Connect with us

Cricket

ആവേശപ്പോരില്‍ അഫ്ഗാന്‍! ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയില്‍; ഓസീസ് പുറത്ത്

ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്ഗാന്റെ വിജയം.

Published

on

ട്വന്റി 20 ലോകകപ്പില്‍ ചരിത്രം തിരുത്തി അഫ്ഗാനിസ്ഥാന്‍. ഇതാദ്യമായി അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ കടന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ ഔട്ടായി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്ഗാന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആദ്യ വിക്കറ്റില്‍ 59 റണ്‍സ് പിറന്നു. എങ്കിലും ഇബ്രാഹിം സദ്രാന് 18 റണ്‍സെടുക്കാന്‍ 29 പന്തുകള്‍ വേണ്ടിവന്നു. റഹ്മനുള്ള ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സെടുത്തു പുറത്തായി. അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 10 പന്തില്‍ 19 റണ്‍സുമായി റാഷിദ് പുറത്താകാതെ നിന്നു. മൂന്ന് സിക്‌സുകള്‍ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

12.1 ഓവറില്‍ വിജയലക്ഷ്യത്തിലെത്തിയാല്‍ ബംഗ്ലാദേശിന് സെമി സാധ്യതകളുണ്ടായിരുന്നു. മറുപടി ബാറ്റിം?ഗില്‍ ഇടവിട്ട് പെയ്ത മഴയിലും കടുവകള്‍ വെടിക്കെട്ട് നടത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും വീണുകൊണ്ടിരുന്നു. വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത് റാഷിദ് ഖാന്‍ തന്നെയാണ്. നാല് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ ക്യാപ്റ്റന്‍ ബം?ഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി. അഫ്?ഗാന്‍ ജയിച്ചതോടെ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി.

മത്സരം വിജയിച്ചാല്‍ മാത്രമെ അഫ്ഗാനിസ്ഥാന് സെമിയില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു. ഇടയില്‍ പെയ്ത മഴയില്‍ ബംഗ്ലാദേശ് വിജയലക്ഷ്യം 19 ഓവറില്‍ 114 ആയി ചുരുങ്ങി. അഫ്ഗാന്റെ ചരിത്ര നേട്ടത്തിന് തടസമായി നിന്നത് ലിട്ടണ്‍ ദാസിന്റെ ബാറ്റിംഗാണ്. ഓപ്പണറായി ഇറങ്ങി അവസാന നിമിഷം വരെ ലിട്ടണ്‍ പോരാടി. എന്നാല്‍ 54 റണ്‍സോടെ പുറത്താകാതെ നിന്ന താരത്തെ നിസഹായനാക്കി അഫ്ഗാന്‍ എട്ട് റണ്‍സ് അകലെ വിജയം കുറിച്ചു.

Cricket

ലോകം കീഴടക്കി കോലിയുടെ പടിയിറക്കം; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം

Published

on

ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു.

കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഇപ്പോള്‍ കരിയറിന്റെ അവസാനഘട്ടത്തില്‍ ട്വന്റി20 ലോകകപ്പും. ഏകദിന ലോകകപ്പ് മാത്രമാണ് രോഹിത്തിന്റെ പേരില്‍ ഇല്ലാത്തത്. ഐസിസി ട്രോഫികള്‍ ഇരുവരും നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം ധോണി, സച്ചിന്‍, യുവരാജ് തുടങ്ങിയവരുടെ ക്രെഡിറ്റിലാണ്. അതുകൊണ്ടു തന്നെ ഈ ട്വന്റി20 ലോകകപ്പ് കിരീടം കോലിക്ക് എറെ സ്‌പെഷ്യല്‍ ആണ്.

Continue Reading

Cricket

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഹിറ്റ്മാനും സംഘവും

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്.

Published

on

ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്. ബൗണ്ടറി ലൈനിനു സമീപത്തു നില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് തട്ടു തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു.

ഹെന്റിച് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടി.ഇന്ത്യക്ക് ഭീഷണിയായ ക്ലാസന്‍ 27 പന്തില്‍ 52 റണ്‍സെടുത്താണു താരം പുറത്തായത്. ഓപ്പണര്‍ റീസ ഹെന്റിക്‌സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (നാല്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), ക്വിന്റന്‍ ഡികോക്ക് (31 പന്തില്‍ 39) എന്നിവരും പുറത്തായി. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡാകുകയായിരുന്നു.

അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്‌സും കൈകോര്‍ത്തതോടെ പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സ്റ്റബ്‌സിനെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ബോള്‍ഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13-ാം ഓവറില്‍ ഡികോക്കിനെ അര്‍ഷ്ദീപ് സിങ് കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.

 

Continue Reading

Cricket

ഗുജറാത്തിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ മുസ്‍ലിം യുവാവിനെ അടിച്ചുകൊന്നു

മത്സരം തുടങ്ങിയതോടെ കാണികളിൽ ഒരു വിഭാഗം ‘ജയ് ശ്രീരാം’ വിളിക്കാൻ തുടങ്ങി

Published

on

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. 23കാരനായ സല്‍മാന്‍ വൊഹ്‌റയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 22ന് ഗുജറാത്തിലെ ചിഖോദരയിലാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം കാണാന്‍ പോയതായിരുന്നു സല്‍മാന്‍. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് ഇദ്ദേഹം മരണപ്പെട്ടത്.

ടൂര്‍ണമെന്റില്‍ മുസ്‌ലിം താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ ഹിന്ദുത്വ വാദികള്‍ സംഘര്‍ഷം സൃഷ്ടിച്ചതെന്ന് ദേശീയ മാധ്യമമായ ‘ദെ ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ കളിക്കാര്‍ മുസ്‌ലിംകളായിരുന്നു. ഫൈനലിലെത്തിയ ഒരു ടീമില്‍ ഭൂരിഭാഗം പേരും മുസ്‌ലിംകളായിരുന്നു. എതിര്‍ ടീമിലും രണ്ട് മൂന്ന് താരങ്ങള്‍ മുസ്‌ലിംകളാണ്.

വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുസ്‌ലിം താരങ്ങള്‍ സുരക്ഷിതരല്ലെന്നും ടൂര്‍ണമെന്റ് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരം വീക്ഷിക്കാനായി 5000ഓളം പേര്‍ തടിച്ചുകൂടിയിരുന്നു. മത്സരം തുടങ്ങിയതോടെ കാണികളില്‍ ഒരു വിഭാഗം ജയ് ശ്രീരാം വിളിക്കാന്‍ തുടങ്ങി. മുസ്‌ലിം താരങ്ങള്‍ നല്ല രീതിയില്‍ കളിക്കരുതെന്നായിരുന്നു അവരുടെ ലക്ഷ്യമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇതിനിടയിലാണ് മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ സല്‍മാനുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത്. പാര്‍ക്കിങ് സ്റ്റാന്‍ഡില്‍നിന്ന് ബൈക്ക് മാറ്റാന്‍ അവര്‍ സല്‍മാനോട് ആവശ്യപ്പെട്ടു. കുറച്ചു സമയങ്ങള്‍ക്ക് ശേഷം കൂടുതല്‍ പേരുമായി അവര്‍ തിരിച്ചെത്തി. മദ്യപിച്ചെത്തിയ ഒരാള്‍ സല്‍മാനാണെന്ന് തെറ്റിദ്ധരിച്ച് സുഹൈല്‍ എന്ന യുവാവിനെ ആക്രമിക്കാന്‍ തുടങ്ങി. സുഹൈലിനെ രക്ഷിക്കാനായി ശ്രമിച്ചതോടെ സല്‍മാന് നേരെയായി ആക്രമണം.

ക്രൂരമായ മര്‍ദനത്തിനാണ് ഇയാള്‍ ഇരയായത്. വലത് കൈയില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന് താഴെ മുറിവേറ്റു. കത്തികൊണ്ടുള്ള കുത്തേറ്റ് വൃക്കക്ക് തകരാറ് സംഭവിച്ചു. വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. ചെവി കടിച്ചുമുറിച്ചിരുന്നതായും സല്‍മാന്റെ അമ്മാവന്‍ നൊമാന്‍ വെഹ്‌റ ‘ദെ ക്വിന്റി’നോട് പറഞ്ഞു.

കത്തി വൃക്കയില്‍ തട്ടിയതാണ് മരണത്തിന്റെ പ്രധാനകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സല്‍മാനെ കൂടാതെ മറ്റു രണ്ടു മുസ്‌ലിം ചെറുപ്പക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. 2 മാസം മുമ്പാണ് സല്‍മാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ മാഷിറ ഗര്‍ഭിണിയാണ്.

സല്‍മാന്റെ കുടുംബം ജൂണ്‍ 23ന് ആനന്ദ് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇതുവരെ ഒമ്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സല്‍മാനെ ബാറ്റുകൊണ്ടും കത്തികൊണ്ടും മര്‍ദിച്ച വിഷാല്‍, ശക്തി എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടി?ല്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൂടാതെ കേസില്‍ ക്രമിനല്‍ ഗൂഢാലോചനാ കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

Continue Reading

Trending