Connect with us

india

‘സവര്‍ക്കറെ പോലെ ഭീരുവാകരുത്, നേര്‍ക്കുനേര്‍ വരൂ’; വീടാക്രമിച്ചതിനെതിരെ അസദുദ്ദീൻ ഉവൈസി

ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്‍ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തത്.

Published

on

ഡല്‍ഹിയിലെ തന്‍റെ വസതിക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി എഐഎംഐഎം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. സവര്‍ക്കറെ പോലെ ഭീരുവാകാതെ നേര്‍ക്കുനേര്‍ വരൂ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്‍ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തത്. ഇതിന് ശേഷം എംപിയുടെ വീടിന് പുറത്ത് “ഭാരത് മാതാ കീ ജയ്” , “ജയ് ശ്രീറാം” എന്നീ മുദ്രാവാക്യങ്ങളും അക്രമികള്‍ വിളിച്ചു. പാർലമെൻ്റ് അംഗങ്ങളുടെ സുരക്ഷ ഉറപ്പുനൽകുമോയെന്ന് ചോദിച്ച് ഉവൈസി ആഭ്യന്തരമന്ത്രി അമിത് ഷായെയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെയും കടന്നാക്രമിച്ചു. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ഉവൈസി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

“ചില അജ്ഞാതരായ അക്രമികൾ ഇന്ന് എൻ്റെ വീട് കറുത്ത മഷി ഉപയോഗിച്ച് നശിപ്പിച്ചു.എത്ര തവണയാണ് എന്‍റെ വീട് ലക്ഷ്യം വച്ചതിന് കണക്കില്ല. നിങ്ങളുടെ മൂക്കിന് താഴെ എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല” ഉവൈസിയുടെ പോസ്റ്റില്‍ പറയുന്നു.

“എൻ്റെ വീടിനെ നിരന്തരം ആക്രമിക്കുന്ന രണ്ട്-ബിറ്റ് ഗുണ്ടകളോട്: ഇത് എന്നെ ഭയപ്പെടുത്തുന്നില്ല. ഈ സവർക്കറുടെ ഭീരുത്വ പെരുമാറ്റം നിർത്തുക, എന്നെ അഭിമുഖീകരിക്കാൻ മതിയായ മനുഷ്യരാവുക. കുറച്ച് മഷി എറിഞ്ഞോ കുറച്ച് കല്ലെറിഞ്ഞോ ഓടിപ്പോകരുത്,” അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഉവൈസി എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി.രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീണ്ടും ആൾക്കൂട്ടക്കൊല; യു.പിയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

Published

on

ഉത്തര്‍പ്രദേശിലെ ജലാലബാദില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില്‍ ജോലികള്‍ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

കൊലയാളികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പൊലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.

Continue Reading

india

‘ജനങ്ങൾ മരിച്ചതിൽ ദുഃഖമുണ്ട്, ദുരന്തമുണ്ടാക്കിയവർ ശിക്ഷിക്കപ്പെടും’: അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയില്‍ വിവാദ ആൾദൈവം ഭോലെ ബാബ

ഭോലെ ബാബക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യുപി പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല

Published

on

ഹാത്രാസിൽ തന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചതിൽ ദുഃഖമുണ്ടെന്ന് വിവാദ ആൾദൈവം ഭോലെ ബാബ. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ദുരന്തമുണ്ടാക്കിയവർ ശിക്ഷിക്കപ്പെടുമെന്നും പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഭോലെ ബാബ പറയുന്നു.

അതേസമയം അജ്ഞാത കേന്ദ്രത്തിലെത്തി പോലീസ് ഇയാളുടെ മൊഴി എടുത്തതായും സൂചനയുണ്ട്. ഹാത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട എഫ് ഐ ആറിൽ ഭോലെ ബാബയുടെ പേര് ചേർക്കാത്തത് വിവാദമായി തുടരുന്നതിനിടെയാണ് ഇയാളുടെ മൊഴിയെടുത്തെന്ന വാർത്തയും പുറത്തുവരുന്നത്‌.

ഭോലെ ബാബക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യുപി പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇയാളെ പ്രതി ചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.

Continue Reading

india

പാസഞ്ചറിലെ എക്‌സ്പ്രസ് കൊള്ള; ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ റെയിൽവേയുടെ ഒളിച്ചുകളി

നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

Published

on

പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൊവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി. നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

10 രൂപയായിരുന്നു നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കോവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്പെഷ്യല്‍ എക്സ്പ്രസ് ആക്കി മാറ്റിയാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്.. കൂട്ടിയ ചാര്‍ജ് പിന്‍വലിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും നാമമാത്രമായ ട്രെയിനുകളില്‍ മാത്രമാണ് ഇത് നടപ്പായത്.

നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചാര്‍ജ് കുറയ്ക്കാത്ത ട്രെയിനുകളില്‍ ചിലത് മാത്രമാണ് ഇവ. കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പത് ഇപ്പോഴും രൂപ തന്നെ. നേരത്തെ പത്ത് രൂപ മാത്രമായിരുന്നു മാത്രമായിരുന്നു മിനിമം ചാര്‍ജ്. ഒടുവില്‍ കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാര്‍ജ് 30 രൂപയാണ്.

Continue Reading

Trending