Connect with us

GULF

ഈദ് നല്‍കുന്നത് ഉന്നതമായ സംസ്കാരത്തിന്‍റെ സന്ദേശം: ഹുസൈന്‍ കക്കാട്

Published

on

ദുബൈ: വ്രതവിശുദ്ധിയുടെ നിറവിലുള്ള വിശ്വാസിക്ക് ഭക്തിനിര്‍ഭരവും പ്രാര്‍ഥനാ നിരതവുമായ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ടും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന്‍ കക്കാട് പ്രസ്താവിച്ചു. ഈദ് ആഘോഷമെന്നത് കേവല വിനോദങ്ങളില്‍ മുഴുകലോ ആര്‍ഭാടങ്ങളിള്‍ അഭിരമിക്കലോ അല്ലെന്നും പ്രത്യുത, മഹിതമായ ഒരു സന്ദേശത്തെ ഉദ്ഘോഷിക്കുകയും ഉന്നതമായ ഒരു സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മലയാളികള്‍ക്കായി ലഭിച്ച രണ്ടാമത്തെ ഈദ്ഗാഹില്‍ ഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിക്കൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലോകത്തെ ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഒരേയൊരു കീര്‍ത്തന മന്ത്രമാണ് ഇന്നുയരുന്നത്. അത് സ്രഷ്ടാവിന്‍റെ ഏകത്വവും മഹത്വവും പ്രകീര്‍ത്തിക്കുകയും അവനെ സ്തുതിക്കുകയും അവനുമുമ്പില്‍ നിസ്സാരനായ മനുഷ്യന്‍ സര്‍വ്വം സമര്‍പ്പിക്കുന്നതിന്‍റെയും തക്ബീര്‍ ധ്വനികളാണ്, അദ്ദേഹം തുടര്‍ന്നു. മാനവരാശിക്ക്‌ മാര്‍ഗ്ഗദര്‍ശനമായി സ്രഷ്ടാവ് അവതരിപ്പിച്ച ദിവ്യസന്ദേശമായ വിശുദ്ധ ഖുര്‍ആനിന് സാക്ഷിയായിട്ടാണ് വ്രതാനുഷ്ഠാനം നിശ്ചയിച്ചിട്ടുള്ളത്. നിഷ്കളങ്കമായി അനുഷ്ഠിച്ച വ്രതത്തിന്‍റെ വിശുദ്ധിയില്‍ വിശ്വാസിക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍.

ആചാരം, അനുഷ്ഠാനം, ആഘോഷം തുടങ്ങിയവ ഇസ്‌ലാമില്‍ കേവലം ഐതിഹ്യത്തിന്‍റെ പിന്‍ബലത്തിലല്ല, മറിച്ച് വസ്തുതാപരവും ആദര്‍ശപരമായ ഉള്ളടക്കമുള്ളവയുമാണ്. അവബോധവും തിരിച്ചറിവും തത്വദീക്ഷയും ഇസ്‌ലാമില്‍ പ്രധാനമാണ്. വിശുദ്ധ ഖുര്‍ആനിലെ ആദ്യവചനം തന്നെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നവയാണ്. അക്ഷരജ്ഞാനമില്ലാതിരുന്ന പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യോട് വായിക്കാനാണ് ആദ്യത്തെ ഉദ്ബോധനം. ആഴക്കടലിന്‍റെ അത്യഗാധതയിലും ആകാശത്തിന്‍റെ അനന്തതയിലും പഠന നിരീക്ഷണങ്ങള്‍ നടത്തുന്ന മനുഷ്യരുടെ മുന്നില്‍പോലും അവരുടെ വൈഞാനിക തൃഷ്ണയെ ഉത്തേജിപ്പിക്കുന്ന ഗ്രന്ഥമായി പരിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നു.

ഇസ്‌ലാമില്‍ ആഘോഷങ്ങള്‍ രണ്ടെണ്ണമേയുള്ളൂ, ഈദുല്‍ ഫിത്വറും ഈദുല്‍ അദ്’ഹയും. ‘ചെറിയ’ പെരുന്നാള്‍, ‘വലിയ’ പെരുന്നാള്‍ എന്നിവ തിരിച്ചറിയാന്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തില്‍ വന്ന പേരുകള്‍ മാത്രമാണെന്നും ആഘോഷങ്ങള്‍ക്ക് വലിപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങള്‍ക്ക് വിലക്കിടുകയല്ല ഇസ്‌ലാം ചെയ്തിട്ടുള്ളതെന്നും പ്രത്യുത പ്രപഞ്ചനാഥന്‍ നിര്‍ണ്ണയിച്ച അതിര്‍വരമ്പുകള്‍ പാലിക്കുക എന്നത് മാത്രമാണ് വിശ്വാസിക്കുള്ള നിര്‍ദേശമെന്നും അദ്ദേഹം വിശദീകരിച്ചു. അതിര്‍വരമ്പുകള്‍ എന്നത്, അതിനകത്തുള്ളവ അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നതോടൊപ്പം അതിനപ്പുറമുള്ളതില്‍നിന്നും അകലം പാലിച്ച് സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതുമാണ്‌.

വ്രതത്തിലൂടെ വിശ്വാസികള്‍ ആര്‍ജ്ജിക്കുന്നത് നിയന്ത്രണവും ഇച്ചാശക്തിയും തിരിച്ചറിവും സഹാനുഭൂതിയുമാണ്‌. പട്ടിണിയും ദാരിദ്ര്യവും യുദ്ധങ്ങള്‍ നിമിത്തവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും സഹാനുഭൂതിയോടെ സഹായിക്കാനും അവര്‍ക്കായി നിലകൊള്ളാനും ഇത് വിശ്വാസിയെ പ്രാപ്തമാക്കുന്നു. ഒളിച്ചോട്ടമോ ആത്മഹത്യയോ ബ്ലാക്ക് മാജിക്കോ അന്യഗ്രഹവാസമോ അല്ല ജീവല്‍പ്രശ്നങ്ങളുടെ പരിഹാരം, മറിച്ച് ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള കരുത്ത് നേടാന്‍ സമൂഹത്തിന്‍റെ പ്രാപ്തമാക്കുന്നതാണ് വ്രതം, അദ്ദേഹം തുടര്‍ന്നു.

30 ദിനരാത്രങ്ങളിലൂടെ നേടിയെടുത്ത സൂക്ഷ്മതയും നിയന്ത്രണവും നന്മയുടെ ശീലങ്ങളും ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയണം. ഓരോ ഉദയാസ്തമയങ്ങളും ശ്രദ്ധിക്കുകയും ഘടികാരസൂചിയുടെ ചലനം പോലും നിരീക്ഷിക്കുകയും ചെയ്ത വിശ്വാസിക്ക് സമയത്തിന്‍റെയും ആയുസ്സിന്‍റെയും മൂല്യം നഷ്ടപ്പെട്ടുപോവരുത്. നോമ്പ് ഒരു പരിചയായി പരിചയപ്പെടുത്തിയ പ്രവാചകവചനം ഉദ്ദരിച്ചുകൊണ്ട് തന്‍റെ സുരക്ഷാകവചം നഷ്ടപ്പെടുത്തുന്നവനാവരുത് വിശ്വാസി എന്നദ്ദേഹം ഉണര്‍ത്തി.

മഹത്തായ ഒരു ദാനദര്‍മ്മത്തിനുശേഷമാണ് ഈദ്ഗാഹിലെ പ്രാര്‍ത്ഥന. അനുഷ്ഠാനങ്ങളിലെ പിഴവുകള്‍ക്കുപോലും ദാനധര്‍മ്മങ്ങള്‍ പ്രായശ്ചിത്തമായി നിശ്ചയിച്ച മതമായ ഇസ്‌ലാമിലെ ആഘോഷങ്ങളും വിശേഷങ്ങളും ദാനദര്‍മ്മങ്ങള്‍ക്ക് കൂടിയുള്ള വലിയ അവസരമാണ്. നോമ്പ് ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങളും സമയബന്ധിതമായ അനുഷ്ഠാനങ്ങളാണ്‌. അവസരം ലഭിക്കുമ്പോള്‍ മാത്രം ചെയ്യേണ്ടുന്ന കര്‍മ്മങ്ങളല്ല മതത്തിലെ ആരാധനകളെന്നും മറിച്ച് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്ക് സ്വമേധയാ നല്‍കുന്ന നികുതിയാണിതെന്നും അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു.

മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ പ്രത്യേകം സംവിധാനിച്ച ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്‌നേഹാശംസകള്‍ കൈമാറുകയും ചെയ്തു.

GULF

ഒഴിഞ്ഞ കുപ്പികള്‍ നല്‍കി സൗജന്യയാത്ര നേടിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിളിംഗ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടു അബുദാബിയില്‍ അധികൃതര്‍ ഒരുക്കിയ സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അബുദാബി മൊബൈലിറ്റി എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരണം പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി മാറിയിരിക്കുകയാണ്. പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.

വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടില്‍ ശേഖരണ സംവിധാനത്തില്‍ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പോയിന്റുകളാണ് സൗജന്യ യാത്രക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ പണത്തിന്റെ മൂല്യമായി മാറുന്നത്. പ്രധാനമായും ബസ് യാത്രക്കാണ് പോയിന്റുകള്‍ ഉപകരിക്കുന്നത്. ബോട്ടില്‍ ശേഖരം വന്‍വിജയമായിമാറിയതോടെ അല്‍ഐനിലും അല്‍ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിംഗ് യൂണി റ്റുകള്‍ കൂടി സ്ഥാപിച്ചുകഴിഞ്ഞു.

യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകളും (ആര്‍വി എം) നിര്‍മ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബി പരിസ്ഥിതി ഏജന്‍സിയുമായും സൈക്കിള്‍ഡ് ടെക്‌നോളജീസുമായും സഹകരിച്ചാണ് ബോട്ടില്‍ ശേഖരവും പോയിന്റുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈക്കിളിംഗ് ഉപകരണ ങ്ങളിലേക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനും നിക്ഷേപിക്കുന്ന ഓരോ കുപ്പിയ്ക്കും പോയിന്റു കള്‍ നേടാനും കഴിയും.

ഓരോ കുപ്പിയുയും ഉപകരണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്റുകള്‍ ഡിജിറ്റല്‍ സംവിധാ നത്തിലൂടെ ഹാഫിലാറ്റ് കാര്‍ഡ് ക്രെഡിറ്റിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. ഈ പോയിന്റുകള്‍ പിന്നീട് ഹാഫിലാത്ത് വ്യക്തിഗത കാര്‍ഡില്‍ ക്രെഡിറ്റായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് പൊതു ബസുകളിലെ ഓട്ടോമാറ്റിക്ക് പേയ്മെന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ ബസ് നിരക്കുകള്‍ അടയ്ക്കാന്‍ കഴിയുന്നവിധമായി മാറുകയാണ് ചെയ്യുന്നത്. 600 മില്ലിയോ അതില്‍ കുറവോ ഉള്ള ഓരോ ചെറിയ കുപ്പിയും ഒരു പോയിന്റിന് തുല്യമാണ്.

അതേസമയം 600 മില്ലിയില്‍ കൂടുതലുള്ള വലിയ കുപ്പി രണ്ടു പോയിന്റിന് തുല്യമാണ്. ഓരോ പോയിന്റും 10 ഫില്‍സിന് തുല്യമാണ്, 10 പോയിന്റുകള്‍ ഒരു ദിര്‍ഹമിനും തുല്യമാണ്. ഓരോ കേന്ദ്രങ്ങളിലും ഇതുസംബന്ധിച്ചു പൂര്‍ണ്ണ വിശദീകരണ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വലിച്ചെറിയുന്ന കുപ്പികള്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനമായി മാറ്റുന്നതിനുപുറമെ ഉത്തരവാദിത്തമുള്ള ദൗത്യത്തെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതശൈലി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ഒപ്പം പ്രകൃതി സ്‌നേഹത്തിന്റെയും സുസ്ഥിരതയുടെയും ഒരു മഹത്തായ സംസ്‌കാരം പ്രചരിപ്പിക്കുക കൂടിയാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ വലിയ കെട്ടുകളാക്കിയാണ് ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കാനെത്തുന്നത്. ഇവര്‍ ഇതിലൂടെ ബസ് യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കിമാറ്റുകയാണ്.

Continue Reading

GULF

അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി

Published

on

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.

വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനായേക്കുമെന്ന് സൂചന. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ്, കോടതി നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കി ജയില്‍ അധികാരികളുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പത്തു ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. നാട്ടിലേക്കു പോകാനുള്ള ഔട്ട് പാസ് ഇതിനകം ലഭ്യമായിട്ടുണ്ട്.

റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സൗദി ബാലന്‍ അബദ്ധത്തില്‍ മരിച്ച കേസിലാണ് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ജയില്‍ മോചിതനായാല്‍ ജയിലില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.

Continue Reading

GULF

കഥയറിയാതെയാണ് ആടുജീവിതത്തില്‍ അഭിനയിച്ചതെന്ന് ജോര്‍ദാനി നടന്‍

സഊദിയിലെ മഹത്തായ ജനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നതായും ജോര്‍ദാനി നടന്‍ പറഞ്ഞു

Published

on

ആടുജീവിതമെന്ന സിനിമയില്‍ താന്‍ അഭിനയിച്ചത് കഥ പൂര്‍ണമായും വായിച്ചുനോക്കാതെയായിരുന്നെന്നും സഊദിയിലെ മഹത്തായ ജനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം.

സഊദി ജനതയെ മോശക്കാരായി ചിത്രീകരിക്കുന്ന ഒരു സിനിമയാണ് അതെന്ന് അറിഞ്ഞില്ലെന്നും റിലീസ് ചെയ്ത ശേഷമാണ് കഥ ബോധ്യപ്പെട്ടത്. ഇത്തരം ഒരു സിനിമയുടെ ഭാഗമായതില്‍ സഊദി ജനതയോട് മാപ്പ് ചോദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം വ്യക്തമാക്കി.

സിനിമ കണ്ടപ്പോഴാണ് സഊദി വിരുദ്ധത മനസ്സിലായത്. സഊദിയിലെ ജനങ്ങളോടും ഭരണാധികാരികളോടും ആത്മബന്ധവും കുടുംബബന്ധവുമുള്ള ഒരു നാടിന്റെ പ്രജയെന്ന നിലയില്‍ അത്തരം ഒരു പടത്തില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പടം റിലീസ് ആയ ശേഷം സഊദി അറേബ്യക്കാരെ മോശമായി ചിത്രീകരിക്കുന്നെന്ന് വിവിധ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ആകിഫ് പ്രസ്താവനയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Continue Reading

Trending