Connect with us

india

ബി.ജെ.പി പ്രകടന പത്രികയില്‍ അന്താരാഷ്ട്ര രാമായണോത്സവും ഏക സിവില്‍കോഡും

മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)യുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂര്‍ണ രാഷ്്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയില്‍ പറയാറുള്ളൂവെന്ന് മോദി അവകാശപ്പെട്ടു. മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക.

70 വയസുകഴിഞ്ഞാല്‍ 5 ലക്ഷം വരെ സൗജന്യ ചികിത്സ. ഏക സിവില്‍കോഡ് നടപ്പിലാക്കും. അന്താരാഷ്ട്ര രാമായണോത്സവം നടത്തും. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപനം. നടപ്പാക്കുന്ന കാര്യങ്ങളെ പ്രകടനപത്രികയില്‍ പറയാറുള്ളൂവെന്ന് മോദി. ദരിദ്ര വിഭാഗങ്ങള്‍ക്ക് മൂന്ന് കോടി വീട് കൂടി നിര്‍മ്മിച്ച് നല്‍കും.

6Gസാങ്കേതിക പ്രഖ്യാപനവും പ്രകടനപത്രികയില്‍. മുദ്രലോണ്‍ 10ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കും. വനിത സംവരണം നടപ്പാക്കും. വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിന്‍ റൂട്ടിന്റെ സാധ്യത പഠനം നടത്തും. പുതിയ ക്രിമിനല്‍ നിയമം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കും.

70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വാതക പൈപ്പ് ലൈന്‍ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബില്‍ പൂജ്യമാക്കും. പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മ്മിക്കും. ട്രാന്‍സ്‌ജെന്‍ഡറുകളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ഭിന്നശേഷിക്കാര്‍ക്ക് പി.എം. ആവാസ് യോജന വഴി വീടുകള്‍ നല്‍കും. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി. സൗജന്യറേഷന്‍ അടുത്ത അഞ്ച് വര്‍ഷവും തുടരും. ഇങ്ങനെ പോകുന്ന പ്രഖ്യാപനങ്ങള്‍ സാധാരണക്കാരുടെ വോട്ട് നോട്ടമിട്ടാണ് പ്രകടന പത്രികയെന്ന് വിമര്‍ശനമുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള 27 അംഗ സമിതിയാണ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപവല്‍കരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കോര്‍ഡിനേറ്ററായും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. പ്രകടനപത്രികക്കായി ഒരുക്കുന്നതിനായി 1.5 ദശലക്ഷത്തിലധികം ശുപാര്‍ശകള്‍ ശേഖരിച്ചതായി ബി.ജെ.പി പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണം; രാഹുൽ ഗാന്ധി

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം. പിന്നാക്കകാർക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പിന്നാക്കക്കാർക്കായി എന്തു ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്കും അംബാനിക്കും വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നു. അദാനിക്ക് വേണ്ടി രാജ്യത്തെ തീറെഴുതുന്നുവെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന് കൂട്ടു നിന്നുവെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. വോട്ടർ പട്ടികയിൽ വ്യാപക തിരിമറി നടന്നുവെന്ന് അദേഹം ആരോപിച്ചു. ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ത്രിവർണ്ണ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവരാണ് ആർ.എസ് എസെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ഓർഗനൈസറിലെ ലേഖനം പരാമർശിച്ച് രാഹുൽ. ക്രിസ്ത്യാനികൾക്ക് നേരെയും ആർഎസ്എസ് തിരിഞ്ഞു. അടുത്ത ഇരകൾ സിഖുകാർ ആയിരിക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വഖഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളുടെ ഭൂമിയിലേക്കാണ് ബിജെപിയുടെ പിടി നീളുന്നത്. വഖഫ് ബിൽ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമെന്ന് രാഹുൽ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നതാണ് ബിജെപി നിലപാട്. അതിനെതിരെ കോൺഗ്രസ് പോരാടുമെന്ന് രാഹുൽ വ്യക്തമാക്കി.

Continue Reading

india

‘നിങ്ങള്‍ക്കും നിങ്ങളുടെ സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കും’: വഖഫ് പ്രതിഷേധങ്ങള്‍ക്കിടെ മുസ്‌ലിംളോട് മമത ബാനര്‍ജി

ബംഗാളില്‍ മുസ്‌ലിംകളുടെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കുമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.

Published

on

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ന്യൂനപക്ഷ സമുദായത്തെ പിന്തുണച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ മുസ്‌ലിംകളുടെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കുമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.

അതേസമയം രാഷ്ട്രീയ പ്രകോപനങ്ങള്‍ക്ക് ഇരയാകരുതെന്നും മമത അഭ്യര്‍ത്ഥിച്ചു. ‘ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്ന് പറഞ്ഞുകൊണ്ട് ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഐക്യം വളര്‍ത്തിക്കൊണ്ട് ബംഗാളില്‍ ‘വിഭജിച്ച് ഭരിക്കുന്ന’ രാഷ്ട്രീയം നിലനില്‍ക്കാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി, ”ദീദി ഇവിടെയായിരിക്കുമ്പോള്‍, ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തുക്കളെയും സംരക്ഷിക്കും.”

നവകര്‍ മഹാമന്ത്ര ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ബാനര്‍ജി പറഞ്ഞു, ‘ന്യൂനപക്ഷങ്ങളോട് എനിക്ക് പറയാനുണ്ട് – വഖഫ് സ്വത്ത് വിഷയത്തില്‍ നിങ്ങള്‍ക്ക് വേദനയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. വിശ്വസിക്കൂ, ഭിന്നിപ്പിച്ച് ഭരിക്കാന്‍ അനുവദിക്കുന്ന ഒന്നും ബംഗാളില്‍ സംഭവിക്കില്ല. നാമെല്ലാവരും ഒരുമിച്ച് ജീവിക്കും – ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന സന്ദേശം നല്‍കുക.

തന്റെ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കാനും വെല്ലുവിളികളെ അതിജീവിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രി ബാനര്‍ജി ന്യൂനപക്ഷ സമുദായങ്ങളോട് അഭ്യര്‍ത്ഥിച്ചു, ‘അവിശ്വാസം വേണ്ട, എല്ലാവരേയും വിശ്വസിക്കാം. ഒരുമിച്ച് നിന്നാല്‍ നമുക്ക് എല്ലാം ജയിക്കാം, ലോകം കീഴടക്കാം. ഈ സന്ദേശം ലോകത്തിന് നല്‍കാം.’

 

Continue Reading

india

‘മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ വില്‍ക്കുകയാണ്’; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് മുമ്പെങ്ങുമില്ലാത്തവിധം തട്ടിപ്പിലൂടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങാത്ത മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കാനും ജനാധിപത്യം സാവധാനത്തില്‍ അവസാനിപ്പിക്കാനും മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ വില്‍ക്കുകയാണെന്നും ഖാര്‍ഗെ പ്രതികരിച്ചു.

ലോകം മുഴുവന്‍ ഇവിഎമ്മില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് നീങ്ങുകയാണെന്നും എന്നാല്‍ ഇവിടെ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ഇതെല്ലാം തട്ടിപ്പാണ്. എന്നാല്‍ അത് തെളിയിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും ഭരണകക്ഷിക്ക് നേട്ടമുണ്ടാക്കുകയും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഇത്തരം വിദ്യകളാണ് അവര്‍ ആവിഷ്‌കരിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

ഈ രാജ്യത്തെ ചെറുപ്പക്കാര്‍ ‘നമുക്ക് ബാലറ്റ് പേപ്പര്‍ വേണമെന്ന് പറയും’, അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചത്. ഞങ്ങള്‍ എല്ലായിടത്തും വിഷയം ഉന്നയിച്ചു, രാഹുല്‍ ഗാന്ധി വിഷയം ശക്തമായി ഉന്നയിച്ചു. അവര്‍ ഏതുതരം വോട്ടര്‍ പട്ടിക ഉണ്ടാക്കി… മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഒരു തട്ടിപ്പാണ്. ഹരിയാനയിലും അതുതന്നെ സംഭവിച്ചു,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

90 ശതമാനം സീറ്റും ബിജെപി നേടിയെന്നും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നടന്നതുപോലുള്ള ഒരു തട്ടിപ്പ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

കഴിഞ്ഞ 11 വര്‍ഷമായി ഭരണകക്ഷി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളും തത്വങ്ങളും ആക്രമിക്കപ്പെടുന്നു, അവയെ സംരക്ഷിക്കാന്‍ നമ്മള്‍ പോരാടേണ്ടതുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം, വര്‍ഗീയ ധ്രുവീകരണത്തിന്റെ അജണ്ടയ്ക്കായി സര്‍ക്കാര്‍ രാത്രി വൈകിയും ചര്‍ച്ച നടത്തി, വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയെ പരാമര്‍ശിച്ച് ഖാര്‍ഗെ പറഞ്ഞു.

മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച പുലര്‍ച്ചെ 4 മണിക്കാണ് നടന്നതെന്നും അത് അടുത്ത ദിവസം തന്നെ നടത്തണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു, സര്‍ക്കാര്‍ എന്തെങ്കിലും മറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു.

”ജനാധിപത്യം സാവധാനം, സാവധാനം, സാവധാനം അവസാനിക്കുകയാണ്,” ഖാര്‍ഗെ പറഞ്ഞു.

അമേരിക്ക തീരുവ ചുമത്തുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ചങ്ങാത്ത മുതലാളിമാര്‍ക്ക് വിഭവങ്ങള്‍ കൈമാറി കുത്തക സ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിലൂടെ എസ്സി, എസ്ടി, ഒബിസി സംവരണം അവസാനിപ്പിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇത് തുടര്‍ന്നാല്‍ മോദി സര്‍ക്കാരും മോദിയും ചേര്‍ന്ന് രാജ്യം മുഴുവന്‍ വില്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മോദി സര്‍ക്കാര്‍ തങ്ങളുടെ മുതലാളി സുഹൃത്തുക്കള്‍ക്ക് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് പോലും വിരുദ്ധമായ വിഭവങ്ങള്‍ കൈമാറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

500 വര്‍ഷം പഴക്കമുള്ള പ്രശ്നങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്നതിനായി ബിജെപി-ആര്‍എസ്എസ് ഉന്നയിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. മസ്ജിദുകള്‍ക്ക് താഴെ ‘ശിവലിംഗങ്ങള്‍’ തിരയരുതെന്ന് ആര്‍എസ്എസ് മേധാവി ജനങ്ങളോട് ആവശ്യപ്പെട്ടു, എന്നാല്‍ അവര്‍ അത് തുടരുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു.

‘ഞങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിലാണ് പോരാടുന്നത്; വ്യത്യാസം മുമ്പ് വിദേശികള്‍ വര്‍ഗീയവല്‍ക്കരണം, ദാരിദ്ര്യം, അസമത്വം എന്നിവയില്‍ നിന്ന് പ്രയോജനം നേടിയിരുന്നു, ഇപ്പോള്‍ രാജ്യത്തിന്റെ സ്വന്തം സര്‍ക്കാര്‍ പ്രയോജനം നേടുന്നു,’ അദ്ദേഹം ആരോപിച്ചു.

രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു, പ്രധാനമന്ത്രി മോദി ഒബിസി പദവി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും എന്നാല്‍ അവരുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനും എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

 

Continue Reading

Trending