Cricket
ട്വന്റി20 ലോകകപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം ഇന്ന്
ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ന്യൂയോര്‍ക്കിലാണ് ആവേശപ്പോര് നടക്കുന്നത്.

രണ്ടാം ജയത്തിനായി ഇന്ത്യ, മുറിവേറ്റ മനസ്സുമായി പാകിസ്താന്‍. ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ന്യൂയോര്‍ക്കിലാണ് ആവേശപ്പോര് നടക്കുന്നത്. ആദ്യ കളിയിലെ അപ്രതീക്ഷിത പരാജയം പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ പോരാട്ടം കനക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയെങ്കിലും ന്യൂയോര്‍ക്ക് നാസൗ കൗണ്ട് സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചാണ് ഇരുടീമിന്റേയും പ്രധാന. 150 ന് മുകളിലുള്ള സ്‌കോര്‍ നേടുക എന്നത് ഈ ഗ്രൗണ്ടില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യന്‍ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നും മലയാളികള്‍ ഉറ്റുനോക്കുന്നു.
ആദ്യ കളിയില്‍ പാക്കിസ്ഥാനെതിരെ അമേരിക്ക അട്ടിമറി ജയം നേടിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ വിജയം നേടിയ ഇന്ത്യ ?ഗ്രൂപ് എയില്‍ രണ്ടാം സ്ഥാനത്താണ്. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനെ ആശങ്കയിലാക്കുന്നതും ഇതു തന്നെയാണ്. ഇനിയുള്ള മത്സരങ്ങള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പാക് ടീമിന് ആശ്വാസം നല്‍കില്ല. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് സൂപ്പര്‍ 8ല്‍ എത്തുക. ഇന്ത്യയും പാക്കിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യുഎസ്എ ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാല്‍ തന്നെ പാക്കിസ്ഥാന് ജീവന്മരണമാണ്.
അതിനിടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുന്ന നസ്സാവുവിലെ ഗ്രൗണ്ടിലെ പിച്ചിന്റെ അപ്രവചനീയ സ്വഭാവത്തെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പിച്ചൊരുക്കിയ ക്യൂറേറ്ററിന് പോലും അതെങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്ന് രോഹിത് പറഞ്ഞു.
ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇവിടെ ചില മത്സരങ്ങള്‍ ഞങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ചില ട്രെയിനിങ് സെഷനുകള്‍ മഴമൂലം നടത്താന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. പിച്ചിനെ കുറിച്ച് പറയുകയാണെങ്കില്‍ ക്യൂറേറ്ററിന് പോലും അതിന്റെ സ്വഭാവം പ്രവചിക്കാനാവില്ല. ഓരോ ദിവസവും ഓരോ രീതിയിലാണ് അത് പ്രതികരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.
നേരത്തെ ഇന്ത്യ-അയര്‍ലാന്‍ഡ് മത്സരത്തില്‍ പിച്ചിലെ ബൗണ്‍സ് രോഹിത് ശര്‍മ്മക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ചെറിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഇന്ത്യക്കായി കളിക്കുമ്‌ബോള്‍ ഇതൊന്നും പ്രശ്നമല്ലെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്റെ മറുപടി. ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലുമെല്ലാം ഇത്തരം സാഹചര്യത്തില്‍ കളിച്ചിട്ടുണ്ട്. ബ്രിസ്ബേനില്‍ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചപ്പോഴും മാനസികമായി സമ്മര്‍ദമുണ്ടായിരുന്നു. അന്നും ബാറ്റ്സ്മാന്മാര്‍ക്ക് ബൗണ്‍സ് പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, പ്രതിസന്ധികളെ മറികടക്കാന്‍ കഴിഞ്ഞുവെന്നും രോഹിത് പറഞ്ഞു.
പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ടീമുകള്‍ മാത്രമാണ് ടീം സ്‌കോര്‍ നൂറു കടത്തിയത്. മുന്‍ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.
ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെ ആധികാരികമായി തോല്‍പ്പിച്ചാണ് രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ശ്രമിക്കുക.
Cricket
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി

20 ദിവസത്തോളം നീണ്ടുനിന്ന അസാധാരണമായ നീണ്ട ഇടവേളയ്ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഫീല്‍ഡിലേക്ക് മടങ്ങിയെത്തുമ്പേള്‍ ലഖ്നൗവില്‍ അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടാനോ ജയിക്കാനോ ഒന്നുമില്ലാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്നു. ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നേക്കാം, എന്നാല്‍ ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള അവരുടെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്, അത് പിന്നീട് ഫൈനലിലേക്ക് അവര്‍ക്ക് അനുകൂലമായ വഴി നല്‍കും.
നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി, എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒരു പോയിന്റ് മാത്രം പിന്നിലാണ്. ലഖ്നൗവില്‍ നടന്ന മത്സരത്തിന്റെ തലേന്ന് എല്‍എസ്ജിയോട് തോറ്റത് ആര്‍സിബിക്ക് ആ ഒന്നാം സ്ഥാനം നേടാനുള്ള അവസരം നല്‍കുന്നു. ബംഗളൂരുവിലെ തുടര്‍ച്ചയായ മഴ ഭീഷണിയെ തുടര്‍ന്നാണ് ഈ മത്സരത്തിന് പകരം വേദിയായി ലഖ്നൗ തിരഞ്ഞെടുത്തത്.
RCB സാധ്യതയുള്ള XII: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, രജത് പതിദാര്‍ (c), ജിതേഷ് ശര്‍മ്മ (WK), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ
SRH സാധ്യതയുള്ള XII: അഥര്‍വ ടൈഡെ, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (WK), ഹെന്റിച്ച് ക്ലാസന്‍, കമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ(ഡബ്ല്യു), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ബ്ലെസിംഗ് മുസാറബാനി, യാഷ് ദയാല്‍, സുയാഷ് ശര്‍മ, റാസിഖ് ദാരഗേന്‍, മനോജ്ഹി സ്വാലിപ്, മനോജ്ലിപ് സലാം. ഉപ്പ്, മോഹിത് രതി, സ്വസ്തിക ചിക്കര, അഭിനന്ദന്‍ സിംഗ്, ജോഷ് ഹാസില്‍വുഡ്, നുവാന്‍ തുഷാര
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍(ഡബ്ല്യു), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ്(സി), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ സിംഗ് മലിംഗ, മുഹമ്മദ് ഷമി, അഥര്‍വ ടൈഡെ, സച്ചിന്‍ ബേബിഹര്‍, സച്ചിന്‍ ബേബിഹര്‍. ഉനദ്കട്ട്, ട്രാവിസ് ഹെഡ്, വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, സ്മരണ്‍ രവിചന്ദ്രന്‍
Cricket
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.
പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.
അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.
ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.
കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
Cricket
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.
53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി