More
ജൂണ്‍ 8: ലോക സമുദ്രദിനം

ചിന്നന്‍ താനൂര്‍
എത്ര കണ്ടാലും പുതുമ വറ്റാത്ത ഒരു അത്ഭുതമാണ് നമ്മുടെ കടല്‍ എല്ലാം ഹൃദയത്തിലേറ്റു വാങ്ങുന്ന ഒരു കടല്‍. പക്ഷേ, നമ്മള്‍ എല്ലാ പരിധികളും ലംഘിച്ച് കടലിനെ തകര്‍ക്കുമ്പോള്‍, വേദനിപ്പിക്കുമ്പോള്‍, കുപ്പത്തൊട്ടിയാക്കുമ്പോള്‍, വേദനയോടെ കടല്‍ പ്രതികരിക്കുന്നു കലിതുള്ളി, മുകളിലേക്കു കയറി അടിക്കുന്നു കടല്‍ക്ഷോപമായി സുനാമിയായി മറ്റു ചില പ്രതിഭാസങ്ങങ്ങളായി
കരയിലെന്തൊക്കെ സംഭവിച്ചാലും കടല്‍ കുലുങ്ങില്ലെന്നായിരുന്നു മുന്‍പൊക്കെ നമ്മള്‍ പലരും വിചാരിച്ചിരുന്നത് മാനുഷികമായ പ്രവര്‍ത്തനങ്ങളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും, മറ്റു പ്രശ്‌നങ്ങളുമെല്ലാം സാഗരവീര്യത്തിനുമുന്നില്‍ തോല്‍ക്കുമെന്ന ധാരണ തെറ്റിയിട്ടു കാലമേറെയായി, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അനുദിനം നമ്മുടെ തീരദേശ ജനത മാത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനാജനമായ ജീവിതം.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കടലിനെയും ബാധിക്കുന്നു. കടലിനെ മലിനീകരണത്തില്‍നിന്നും മറ്റും രക്ഷിക്കുന്നതിന് പല രാജ്യങ്ങളിലും ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട്. ലോക സമുദ്രദിനം ആചരിക്കുന്നതിന്റെ ഉദ്ദേശവും ഇതുതന്നെ.
ആഗോള താപനത്തിന്റെ കാര്യം എടുക്കാം നേരിട്ടു പതിക്കുന്ന സൂര്യപ്രകാശം സമുദ്രജലത്തെ ചൂടുപിടിപ്പിക്കുന്നു. ഇപ്രകാരം സമുദ്രത്തില്‍ ശേഖരിക്കപ്പെടുന്ന താപം ഭാവിയില്‍ അന്തരീക്ഷത്തിലേക്കു മോചിപ്പിക്കപ്പെട്ടേക്കാം.അത്തരത്തിലൂടെ രൂപം കൊള്ളുന്ന ഓഖി, സാഗര്‍, മേഖ്‌നു പോലുള്ള ചുഴലി പ്രതിഭാസങ്ങള്‍ കടലിനെയും കടലിലെ ജൈവ വൈവിധ്യത്തിനെയും നഷിപ്പിച്ചു കൊണ്ടിരിക്കുന്ന സത്യം നാം മനസ്സിലാക്കണം.
ശരിക്കു പറഞ്ഞാല്‍ ആഗോള താപനമെന്ന പദത്തേക്കാള്‍ അനുയോജ്യമായത് സമുദ്ര താപനമാണ് അതിനു കാരണമുണ്ട്. പ്രകൃതിയില്‍ വര്‍ധിക്കുന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് കടലാണ്, കാരണം ഭൂമിയില്‍ അധികവും കടലായത് കൊണ്ട് ഇതുമൂലം സമുദ്രസ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ കൃത്യമായ് നടത്തുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കാട് ആരുടേത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ട്, അത് കാടിന്റെ മക്കളുടെത് എന്നാല്‍ കടലോ?. മനുഷ്യര്‍ കടലിനെ ആശ്രയിച്ച് ജീവിക്കുന്നിടത്തോളം കാലം വരെ കടലും കടല്‍ വൈവിധ്യങ്ങളും സംരക്ഷിക്കപ്പെടണം, നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ കടലിനെ കോര്‍പ്പറേറ്റ് കമ്പനികള്‍ ലക്ഷ്യം വച്ച് ആക്രമിക്കപ്പെടുമ്പോള്‍ നിസ്സാഹയതയോടെ നോക്കി നില്‍ക്കാനെ നമ്മുക്കു സാധിക്കുന്നുള്ളു. കടലിന്റെ സ്വാഭാവികതക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളുമായി പലരും മുന്നോട്ട് പോകുമ്പോള്‍ കടല്‍ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയാണ് കൃത്യമായ പഠനങ്ങള്‍ ഇല്ലാതെ, പരമ്പരാഗത അറിവുകള്‍ ശേഖരിച്ച് ജീവിക്കുന്ന തദ്ദേശിയരുടെ മാനദണ്ടങ്ങള്‍ കണക്കിലെടുക്കാതെ മുന്നേറുന്ന വികസനങ്ങള്‍ക്ക് ഇരയായവര്‍ നമ്മള്‍.
ലോക സമുദ്രദിനത്തില്‍ ഒരു കാര്യം കൂടി പലരുടെയും ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു. കാലമെത്ര കഴിഞ്ഞാലും സത്യം മറ നീക്കി പുറത്ത് വരും ആരുടെ ഒക്കെയോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാല്‍, സ്വാര്‍ത്ഥ ചിന്തയാല്‍ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കപ്പെടും ഒപ്പം, സ്വപ്ന പദ്ധതി. വികസന കുതിപ്പ് വികസന കവാടമെന്നു ഖോരം ഖോരം നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിലവിളിക്കുന്നു. ‘ഒരു സംസ്‌ക്കാരം മുഴുവന്‍ അധികം താമസിക്കാതെ മുങ്ങി പോകുന്നു.ദിനം പ്രതി അപ്രത്യക്ഷമാക്കപ്പെടുന്നു.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി