Connect with us

kerala

ആർക്കും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ’; വി.ഡി സതീശൻ

ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു

Published

on

ഇ.പി.ജയരാജനെ തൊടാൻ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല. ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.ഐ.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.ഐഎമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.ഐ.എം ഇന്ന് ചെയ്തതെന്നും അദേഹം പറഞ്ഞു.

കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.ഐ.എമ്മിന് മുന്നിലുള്ളൂ.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പി നേതാക്കളെ കണ്ടാൽ സി.പി.ഐ.എമ്മിൻ്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സി. പി.ഐ.എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.

സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.ഐ.ഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

Published

on

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.

രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

kerala

‘മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കുന്നു’: സണ്ണി ജോസഫ് എംഎല്‍എ

Published

on

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല്‍ എംപിയെ വിമര്‍ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ.

ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. പിന്നീട് പാതയില്‍ വിള്ളല്‍ വന്നു. ഈ വിഷയത്തില്‍ കെ.സി.വേണുഗോപാല്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഇപ്പോള്‍ മന്ത്രിക്കത് പൊള്ളലായി മാറിയെന്നും സണ്ണിജോസഫ് പരിഹസിച്ചു. കൂരിയാട് കേരളത്തിലാണെങ്കില്‍ ദേശീയപാതയിലെ തകര്‍ച്ചയില്‍ മന്ത്രി റിയാസ് ഉത്തരം പറയണം. നിര്‍മ്മാണം പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍,അവലോകനം, റീല്‍സിടല്‍ അങ്ങനെ എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് മന്ത്രി റിയാസ്. ദേശീയപാത തകര്‍ന്ന സംഭവത്തില്‍ മന്ത്രി റിയാസ് ആരുടെ കൂടെയാണ് നില്‍ക്കുന്നത്? പ്രതികളുടെ കൂടെയാണോ? പ്രതികളെ സംരക്ഷിക്കാനാണോ അദ്ദേഹം പരിശ്രമിക്കുന്നത്? ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് ഉത്തരാവദിയായവരുടെ പേരില്‍ നടപടിയെടുക്കണം. ജനപക്ഷത്ത് നിന്ന് ന്യായത്തിനായിട്ടാണ് മന്ത്രി റിയാസ് വാദിക്കേണ്ടതെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അത് പുറത്ത് കൊണ്ടുവരാനാണ് കേരളത്തിലെയും രാജ്യത്തെയും പ്രതിപക്ഷം ശബ്ദം ഉയര്‍ത്തുന്നത്. കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദേശീയപാത അതോറിറ്റി ചെയര്‍മാനെയും ഗതാഗത സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ദേശീയപാതയില്‍ അപകടവും വിള്ളലും വീണ കൂരിയാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദേശീപാതയുമായി ബന്ധപ്പെട്ട ഇന്നലെ വരെയുള്ള മന്ത്രിയുടെയും സര്‍ക്കാരിന്റെയും തള്ളലുകളും അവകാശവാദങ്ങളും മറയ്ക്കാനും മായ്ക്കാനുമാണ് ശ്രമിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത,ഏകോപനം, അഴിമതി എന്നിവയിലെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്.അത് മന്ത്രി സമ്മതിക്കുകയും ചെയ്യുന്നു. ദേശീയപാത തകര്‍ന്നതിന്റെ കാരണം പ്രതിപക്ഷം ചോദിക്കുമ്പോള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അത് വിലപ്പോകില്ല. ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുകയും ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കുകയും വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു.നിയമസഭയില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. അന്ന് താന്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍അനുമതി തേടിയപ്പോള്‍ നിഷേധിച്ചു. അവതരണാനുമതി തേടിയുള്ള പ്രസംഗത്തെ പോലും സര്‍ക്കാര്‍ ഭയന്നു. അതിന്റെ കാരണം വ്യക്തമാണ്. സിപിഎം മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നത് മനപൂര്‍വ്വമാണ്. ദ ഹിന്ദുവിലെ മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങുന്ന അഭിമുഖം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പി ആര്‍ ഏജന്‍സിയും അങ്ങോട്ട് വിളിച്ച് ദിനപത്രത്തിന് നല്‍കിയതാണ്. മുസ്സീം വിശ്വാസികളെ പ്രശ്‌നക്കാരായി ചിത്രീകരിക്കുന്ന സിപിഎം പിബി അംഗം എ.വിജയരാഘവന്റെ വാക്കുകള്‍ അവര്‍ക്ക് വിഴുങ്ങാന്‍ സാധിക്കുമോ? പി.ജയരാജന്റെ പുസ്തകത്തിലെ ഉള്ളടക്കം എന്തായിരുന്നു? ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയപരാജയത്തിന് അവര്‍ കുറ്റപ്പെടുത്തിയത് ആരെയാണ്? പ്രത്യേക മതവിഭാഗത്തെ ഉന്നംവെച്ചല്ലെ സിപിഎം പ്രിയങ്കാഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തെപോലും വര്‍ഗീയ ചുവ നല്‍കി ആക്ഷേപിച്ചതെന്നും സണ്ണി ജോസഫ് ചോദിച്ചു.

Continue Reading

kerala

കപ്പലപകടം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടം, അപകടത്തിന്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.

സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാര്‍ഗോയിലുണ്ടായിരുന്ന വസ്തുക്കള്‍ എന്താണെന്നുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങി എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

കപ്പലില്‍ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകളില്‍ 44 എണ്ണം തീരത്തടിയുകയും അതില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്‌നറുകളിലും ഒന്നുമുണ്ടായിരുന്നില്ല. അതേസമയം നാല് കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ പരിശോധിക്കും.

മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ അപകടത്തില്‍ പെട്ടത്. കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്.

Continue Reading

Trending