽ പ്രതിഷേധക്കാർ ദേശീയപാത തടയുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അഞ്ച് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം വിവാദമായതോടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബി.ജെ.പി നിരന്തരം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്.

ഗോവയുടെ മതസൗഹാർദത്തെയാണ് ബി.ജെ.പി ആക്രമിച്ചതെന്നും രാഹുൽ വിമർശിച്ചു. ഗോവ മാത്രമല്ല ഇന്ത്യയൊന്നാകെ ഭിന്നിപ്പിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.

അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെ ഗോവ പള്ളി അധികൃതർ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്തു. സെന്റ് ഫ്രാന്‍സ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നുമാണ് സുഭാഷ് വെലിങ്കർ പറഞ്ഞത്.

Continue Reading

india

അഞ്ച് ദിവസത്തെ സന്ദർശനം; മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ

മുഹമ്മദ് മുയിസുവിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതല്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 

Published

on

സന്ദര്‍ശനത്തിനിടെ ഡല്‍ഹിക്ക് പുറമെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും വിവിധ ബിസിനസ് പരിപാടികളില്‍ മുയിസു പങ്കെടുക്കും. മുഹമ്മദ് മുയിസുവിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതല്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുഹമ്മദ് മുയിസുവും ഓഗസ്റ്റ് 10ന് കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ മാലദ്വീപിലെത്തിയത്. മുയിസുവിന്റെ ചൈനാ അനുകൂല നിലപാടുകളില്‍ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സൈനീകര്‍ രാജ്യം വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സൈനീകര്‍ക്ക് പകരം സാധാരണ ഉദ്യോസ്ഥരെയാണ് പകരം നിയമിച്ചത്.

Continue Reading

Trending